2040 ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന് പ്രവചിച്ച് 1972ലെ പഠനം; ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മനുഷ്യ സമൂഹം ലോകത്തുനിന്ന് ഇല്ലാതാകുമെന്ന എം.ഐ.ടി പഠനം സാധൂകരിച്ച് ഗവേഷകര്‍

21ാം നൂറ്റാണ്ടില്‍ മനുഷ്യകുലം അവസാനിക്കുമെന്ന എം.ഐ.ടി പഠനം സാധൂകരിച്ച് ഗവേഷകര്‍. 1972ല്‍ മസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകര്‍ പുറത്തുവിട്ട പഠനത്തില്‍ 2040 ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന് പ്രവചനം നടത്തിയിരുന്നു.
അന്ന് ലോകം അതത്ര കാര്യമാക്കിയില്ലെങ്കിലും ശരിക്കും സത്യമായി പുലരുമെന്നാണ് പുതിയ പഠനം. മനുഷ്യ സമൂഹം ലോകത്തുനിന്ന് ഇല്ലാതാകുമെന്നത് ശരിയായേക്കുമെന്നാണ് കെ.പി.എം.ജി ഇന്‍റര്‍നാഷനല്‍ ഗവേഷകന്‍ ഗയ ഹെറിങ്ടണും സംഘവും പറയുന്നത്.
1972ല്‍ എം.ഐ.ടി ഗവേഷകര്‍ നടത്തിയ പഠനം 'ദ ലിമിറ്റ്സ് റ്റു എക്സ്പാന്ഷന്' എന്ന പുസ്തകം ആ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ കൃതിയായിരുന്നു. എന്തുവില കൊടുത്തും സാമ്പത്തിക വളര്‍ച്ച മാത്രം ലക്ഷ്യമിടുന്ന നയങ്ങളുമായി വ്യവസായ സ്ഥാപനങ്ങളും സര്‍ക്കാറുകളും മുന്നോട്ട് പോകുമ്പോൾ പ്രകൃതി വിഭവങ്ങള്‍ തീരെ ശുഷ്കമായി വളര്‍ച്ച നിലക്കുന്നതാണ് കാരണമായി അവര്‍ നിരത്തിയിരുന്നത്.
കോവിഡ് മഹാമാരി രണ്ടു വര്‍ഷമായി മനുഷ്യനെ മുള്‍മുനയില്‍ നിര്‍ത്തുകയും ലോകം മുഴുക്കെ മഹാപ്രളയത്തിനു സമാനമായ ഭീതി അനുഭവിക്കുകയും ചെയ്യുന്ന നാളുകളില്‍ പ്രവചനങ്ങളെ ശരിവെക്കുകയാണ് പുതിയ ഗവേഷണം. ദ ലിമിറ്റ്സ് റ്റു എക്സ്പാന്ഷന് എന്ന പുസ്തകത്തിൽ പറഞ്ഞ പ്രവചനങ്ങളെ എതിർത്തും അനുകൂലിച്ചും പരിഹസിച്ചും നിരവധിപേരായിരുന്നു രംഗത്ത് എത്തിയിരുന്നത്.
https://www.facebook.com/Malayalivartha
























