കൊടും ഭീകരൻ ഹാഫിസ് സയീദിന്റെ വീട്ടിൽ ബോംബ് പൊട്ടിക്കാൻ അവർക്ക് മാത്രമേ സാധിക്കൂ... റോയ്ക്കെതിരെ പാകിസ്ഥാൻ...

ഇന്ത്യയെ തകർക്കാൻ പാക്കിസ്ഥാൻ പലതവണയാണ് പദ്ധതികൾ മെനഞ്ഞു കൂട്ടിയത്. ഇതിലെല്ലാം വളരെ ശക്തമായ പ്രതിരോധം തന്നെയാണ് നമ്മുടെ സുരക്ഷാ സേന തീർത്തതും. ഇപ്പോൾ അവർക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളിൽ അവർ നമ്മളെ പഴിക്കുന്നത് പതിവായിരുക്കുകയാണ്.
ഇന്ത്യയിലേക്ക് ഭീകരരെ പല തവണ കയറ്റുമതി ചെയ്ത, മുംബയ് ആക്രമണത്തിലടക്കം പിന്നിൽ പ്രവർത്തിച്ച, ഭീകരസംഘടനയായ ലഷ്കറെ തയിബ, ജമാഅത്തുദ്ദഅവ എന്നിവയുടെ മേധാവിയുമായ പാകിസ്ഥാനിലെ കൊടും ഭീകരൻ ഹാഫിസ് സയീദിന്റെ ലാഹോറിലെ വീടിന് മുന്നിൽ അടുത്തിടെ സ്‌ഫോടം അരങ്ങേറിയിരുന്നു.
ഭീകരന്റെ മടയിൽ കയറി തന്നെ ഇത്തരത്തിൽ ഒരു സ്‌ഫോടനം നടത്തിയത് ഇന്ത്യയുടെ ചാരസംഘടനയായ റോ ആണെന്ന് ആരോപിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ജൂൺ 23നാണ് ഹാഫിസ് സയീദിന്റെ വീടിന് മുന്നിൽ സ്‌ഫോടനമുണ്ടായത്.
കാറിൽ എത്തിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് സൂചന. ഹഫീസിന്റെ വസതിക്കു സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് തന്നെ ഇതിന് പിന്നിൽ ഇന്ത്യയുടെ കരങ്ങളാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ആരോപിച്ചിരുന്നു.
പാക്കിസ്ഥാന്റെ ലാഹോറില്‍ കൊടും തീവ്രവാദി ഹാഫിസ് സയീദിന്റെ വസതിക്ക് സമീപം ജൂണ്‍ 23ന് നടന്ന സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയുടെ ഗവേഷണ-വിശകലന വിഭാഗം ആണെന്ന് ഏകദേശം സ്ഥിരീകരിച്ച മട്ടിലാണ് ഇപ്പോൾ പാക്കിസ്ഥാന്‍.
ഭീകരവാദികള്‍ക്കു പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്‌ക്കെതിരേ ലോകമെമ്പാടും പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് അടിസ്ഥാനരഹിതമായ ആരോപണവുമായി പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയ്ദ് യൂസഫ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
വിവര മന്ത്രി ഫവാദ് ചൗധരി, പഞ്ചാബ് പോലീസ് മേധാവി ഇനാം ഘാനി എന്നിവരോടൊപ്പം പത്രസമ്മേളനത്തില്‍ സംസാരിച്ച യൂസഫ് ലാഹോര്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ ''ഒരു ഇന്ത്യന്‍ പൗരനാണെന്നും റോയ്ക്ക് ആ വ്യക്തിയുമായി ബന്ധമുണ്ടെന്നും' ആരോപിക്കുകയാണ് ചെയ്തത്.
''ലാഹോറില്‍ നടന്ന ഈ പ്രത്യേക സംഭവത്തിന്റെ സാമ്പത്തിക, ടെലിഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വ്യക്തമായ തെളിവുകളും രഹസ്യാന്വേഷണവും ഞങ്ങളുടെ പക്കലുണ്ട്.
ഇത് ആക്രമണത്തില്‍ ഇന്ത്യക്കുള്ള പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. സൂത്രധാരനില്‍ നിന്ന് കണ്ടെടുത്ത ഫോറന്‍സിക് വിശകലനത്തിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും'' സഹായത്തോടെ ''പ്രധാന സൂത്രധാരനെയും'' ഹാന്‍ഡ്ലര്‍മാരെയും തിരിച്ചറിഞ്ഞതായി യൂസഫ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യക്കു നേരേ ഡ്രോണ്‍ ഉള്‍പ്പെടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയും ഇതിനു പിന്നില്‍ പാക്കിസ്ഥാന്‍ ആണെന്നും തെളിവു സഹിതം ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ പാക്കിസ്ഥാന്‍ തങ്ങളുടെ പ്രതിരോധ മാർഗമായിട്ടാണ് ഇപ്പോഴത്തെ വ്യാജ ആരോപണവുമായി രംഗത്തെത്തിയത്.
ലാഹോർ സ്‌ഫോടനത്തിന്റെ തെളിവുകൾ കണ്ടെത്തിയതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും, ഇന്ത്യയുടെ മുഖം ലോകരാജ്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. 'പഞ്ചാബ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പിന്റെ ഉത്സാഹത്തെയും വേഗതയെയും ഞാൻ അഭിനന്ദിക്കുന്നു...
ഞങ്ങളുടെ എല്ലാ സിവിൽ, സൈനിക രഹസ്യാന്വേഷണ ഏജൻസികളുടെയും മികച്ച ഏകോപനത്തെ അഭിനന്ദിക്കുന്നു,' എന്നുമായിരുന്നു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പാകിസ്ഥാൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. എന്നാൽ ഈ സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും തന്നെ അറിയിച്ചിട്ടില്ല.
ലഹോർ സ്‌ഫോടനത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്ന് പ്രതികരിച്ചിരുന്നത്. അന്താരാഷ്ട്ര ഭീകരനും ലഷ്‌കർ തീവ്രവാദ നേതാവുമായ ഹാഫിസ് സയീദിന്റ വീടിന് സമീപം നടന്ന ആക്രമണത്തിൽ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടെന്നാണ് ഇമ്രാൻ ഖാന്റെ പ്രാഥമിക കണ്ടെത്തൽ. ലഹോറിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് പാക് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇമ്രാൻ ഖാന്റെ ആരോപണം പുറത്ത് വിട്ടതും.
ജോഹാറിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൽ രാജ്യത്ത് തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അവർക്ക് അന്താരാഷ്ട്ര തലത്തിൽ ബന്ധമുണ്ടെന്നും അവർ ആരോപിച്ചിട്ടുണ്ട്. ഇന്ത്യൻ തീവ്രവാദ സംഘടനകൾക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നും ഇമ്രാൻ ഖാൻ അന്നേ കുറ്റപ്പെടുത്തിയിരുന്നതാണ്.
യുഎൻ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച ഭീകരനാണ് ജമാ അത്തെ ഉദ് ധവ നേതാവ് കൂടിയായ ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഇയാളെ നിയമനടപടികൾ നേരിടാൻ വിട്ടുനൽകണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ സമീപമുണ്ടായ സ്‌ഫോടനം സയീദിനെ ലക്ഷ്യം വെച്ചാണെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha
























