Widgets Magazine
12
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള അസാധാരണമായ ചില പ്രഖ്യാപനങ്ങളുമായി മോദി.. ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണം..വർക്ക് ഫ്രം ഹോം രീതികൾ വീണ്ടും നടപ്പിലാക്കുക..


സെക്രട്ടേറിയറ്റിൽ സ്ഫോടനാത്മകമായ ചില സംഭവങ്ങൾ..സെക്രട്ടറിയേറ്റ് ഭരണം ചീഫ് സെക്രട്ടറിയുടെയും ചില ഉദ്യോഗസ്ഥരുടെയും പോക്കറ്റിലായി മാറി..ചന്നം പിന്നം സ്ഥലം മാറ്റം..


സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ

22 APRIL 2026 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അമേരിക്കയുടെ സൈനിക സാഹസം..ഹോർമുസിൽ വ്യോമാക്രമണം.. ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്..ഇറാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല..

യുഎസില്‍ 231 പേരുമായി ലാന്റിംഗ് ശ്രമിക്കവെ വിമാനം അപകത്തില്‍പ്പെട്ടു

ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന.... ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്

രണ്ടാംഘട്ട സമാധാന ചര്‍ച്ചയ്ക്ക് ഇറാന്‍ തയാറാവാത്തതിന് പിന്നാലെ വെടിനിര്‍ത്തല്‍ കാലാവധി ദീര്‍ഘിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചയ്ക്കെത്താനും സമാധാനത്തിനുമായി ഇറാന് താന്‍ കൂടുതല്‍ സമയം അനുവദിക്കുകയാണെന്നും അതേസമയം ഹോര്‍മുസില്‍ യുഎസ് സൈന്യത്തിന്‍റെ ഉപരോധം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്‍കൈയെടുക്കുന്നത് വരെ വെടിനിര്‍ത്തല്‍ നീട്ടുന്നുവെന്നാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ നീട്ടില്ലെന്നും ഇറാന്‍റെ എല്ലാ ഊര്‍ജകേന്ദ്രങ്ങളും തകര്‍ക്കുമെന്നുമായിരുന്നു ഇന്നലെ വരെ ട്രംപ് പറഞ്ഞിരുന്നത്. നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു ട്രംപിന്‍റെ പുതിയ പ്രഖ്യാപനം.

'ഇറാന്‍ സര്‍ക്കാര്‍ ഗുരുതരാവസ്ഥയിലാണെന്ന സാഹചര്യം ഞങ്ങള്‍ മനസിലാക്കുന്നു. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇറാനെ വീണ്ടും ആക്രമിക്കുന്നത് ഞങ്ങള്‍ നിര്‍ത്തിവച്ച നടപടി ദീര്‍ഘിപ്പിക്കുകയാണ്. ഇറാന്‍റെ നേതാക്കളോ പ്രതിനിധികളോ സമാധാനത്തിനുള്ള നിര്‍ദേശങ്ങളുമായി വരട്ടെ, അതുവരെ വെടിനിര്‍ത്തല്‍ തുടരും. എന്നാല്‍ ഉപരോധം തുടരാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്‍ കരാറിനുള്ള നിര്‍ദേശം നല്‍കുന്നത് വരെ ഹോര്‍മുസിലെ ഉപരോധം തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

 

രണ്ടാം ഘട്ട സമാധാന ചര്‍ച്ചയ്ക്കായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് പാക്കിസ്ഥാനിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങിയെങ്കിലും ഭീഷണിയുടെ നടുവില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതോടെ യാത്ര ഉപേക്ഷിച്ചു. സമാധാന ചര്‍ച്ചയ്ക്കുള്ള മേശയെ ട്രംപ് കീഴടങ്ങല്‍ മേശയാക്കാന്‍ നാടകം കളിക്കുന്നുവെന്നും ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധമടക്കം വെടിനിര്‍ത്തല്‍ കരാറിന്‍റെ ലംഘനമാണെന്നും ഇറാന്‍ സ്പീക്കര്‍ ആരോപിച്ചിരുന്നു. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയും സ്പീക്കര്‍ ഖാലിബാഫുമാണ് ആദ്യഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.

ഇറാന്‍ ഭരണകൂടത്തെയും ആ രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളെയും പൂര്‍ണ്ണമായും തകര്‍ക്കുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാന്‍ നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ ആക്രമണ ഭീഷണിയാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി മുഴക്കിയത്. വെടിനിര്‍ത്തല്‍ കാലാവധി അനിശ്ചിതമായി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് പ്രകോപനപരമായ പുതിയ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.

 

ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കാന്‍ തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. എന്നാല്‍, ഉപരോധം നീക്കിയാല്‍ ഇറാനുമായി ഒരു കരാറിലെത്താന്‍ കഴിയില്ലെന്ന് അദ്ദേഹം വാദിക്കുന്നു. ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഇറാന്റെ ഭരണനേതൃത്വത്തെയും അവശേഷിക്കുന്ന സൈനിക-സാമ്പത്തിക സ്രോതസ്സുകളെയും ഒന്നടങ്കം ഇല്ലാതാക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്.

 

ഉപരോധം കാരണം ഇറാന്‍ പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് നേരിടുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ഈ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാനാണ് അവര്‍ ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. എന്നാല്‍, തന്റെ മുന്നില്‍ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇറാന്‍ നടത്തുന്നത്. ഉപരോധം തുടരുന്നത് ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുമെന്നും രാജ്യം നിലവില്‍ ഒരു നൂല്‍പാലത്തിലാണെന്നും അദ്ദേഹം കുറിച്ചു.

ഇതിനിടെ, ഇറാന്റെ ഭാഗത്തുനിന്ന് ചര്‍ച്ചകളുടെ കാര്യത്തില്‍ അനുകൂലമായ പ്രതികരണം ഉണ്ടാകാത്തതിനെത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പാകിസ്താന്‍ യാത്ര വൈറ്റ് ഹൗസ് റദ്ദാക്കിയിരുന്നു. ഇസ്ലാമാബാദില്‍ വെച്ച് ഇറാന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനായിരുന്നു വാന്‍സ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഉപരോധം നീക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്.


അമേരിക്കയുടെ നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും തുറമുഖങ്ങളിലെ ഉപരോധം നീക്കുകയാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഏക മാര്‍ഗമെന്നും ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. എന്നാല്‍, ഉപരോധം തുടരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചതോടെ സമാധാന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും വഴിമുട്ടിയ അവസ്ഥയിലാണ്. ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകന്‍ ജാരദ് കുഷ്‌നറും വാഷിംഗ്ടണില്‍ എത്തിയിട്ടുണ്ട്.

തന്റെ വിദേശനയത്തെ വിമര്‍ശിച്ച വാള്‍സ്ട്രീറ്റ് ജേര്‍ണലിനെതിരെയും ട്രംപ് ആഞ്ഞടിച്ചു. ഇറാന്‍ തന്നെ കബളിപ്പിക്കുകയാണെന്ന പത്രത്തിന്റെ ലേഖനത്തെ 'വിഡ്ഢിത്തം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കഴിഞ്ഞ 47 വര്‍ഷമായി അമേരിക്കന്‍ പ്രസിഡന്റുമാരെ ഇറാന്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ താന്‍ വന്നതോടെ ഇറാന്‍ തകര്‍ന്നടിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണെന്നും വ്യോമസേന ഇല്ലാതായെന്നും അദ്ദേഹം പരിഹസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടലായില്‍ ദേശീയപാതയിലെ വിള്ളല്‍ അടിയന്തര പരിശോധന നടത്താന്‍ ഉത്തരവിട്ട് കലക്ടര്‍  (4 hours ago)

രാജ്യത്തെ ഇന്ധന ഉപയോഗത്തില്‍ കരുതല്‍ വേണമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മോദി  (4 hours ago)

മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ്  (4 hours ago)

കളിയാക്കിയവര്‍ക്ക് ജ്യോതികയുടെ കിടിലന്‍ മറുപടി  (5 hours ago)

തലസ്ഥാനത്ത് പുതിയ വാടക വീടെടുത്ത് പിണറായി വിജയന്‍  (6 hours ago)

ഞെട്ടിച്ച് മോദി,പ്രഖ്യാപനം യാത്രാ നിയന്ത്രണം, വർക്ക് ഫ്രം ഹോം, സ്വർണ്ണ വാങ്ങരുത്ത് .വിദേശ യാത്രകൾ പാടില്ല  (6 hours ago)

വിജയ്‌യുടെ സത്യപ്രതിജ്ഞയ്‌ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍  (6 hours ago)

പന്തളം കൊട്ടാരത്തില്‍ മോഷണ ശ്രമം നടത്തിയ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍  (6 hours ago)

വ്യാജ രേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കൊല്ലത്ത് സ്ത്രീ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ അറസ്റ്റില്‍  (6 hours ago)

പ്രവാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഷെയ്ഖ് നഹ്യാൻ പ്രവാസികളെ UAE-യിൽ ജോലി പോയാൽ ഉടൻ ചെയ്യേണ്ടത്  (6 hours ago)

സ്റ്റാലിന്റെ വീട്ടിൽ കയറി വിജയ്..സഭയിൽ മൈൻഡ് ചെയ്യാത്ത ഉദയൻ കൈകൂപ്പി തൊഴുത്തു..പിന്നെ സംഭവിച്ചത്  (6 hours ago)

രണ്ട് ചക്രവാതചുഴികൾ എത്തി... കൊടും മഴ..! അടുത്ത മണിക്കൂറിൽ കൂട്ട മഴ ദേ ജില്ലകളിൽ  (6 hours ago)

സത്യപ്രതിജ്ഞ തുടങ്ങിയതും കളക്ടർ തടഞ്ഞു..!ഞെട്ടി വിജയ് കൂട്ടത്തോടെ ഇറങ്ങി ഇപ്പോൾ പറ്റില്ല കട്ടായം  (7 hours ago)

വിജയ്‌യുടെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരന്‍ മനു ജോസഫ്  (7 hours ago)

സുവേന്ദുവിന് പറ്റാത്തത് വിജയ് ചെയ്ത് കാണിച്ചു ഞെട്ടി രാഹുൽ..! സത്യപ്രതിജ്ഞക്കിടെ സംഭവിച്ചത്  (7 hours ago)

Malayali Vartha Recommends