സംഭവിച്ചത് വൻ ദുരന്തം! മുഴുവൻ യാത്രക്കാരും മരിച്ചു... ഒടുവിൽ അത് കണ്ടെത്തി... എല്ലാം ചാമ്പലായി...

കിഴക്കൻ റഷ്യയിൽ 22 യാത്രക്കാരും ആറ് ജീവനക്കാരുമായി പോകുകയായിരുന്ന യാത്രാ വിമാനം കാണാതായി എന്ന വാർത്തകൾ നേരത്തേ പുറത്ത് വന്നിരുന്നതാണ്. എന്നാലിപ്പോൾ ആ വിമാനം തകർന്നു എന്ന വാർത്തകളാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. 28 യാത്രക്കാരുമായി റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നു വീണു എന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളത്.
ഒരു കുട്ടിയടക്കം 22 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും പുറപ്പെട്ട വിമാനമാണ് റഷ്യയുടെ കിഴക്കേ അറ്റത്ത് തകര്‍ന്നുവീണതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ എല്ലാവരും മരിച്ചെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
അന്റൊനോവ് എഎന്‍-26 എന്ന ഇരട്ട എന്‍ജിന്‍ വിമാനമാണ് തകര്‍ന്നുവീണത്. പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. വിമാനം പുറപ്പെട്ട് കുറച്ച് സമയത്തിനകം വിമാനവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു.
വിമാനം തകര്‍ന്നു വീണ പ്രദേശം കണ്ടെത്തിയെന്ന് റഷ്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. പലാന മേയര്‍ ഓള്‍ഗ മോഖിറെവയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വിമാനം കാണാതായ സമയം കാലാവസ്ഥ പ്രതികൂലമായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.
എഎൻ-26 മോഡൽ ഇരട്ട എഞ്ചിൻ വിമാനമാണ് കാണാതായതായി സ്ഥിരീകരിച്ചിരിക്കുന്നത്. എയർ ട്രാഫിക് കൺട്രോളുമായി വിമാനത്തിന് ബന്ധം നഷ്‌ടമായി. ലാന്റിംഗിന് ശ്രമിക്കുമ്പോഴാണ് ബന്ധം നഷ്‌ടമായത്. കിഴക്കൻ റഷ്യയിലെ കംചത്‌ക ഉപദ്വീപിലാണ് സംഭവം. റഷ്യൻ സമയം ഉച്ചയോടെയാണ് വിമാനം കാണാതായത്.
ഫിലിപ്പൈൻസിൽ സൈനിക വിമാനം തകർന്നുവീണ് 52 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുൻപാണ് മറ്റൊരു വിമാനാപകടത്തിന്റെ വാർത്തയും പുറത്തു വരുന്നത്.
ഫിലിപ്പൈന്‍സില്‍ വ്യോമസേനാ തകര്‍ന്നുവീണ് 17 പേരായിരുന്നു മരിച്ചത്. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള 11 ഇന്‍ഫന്ററി ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക മേധാവി സിലിറ്റോ സോബെജാന അറിയിച്ചു. 92 വ്യോമസേനാ ഉദ്യോഗസ്ഥരുമായി പോയ സി 130 ഹെര്‍ക്കുലീസ് എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്.
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 92 പേരാണ് ഉണ്ടായിരുന്നതെന്ന് ഫിലിപ്പൈന്‍സ് പ്രതിരോധ മന്ത്രി ഡെഫ് ലിന്‍ ലോറെന്‍സ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തില്‍ മരിച്ച 17 പേരുടെയും മൃതദേഹവും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരില്‍ കൂടുതല്‍ പേരും സൈനികരാണ്.
സുലു പ്രവിശ്യയിലെ ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കഗയാന്‍ ഡി ഒറോ നഗരത്തില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരുമായി പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha
























