Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!


കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.... ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്


വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ​ഗായിക... അനുശോചനയറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും...


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..

സ്ത്രീകൾ കണ്ണുകൾ മാത്രം പുറത്തുകാണുംവിധത്തിലെ പർദ്ദകളിലേക്ക് അടിച്ചമർത്തപ്പെട്ടു! അഫ്ഗാൻ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തപ്പോൾ സ്ത്രീലൈംഗീക തൊഴിലാളികളുടെ ഭാവി; മുഖാ മുഖം കാണാൻ പോകുന്നത് മുഴുപട്ടിണിയോ?

18 AUGUST 2021 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം ഭീകരസംഘടനയായ താലിബാൻ പൂർണമായും പിടിച്ചെടുത്തിരിക്കുകയാണ്. ഇതിന് മുൻപ് തൊണ്ണൂറുകളിലാണ് താലിബാൻ അഫ്ഗാനിൽ അധികാരത്തിലേറിയയത്. എന്നാൽ ഏകദേശം എഴുപത്തിലൊക്കെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ അടിപൊളി ജീവിതം നയിച്ചിരുന്നു.

അന്നത്തെ പലസംഭവങ്ങളും ചിത്രങ്ങളുടെ രൂപത്തിൽ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. 1994 -ൽ താലിബാൻ ഭരണത്തിലേറിയപാടെ അതെല്ലാം പൂർണമായും താക്കുകയായിരുന്നു, സ്ത്രീകൾ കണ്ണുകൾ മാത്രം പുറത്തുകാണുംവിധത്തിലെ പർദ്ദകളിലേക്ക് അടിച്ചമർത്തപ്പെട്ടു എന്നുമൊക്കെയുള്ള വാർത്തകളാണ് പിന്നീട് പുറത്തുവന്നത്.

അതിനുശേഷം 2001-ൽ താലിബാന് പതനം വീണ്ടും പതനം സംഭവിച്ചു, അമേരിക്ക പ്രതിഷ്ഠിച്ച പാവ സർക്കാർ താലിബാൻ ചെയ്ത ദോഷങ്ങൾ പലതും ഇല്ലാതാക്കി, സ്ത്രീകൾ വീണ്ടും സ്‌കൂളുകളിലേക്കും തൊഴിലിടങ്ങളിലേക്കും തിരികെ എത്തിയെന്നും സാധാരണ ജീവിതം തുടങ്ങി എന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ.

ഇപ്പോഴിതാ ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും അഫ്ഗാനെ ഭയത്തിലാഴ്ത്തി താലിബാൻ തിരികെ വരുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ ഭയം സ്ത്രീകൾക്ക് തന്നെയാണെന്ന് അടിവരയിട്ട് പറയാം. അഫ്ഗാനിസ്ഥാനിൽ വാർത്തകളിൽ ഇടം പിടിക്കാത്ത ഒരു കൂട്ടർ ഇപ്പോഴുമുണ്ട്. അത് മറ്റാരുമല്ല, അവിടെ ഏറെ രഹസ്യമായി വര്ഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക തൊഴിലാളികളാണ്.

ലൈംഗിക തൊഴിലാളികൾ എന്ന് പറയുമ്പോൾ തന്നെ ഒന്ന് ചോദിച്ചുപോകും, അവിടെ ഇവരൊക്കെ ഉണ്ടോ എന്ന്... എന്നാൽ, മനുഷ്യർ എവിടെയൊക്കെ ഉണ്ടോ അവിടെ ലൈംഗിക തൊഴിലും നടക്കുന്നുണ്ട് എന്നാണ് പറയുക. അഫ്ഗാനിസ്ഥാനും അതിന് കുറവില്ല. പതിറ്റാണ്ടുകൾ നീണ്ടുനിന്ന യുദ്ധവും, അനുദിനം വർധിച്ചുവരുന്ന ദാരിദ്ര്യവും ചേർന്ന് അവിടത്തെ സ്ത്രീകളിൽ ചിലരെയെങ്കിലും, നിലനില്പിനായി ലൈംഗിക തൊഴിൽ നിർബന്ധപൂർവം തെരഞ്ഞെടുത്തിട്ടുണ്ട്. അടുത്തിടെ മനുഷ്യ മനസ്സിനെ പിടിച്ചെടുക്കുന്ന ചിലരുടെ ജീവിതകഥയാണ് ഇവിടെനിന്നും ഗാർഡിയൻ അടുത്തിടെ പുറത്തുവിട്ടിരിക്കുന്നത്.

ഇതിലെ പതിനെട്ടു വയസ്സുകാരിയായ സൈനബിന്റെ ജീവിതം കണ്ണിനെ ഈറനണിയിക്കുന്നതാണ്. തന്റെ ആദ്യ ക്ലയന്റിനെ സൈനബ് കണ്ടുമുട്ടുന്നത് രണ്ടു വർഷം മുമ്പാണ്.അന്ന് വെറും പതിനെട്ടുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവളുടെ ശരീരത്തിൽ അയാൾ തന്റെ ഭാവനയിലുള്ള ലൈംഗിക വൈകൃതങ്ങൾ എല്ലാം പരീക്ഷിച്ചു തീർത്തപ്പോൾ, അവൾ അറിയാതെ അയാൾ കഴിപ്പിച്ച മയക്കുമരുന്നിന്റെ മയക്കത്തിലായിരുന്നു. ബലാത്സംഗം തുടങ്ങുമ്പോഴേക്കും അവൾ അബോധാവസ്ഥയിലേക്ക് വഴുതി വീണിട്ടുണ്ടായിരുന്നു.

സൈനബ് സമ്മതിച്ചിട്ടു തന്നെയാണ് അന്ന് ആ പുരുഷൻ ലൈംഗികതയ്ക്കായി അവളെ സമീപിച്ചത്. കുറച്ചു മദ്യം അകത്താക്കിയാൽ വിശേഷിച്ചൊന്നും തോന്നില്ല എന്ന ഉപദേശം അനുസരിച്ചാണ് അവൾ മദ്യം സ്വീകരിച്ചത്. അതിൽ അവളെ അബോധത്തിന്റെ ഇടനാഴികളിലേക്ക് നയിക്കുന്ന മറ്റെന്തൊക്കെയോ മയക്കുമരുന്നുകൾ കൂടി കലർത്തപ്പെട്ടിട്ടുണ്ടായിരുന്നു. അയാൾ പോയി പിന്നെയും എത്രയോ നേരം കഴിഞ്ഞാണ് സൈനബ് മയക്കം വിട്ട് ബോധാവസ്ഥയിലെത്തുന്നത്. ദേഹമാസകലം എല്ലുമുറിയുന്ന വേദന. മനസ്സിലാണെങ്കിൽ അടക്കാനാവാത്ത കുറ്റബോധം. എന്നാൽ, അന്നത്തെ ആ ലൈംഗിക വൃത്തി സൈനബിനെ ജീവിതത്തിലെ അവസാനത്തേതായിരുന്നില്ല.

ലൈംഗിക തൊഴിൽ തുടരാതിരിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല എന്നാണ് അവൾ പറഞ്ഞത്. അഫ്ഗാനിസ്ഥാനിൽ, താലിബാന് മുമ്പും പിൻപും ലൈംഗിക തൊഴിൽ വിലക്കപ്പെട്ട ഒരു ജോലി തന്നെയാണ്. എന്നാൽ, യുദ്ധം, അത് കാരണമുണ്ടായ കൊടിയ പട്ടിണി, ക്ഷാമം - സാഹചര്യങ്ങൾ വളരെ മോശമായപ്പോൾ, ജീവൻ നിലനിർത്താൻ ഒരു നേരമെങ്കിലും ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ പല യുവതികൾക്കും മുന്നിലുണ്ടായിരുന്ന അവസാനത്തെ അവസരമായിരുന്നു സ്വന്തം ദേഹം വിറ്റും കാശുണ്ടാക്കുക എന്നത്. നാട്ടിലെ നിയമം മൂലം നിരോധിക്കപ്പെട്ട ഒരു തൊഴിൽ ആയിരുന്നിട്ടും, പിടിക്കപ്പെട്ടാൽ കല്ലെറിഞ്ഞു കൊല്ലാൻ വരെ സാധ്യതയുണ്ടായിരുന്നിട്ടും, ആ യുവതികളിൽ പലരും അത് തിരഞ്ഞെടുക്കുന്നു.

ദാരിദ്ര്യം ഒന്നുകൊണ്ടുമാത്രം, ലൈംഗിക തൊഴിലിലേക്ക് കടന്നു ചെല്ലാൻ നിർബന്ധിതരാവുന്ന അഫ്ഗാനി യുവതികളുടെ എണ്ണം ഓരോ ദിനം കഴിയുമ്പോഴും കൂടിവരുന്നു എന്നാണ്, അഫ്ഗാനിസ്ഥാനിലെ പല എൻജിഒകളും പറയുന്നത്. ഇങ്ങനെ ചെയ്യുന്നവരിൽ പലരും പ്രവർത്തിക്കുന്നത് സുഹൃത്തുക്കളുടെ വീടുകളും, കോഫീ ഷോപ്പുകളും, ബ്യൂട്ടിപാർലറുകളിലുമൊക്കെയാണ്...

സ്‌കൂൾ പഠനം പാതിവഴി നിർത്തി വീട്ടുജോലിക്ക് ഇറങ്ങിയതാണ് സൈനബ്. അച്ഛന്റെ അകാലമരണത്തിനു ശേഷം അഞ്ചു സഹോദരങ്ങളെയും പോറ്റി വളർത്തിയിരുന്നത് ഇവരാണ്. ഒരിക്കൽ സൈനബിനെ അനുജൻ അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടപ്പോൾ അവൾ സാമ്പത്തിക സഹായം തേടി, താൻ ജോലിചെയ്തിരുന്ന വീട്ടിലെ ഗൃഹനാഥനെ ചെന്ന് കാണുന്നു. " തല്ക്കാലം, എന്റെ കയ്യിൽ പണമൊന്നുമില്ല തരാൻ. നീ ഒന്ന് മനസ്സുവെച്ചാൽ വേറെ ഒരു മാർഗമുണ്ട്. ഞാൻ ഒരാളെ നിനക്ക് പരിചയപ്പെടുത്താം. നീയൊരു കന്യകയല്ലേ. അയാൾക്ക് വേണ്ടത് നീ കൊടുത്താൽ അയാൾ നിനക്ക് വേണ്ടത്ര പണം തരും." എന്നാണ് അയാൾ പറഞ്ഞത്. അപ്പോഴാണ് തന്റെ മുതലാളി നടത്തിക്കൊണ്ടിരുന്ന അണ്ടർ ഗ്രൗണ്ട് വേശ്യാലയത്തെപ്പറ്റി സൈനബ് അറിയുന്നത്.

ഇപ്പോൾ ഇരുപതുവയസ്സുളള സൈനബ്, ഇന്നും തന്റെ മുതലാളി വഴിക്ക് വരുന്ന രണ്ടോ മൂന്നോ ക്ലയന്റുകളെ ദിവസവും കാണുന്നുണ്ട്. "അച്ഛൻ മരിച്ചപ്പോൾ എനിക്ക് 13 വയസ്സാണ്. അമ്മയും കിടപ്പിലായിരുന്നു. എന്റെ വീട്ടു ജോലിയിൽ നിന്ന് കിട്ടിയിരുന്ന പണം ഒന്നിനും തികഞ്ഞിരുന്നില്ല. എനിക്കുമുന്നിൽ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല" സൈനബ് പറയുന്നു.

തന്റെ കക്ഷികളിൽ പലരും ചെറുപ്പക്കാർ തന്നെയാണ് എന്ന് സൈനബ് പറഞ്ഞു. പലരും കോണ്ടം ഉപയോഗിക്കാറില്ല എന്നും, ഗർഭ നിരോധന കുത്തിവെപ്പുകൾ എടുത്ത് ഗർഭമുണ്ടാവാതെ നോക്കുന്നുണ്ടെങ്കിലും, ഗുഹ്യരോഗങ്ങൾ വരുമോ എന്ന ഭയം സദാ അലട്ടുന്നുണ്ട് എന്നും സൈനബ് പറഞ്ഞു. നാട്ടിലെ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിട്ടുളള പല സ്ത്രീകൾക്കും സിഫിലിസും, ഗോണേറിയയും മറ്റു ലൈംഗിക രോഗങ്ങളും ഉണ്ടെന്നും സൈനബ് വ്യക്തമാക്കി.

തന്നെപ്പോലെ ഉള്ള സ്ത്രീകൾ ലൈംഗിക വൃത്തിയിലേക്ക് നീങ്ങാൻ നിര്ബന്ധിതരാവുന്നത് നിലവിലെ സർക്കാരുകളുടെ വീഴ്ചയായിട്ടാണ് സൈനബ് കാണുന്നത്. ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് പുനരധിവാസത്തിനോ, സാമ്പത്തിക സഹായത്തിനോ ഉള്ള ഒരു നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നും സൈനബ് പറഞ്ഞു. പല സ്ത്രീകൾക്കും ജീവിക്കാൻ വകയില്ലാതെ അവർ പിച്ച തെണ്ടാൻ തെരുവിലേക്ക് ഇറങ്ങുകയും അവിടെ അവരെ ചൂഷണം ചെയ്യാൻ തയ്യാറെടുത്തു നില്ക്കുന്ന ലൈംഗിക തൊഴിൽ സംഘങ്ങളുടെ വലയിൽ അകപ്പെട്ട് തൊഴിലിന് ഇറങ്ങുകയുമാണ് ഉണ്ടാവുന്നത്.

ഇപ്പോൾ താലിബാന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സാമൂഹികവും, സാമ്പത്തികവുമായ പ്രയാസങ്ങൾ ഇരട്ടിപ്പിക്കും എന്നുറപ്പാണ്. താലിബാൻ തിരിച്ചു വരുന്നതോടെ ലൈംഗിക തൊഴിലിനുള്ള വഴി കൂടി പൂർണമായും നിർത്തലാകും.

നഗരത്തിൽ ഖാലകൾ എന്നറിയപ്പെടുന്ന 25-30 വേശ്യാലയങ്ങൾ എങ്കിലും പ്രവർത്തിക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. അഫ്ഗാനിസ്ഥാനിൽ സ്ത്രീ ലൈംഗിക തൊഴിലാളികൾ അറിയപ്പെടുന്നത് ഖരാബാത്തി എന്നാണ്. അവരെ നിയന്ത്രിക്കുന്ന നടത്തിപ്പുകാരികൾ ഖാലാ- ഖരാബാത്തി എന്നും അറിയപ്പെടും. ഖാലാദാറുകൾ എന്നറിയപ്പെടുന്ന പിമ്പുകളാണ് ഇവർക്ക് വേണ്ട ക്ലയന്റുകളെ കൊണ്ടെത്തിക്കുന്നത്.

ടാക്സിയിൽ മുഹറം എന്നറിയപ്പെടുന്ന ഒരു അടുത്ത പുരുഷ ബന്ധു ഇല്ലാതെ യാത്ര ചെയ്യുന്നതിന് അഫ്ഗാനിസ്ഥാനിൽ വിലക്കുണ്ട്. അതുകൊണ്ടുതന്നെ ടാക്സികളിൽ ലൈംഗിക വൃത്തിക്കായി യാത്ര ചെയ്യേണ്ടി വരുന്ന അഫ്ഗാൻ യുവതികൾ ഒപ്പം 6-9 വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടിയെക്കൂടി കൊണ്ട് നടക്കാറുണ്ട്. ഇങ്ങനെ കൂടെ പോവേണ്ടി വരുന്ന കുട്ടികളും, ചെന്നുപെടുന്ന അപരിചിത ഗൃഹങ്ങളിൽ വെച്ച്, അവിടെയുള്ള പുരുഷന്മാരിൽ പലപ്പോഴും ലൈംഗികകൃത്യങ്ങൾക്ക് നിര്ബന്ധിതരാവുന്ന, ബലാത്സംഗം ചെയ്യപ്പെടുന്ന സാഹചര്യം കൂടി ഇന്ന് അഫ്ഗാനിസ്ഥാനിൽ ഉണ്ട്.

ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീകൾ ഇത്തരത്തിലുള്ള ഖാലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള മറ്റൊരു കാരണം, അല്ലെങ്കിൽ അവരെ താലിബാന് ഒറ്റുകൊടുക്കപ്പെടും എന്നുള്ളതാണ്. താലിബാൻ വിവാഹേതര ലൈംഗിക ബന്ധങ്ങളെ സെന എന്നാണു വിളിക്കുന്നത്. അതിലേർപ്പെടുന്ന സ്ത്രീകളെ, അവർ വിവാഹിതരാണെങ്കിൽ കല്ലെറിഞ്ഞു കൊല്ലുക എന്നതാണ് താലിബാന്റെ നിയമത്തിലുള്ള ഒരേയൊരു ശിക്ഷ. അവിവാഹിതരായ യുവതികൾ ആണെങ്കിൽ കല്ലെറിഞ്ഞു കൊല്ലില്ല എന്നതുകൊണ്ട് പലപ്പോഴും അത്തരത്തിൽ ഒരു തിരിച്ചറിയൽ കാർഡ് കൂടി ഈ സ്ത്രീകൾ കയ്യിൽ കരുതാറുണ്ട്.

ഒരാളിൽ നിന്ന് ഏതാണ്ട് രണ്ടായിരം അഫ്ഗാനി രൂപയാണ് ഈ സ്ത്രീ ലൈംഗികതൊഴിലാളികളിൽ പലർക്കും കിട്ടുക. നമ്മുടെ നാട്ടിലെ ഏകദേശം 1800 രൂപ. അതിന്റെ അറുപതു ശതമാനത്തിൽ അധികവും കൊണ്ടുപോവുന്നത് ഈ പിമ്പുകളും, വേശ്യാലയം നടത്തിപ്പുകാരായ മുതിർന്ന സ്ത്രീകളും ചേർന്നാണ്. താലിബാനെക്കുറിച്ചുള്ള പേടി നാട്ടിൽ ലൈംഗിക വ്യാപാരത്തിന്റെ തോത് കുറച്ചിട്ടുണ്ട്. അതോടെ അഫ്ഗാനിസ്ഥാനിൽ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ മുഖാ മുഖം കാണാൻ പോകുന്നത് മുഴുപട്ടിണിയോ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും നടക്കില്ല പൊട്ടിക്കരഞ്ഞ് പ്രവാസി യുവതിയുടെ വീഡിയോ വൈറൽ..! കൂടെനിന്ന് പ്രവാസികൾ  (1 minute ago)

ശിവപ്രസാദിനെ തുലച്ച് കയ്യിൽ കൊടുത്ത് ശശികല...!കുടിച്ച സർലാക്കും കുറുക്കും വരെ കക്കി..! ശിവകുമാരാ, അസുഖം മാറിയോ  (3 minutes ago)

ആഗ്‌സ്റ്റ് 15 മുതൽ കേരള പോലീസിന്റെ മുഖം മാറും.... പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ്‌ഐമാർക്ക്  (5 minutes ago)

ഇണചേരുന്ന സിംഹങ്ങളുടെ അണ്ണാക്കിൽ കയറി 21-കാരൻ കടിച്ചുകീറി വലിച്ച് ഇഴച്ച് കൊന്നു മൃതദേഹത്തിന് കാവലിരുന്ന് ആണ്‍സിംഹം!  (14 minutes ago)

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...  (27 minutes ago)

മുതിര്‍ന്ന ആര്‍എസ്എസ് സ്വയം സേവകന്‍ ചീരാല്‍ ആശാരിപ്പടി സ്വദേശി മുഹമ്മദ് അന്തരിച്ചു...  (56 minutes ago)

  നാലുവർഷ ബിരുദ കോഴ്സുകളിൽ ഓൺസ്ക്രീൻ മൂല്യനിർണയം നടപ്പാക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം  (1 hour ago)

തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം  (1 hour ago)

സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ, സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും... ബസ് ഉടമകളുമായി ചർച്ച നാളെ  (1 hour ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എംആർ അജിത്‌കുമാറിനെതിരെ വകുപ്പുതല നടപടയിലേക്ക് കടക്കാനുള്ള നീക്കവുമായി ആഭ്യന്തരവകുപ്പ്....  (1 hour ago)

കുടുംബത്തിൽ മംഗളകർമ്മങ്ങളും പുതിയ വരുമാനമാർഗ്ഗങ്ങളും; ഈ ആഴ്ചയിലെ വാരഫലം.  (1 hour ago)

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.... ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്  (2 hours ago)

സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ; അറിയാം നിങ്ങളുടെ നക്ഷത്രഫലം!  (2 hours ago)

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവു  (2 hours ago)

വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ​ഗായിക... അനുശോചനയറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രത  (2 hours ago)

Malayali Vartha Recommends