ചൈനയുടെ നാണംകെട്ട കളി; താലിബാനുമായി സൗഹൃദ ബന്ധത്തിന് തയാറെന്ന് അയല്‍രാജ്യമായ ചൈന, അഫ്ഗാന് ജനതയുടെ സ്വയം നിര്‍ണയാധികാരത്തെ മാനിക്കുന്നുവെന്നും അവരുമായും സൗഹാര്‍ദപൂര്‍ണമായ ബന്ധം സ്ഥാപിക്കാന്‍ തയാറാണെന്നുമാണ് ചൈനീസ് വിദേശ കാര്യ വക്താവ് ഹുവ ചുന്‍യിങ്

അഫ്ഗാനിസ്ഥാനിൽ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ സ്ഥിതി അതീവ ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമകളിൽ കണ്ടതിനു സമാനമായ രീതിയിലാണ് ഇപ്പോൾ അവിടുത്തെ അന്തരീക്ഷം. താലിബാന്‍ കാബൂള്‍ നഗരവും പിടിച്ചെടുത്തതിന് പിന്നാലെ അഭയം തേടി ജനങ്ങളുടെ കൂട്ടപ്പലായനം തുടരുകയാണ്. വിമാനത്താവളത്തിലേക്കുള്‍പ്പടെ ജനങ്ങള്‍ ഇരച്ചെത്തുന്നതിന്റെ ഭീതിതമായ അന്തരീക്ഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തുവരുകയുണ്ടായി.
പിന്നാലെ ഇതാ അഫ്ഗാന്റെ നിയന്ത്രണം പൂര്‍ണമായും കൈവശപ്പെടുത്തിയ താലിബാനുമായി സൗഹൃദ ബന്ധത്തിന് തയാറെന്ന് അയല്‍രാജ്യമായ ചൈന അറിയിച്ചിരിക്കുകയാണ്. കാബൂളിന്‍റെയടക്കമുള്ള നിയന്ത്രണം താലിബാന്‍ ഏറ്റെടുത്ത ശേഷമാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിരിക്കുന്നത്.
അഫ്ഗാന് ജനതയുടെ സ്വയം നിര്‍ണയാധികാരത്തെ മാനിക്കുന്നുവെന്നും അവരുമായും സൗഹാര്‍ദപൂര്‍ണമായ ബന്ധം സ്ഥാപിക്കാന്‍ തയാറാണെന്നുമാണ് ചൈനീസ് വിദേശ കാര്യ വക്താവ് ഹുവ ചുന്‍യിങ് അറിയിച്ചിരിക്കുന്നത്.
താലിബാന്‍ കാബൂളിലെത്തുന്നതിന് മുമ്പ് തന്നെ ചൈനയുമായി ചര്‍ച്ചകള്‍ നടത്തിയതിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയുണ്ടായി. റഷ്യ, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും അന്താരാഷ്ട്ര തലത്തില്‍ താലിബാന് ലഭിക്കുമെന്നാണ് പൊതുവെ നിരീക്ഷകര്‍ കരുതുന്നത്. അതേസമയം, കടുത്ത ഭീകര പ്രതിഛായയുള്ള താലിബാന്‍ ഔദ്യോഗികമായി അധികാരമേറുന്നതിന് മുമ്പ് തന്നെ ചൈന പിന്തുണ വാഗ്ദാനം ചെയ്തത് ലോകരാജ്യങ്ങളെ ആകമാനം ഞെട്ടിച്ചിട്ടുണ്ട്. അഫ്ഗാനുമായി 76 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ചൈന.
അതോടൊപ്പം തന്നെ അമേരിക്കന്‍ സൈന്യം പിന്‍മാറ്റം പ്രഖ്യാപിച്ച ശേഷമാണ് അഫ്ഗാന് ഭൂപ്രദേശങ്ങള്‍ ഒന്നൊന്നായി താലിബാന്‍ കീഴടക്കിയത്. കാബൂള്‍ താലിബാന്‍ കീഴടക്കാന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിക്കുകയുണ്ടായി. അമേരിക്കയുടെ അറിയിപ്പ് വിശ്വസിച്ച ലോകരാജ്യങ്ങളെ മുഴുവന്‍ പ്രതിസന്ധിയിലാക്കി വളരെ പെട്ടൊന്നായിരുന്നു താലിബാന്‍റെ മുന്നേറ്റം. കാബൂള്‍ വിമാനത്താവളത്തില്‍ ഇപ്പോഴുള്ള തിക്കും തിരക്കും അമേരിക്കന്‍ അറിയിപ്പ് വിശ്വസിച്ചതിന്‍റെ കൂടി ഫലമാണ് എന്നത് കാണുവാൻ കഴിയും. എന്നാല്‍, ചൈന പൗരന്‍മാരെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ച് തുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha























