Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!


കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.... ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്


വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ​ഗായിക... അനുശോചനയറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും...


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..

അമറുല്ല സലേയുടെ വാക്കാണിത്.... താലിബാന് കിട്ടിയത് എട്ടിന്റെ പണി... 1000 കോടി ഡോളർ സ്വാഹ! പാക്കിസ്ഥാനോട് കണക്ക് തീർക്കാൻ ആണൊരുത്തൻ ഇറങ്ങി...

19 AUGUST 2021 08:44 PM IST
മലയാളി വാര്‍ത്ത

More Stories...

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

‘രാജ്യങ്ങള്‍ നിയമവാഴ്ചയയെയാണ് ബഹുമാനിക്കേണ്ടത്, അല്ലാതെ ഹിംസയെയല്ല. പാക്കിസ്ഥാനു വിഴുങ്ങാൻ പറ്റുന്നതിനേക്കാൾ വളരെ വലുതാണ് അഫ്ഗാനിസ്ഥാൻ. താലിബാന് ഭരിക്കാൻ സാധിക്കുന്നതിലും വലുത്. നിങ്ങളുടെ ചരിത്രത്തിൽ നാണക്കേടിന്റെ ഈ ഏട് ഉണ്ടാകരുത്, ഭീകര സംഘടനകൾക്കു മുന്നിൽ മുട്ടു മടക്കരുത്.’

അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചിട്ടും പുതിയ ചട്ടങ്ങൾ കൊണ്ടു വരുമ്പോഴും വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. അദ്ദേഹത്തിന്റെ വാക്ക് വെറും വാക്കല്ല, മറിച്ച് ചെയ്ത് കാണിക്കും എന്നുള്ള ഉറച്ച വിശ്വാസത്തിന്റെ പുറത്തുള്ള ഒരു വെല്ലുവിളിയായി തന്നെ കണക്കാക്കാം.

അദ്ദേഹത്തിന്റെ പുതിയ നീക്കത്തിലൂടെ ഇപ്പോൾ മുട്ടിടിക്കുന്നത് പാക്കിസ്ഥാനാണ്. പ്രത്യേകിച്ച് ഇമ്രാൻ ഖാന്. അതിലേക്ക് വരുന്നതിന് മുൻപ് വളരെ സുപ്രധാനമായ മറ്റൊരു കാര്യ കൂടി ഇപ്പോൾ അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതായത്, അഫ്​ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാന് ഇപ്പോൾ ഒരു മുട്ടൻ എട്ടിന്റെ പണി തന്നെയാണ് കിട്ടിയിരിക്കുന്നത്.

താലിബാനെ പുറത്താക്കി 20 വർഷം മുമ്പ് അമേരിക്കയുടെ നേതൃത്വത്തിൽ പുതിയ സ‌ർക്കാർ അഫ്​ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയ സമയത്ത് സാമ്പത്തികമായി അധപതനത്തിന്റെ വക്കിലായിരുന്നു രാജ്യം. പിന്നീട്ട് ഒട്ടനവധി ലോക രാജ്യങ്ങൾ സാമ്പത്തിക സഹായങ്ങൾ നൽകാൻ തുടങ്ങിയപ്പോൾ അഫ്‌ഗാനിസ്ഥാൻ പതുക്കെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആരംഭിച്ചു.

താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിനു മുമ്പ് വരെ അഫ്‌ഗാനിസ്ഥാന്റെ ദേശീയ ബാങ്കായ ഡിഎബിയുടെ ആസ്തി ഏകദേശം ആയിരം കോടി അമേരിക്കൻ ഡോളറിന് മേലെ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നും ഒരു നയാ പൈസ താലിബാന് കിട്ടില്ല എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

അദ്യം തന്നെ കരുതല്‍ ധനമായ 46 കോടി ഡോളറിന്‍റെ അടിയന്തരഫണ്ട് ഐഎംഎഫ് മരവിപ്പിച്ചു. താലിബാന്‍ നിയന്ത്രണത്തില്‍ അഫ്ഗാനിസ്ഥാന്‍റെ ഭാവിയെക്കുറിച്ച് ഐഎംഎഫിന് ആശങ്കയുള്ള സാഹചര്യത്തിലാണ് ഈ നീക്കം നടത്തിയത്. ഈ തുകയിൽ നിന്നും താലിബാന് ഒന്നും ലഭിക്കില്ലെന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

അഫ്‌ഗാനിസ്ഥാന്റെ ദേശീയ ബാങ്കിന്റെ ഗവർണർ അജ്‌മൽ അഹ്മദിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്‌ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെട്ട അഹ്മദി ട്വിറ്ററിലൂടെയാണ് അഫ്‌ഗാനിസ്ഥാന്റെ നിലവിലെ സാമ്പത്തിക വിവരങ്ങൾ പുറം ലോകത്തെ അറിയിച്ചത്.

ഈ ആയിരം കോടി മുഴുവനും സ്ഥിരനിക്ഷേപങ്ങളായും ലിക്വിഡ് അസറ്റായും സ്വർണം മുതലായ നോൺ ലിക്വിഡ് അസറ്റുകളായും വിദേശ ബാങ്കുകളിലാണ്. അത് ഒരിക്കലും താലിബാന് കൈക്കലാക്കാൻ സാധിക്കില്ലെന്ന് തന്നെയാണ് അഹ്മദി പറയുന്നത്.

ഏറ്റവും അവസാനം നടത്തിയ കണക്കെടുപ്പിൽ അഫ്‌ഗാനിസ്ഥാന്റെ പക്കൽ ഒൻപത് ബില്ല്യൺ അമേരിക്കൻ ഡോളർ ഉണ്ടായിരുന്നു. അഹ്മദിയുടെ അഭിപ്രായത്തിൽ നിലവിൽ ഫെഡറൽ റിസർവ് ഹോൾഡിംഗ് ആയി 700 കോടി അമേരിക്കൻ ഡോളറും അമേരിക്കൻ ബോണ്ടുകളായി 310 കോടി ഡോളറും 120 കോടി ഡോളർ സ്വർണ നിക്ഷേപമായും 30 കോടി പണമായും അഫ്‌ഗാനിസ്ഥാൻ ബാങ്കിലുണ്ട്.

എന്നാൽ, പണമായി ഉള്ളത് പോലും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന സാമ്പത്തികസഹായങ്ങളാണ്. അഫ്‌ഗാനിസ്ഥാന് സാമ്പത്തികമായി സഹായം നൽകുന്ന രാജ്യങ്ങൾ മൊത്തമായും പണം നൽകാതെ ആഴ്ച തോറും തങ്ങളുടെ വിഹിതം അഫ്‌ഗാനിസ്ഥാൻ ബാങ്കിലേക്ക് അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്.

താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് മനസിലായതോടെ അവരെല്ലാം ആഴ്ചകൾക്കു മുമ്പ് തന്നെ അഫ്‌ഗാനിസ്ഥാന് പണം നൽകുന്നത് നിർത്തിയിരുന്നുവെന്ന് അഹ്മദി പറയുന്നു. തന്റെ അറിവിൽ നിലവിൽ അഫ്‌ഗാനിസ്ഥാൻ ബാങ്കിൽ പണമായി ഒറ്റ പൈസ പോലും ഇല്ലെന്ന് അഹ്മദി പറയുന്നുണ്ട്.

ഇപ്പോൾ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് തന്നെയാണ് അഫ്​ഗാനിസ്ഥാൻ നേരിടുന്നത്. യുദ്ധസമാനമായ ഒരു സാഹചര്യം പിന്നിട്ട് അതിന്റെ ആഘാതമേറ്റ രാജ്യത്തെ വീണ്ടും പഴയപടി ആക്കി മാറ്റുക എന്നത് താലിബാന്റെ മാത്രം കൈകളിൽ ഒതുങ്ങുന്ന ഒരു നിസാര പണിയായിരിക്കില്ല.

എല്ലാത്തരത്തിലും താലിബാന് പണി തന്നെയാണ്. ഉറ്റ ചങ്ങാതിയായി കൂടെ നിൽക്കുന്ന ഇമ്രാൻ ഖാനുമുണ്ട് അടുത്ത പണി. തുടക്കത്തിൽ പരാമർശിച്ച പോലെ സാലേയുടെ ശക്തമായ തിരിച്ചടി പാക്കിസ്ഥാന് കിട്ടും എന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നഗ്നമായ ഇടപെടല്‍ നടത്തിയതിന് പാകിസ്ഥാനെ അദ്ദേഹം ശക്തമായ ഭാഷയിൽ തന്നെയാണ് വിമര്‍ശിച്ചത്.

താലിബാനെതിരായ ചെറുത്തു നില്‍പിന്‍റെ മുഖമായിട്ടാണ് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുള്‍ സാലേയെ ജനങ്ങൾ കാണുന്നത്. ആഗസ്ത് 15ന് കാബൂള്‍ പിടിച്ച ശേഷം അഫ്ഗാനിസ്ഥാന്‍ ദേശീയ പതാക പ്രധാന കെട്ടിടങ്ങളില്‍ നിന്നെല്ലാം താലിബാന്‍ നീക്കം ചെയ്തിരുന്നു. പകരം താലിബാന്‍റെ പതാക അവിടെ സ്ഥാപിക്കുകയും ചെയ്തു. ഈ വിഷയത്തിലും ശക്തമായ നിലപാട് തന്നെയാണ് സാലെ പ്രകടിപ്പിച്ചിട്ടുള്ളത്.

ജലാലബാദ്, ഖോസ്റ്റ് എന്നീ നഗരങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ താലിബാനെതിരെ ശക്തമായി പ്രതിഷേധിച്ചത് നാം വാർത്തകളിൽ വായിച്ചതുമാണ്. താലിബാന്‍റെ കൊടി നീക്കം ചെയ്ത് ചിലര്‍ ജലാലാബാദില്‍ അഫ്ഗാന്‍ കൊടി ഉയര്‍ത്തുകയുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് താലിബാന്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ മൂന്ന് അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

'എന്‍റെ രാജ്യത്തെ അഭിമാനികളായ ജനങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് നടത്തിയ ധീരവും രാജ്യസ്‌നേഹപരവുമായ നീക്കത്തെ അഭിനന്ദിക്കുന്നു. ഏതാനും പേര്‍ ഇതില്‍ രക്തസാക്ഷികളായി. ദേശീയ പതായ വഹിച്ചവരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു,' എന്നായിരുന്നു സാലേ ട്വിറ്ററില്‍ കുറിച്ചു.

താലിബാന് സുരക്ഷിതമായ അഭയകേന്ദ്രമൊരുക്കിയ പാകിസ്ഥാനെ അദ്ദേഹം വിമര്‍ശിച്ചു. പാകിസ്ഥാന്‍റെ പ്രത്യേക സേനയാണ് പെഷവാറിലും ക്വെറ്റയിലും താലിബാന് സഹായം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് അഷ്റഫ് ഗനി താലിബാൻ എത്തും മുൻപ് മറ്റു രാജ്യങ്ങളിലേക്ക് അഭയം തേടിപ്പോയപ്പോൾ വൈസ് പ്രസിഡന്റ് അഫ്ഗാൻ വിട്ടില്ല. താലിബാന് മുന്നിൽ ഇപ്പോഴും കീഴടങ്ങാത്ത വടക്കുകിഴക്കൻ പ്രവിശ്യയായ പാഞ്ച്ശീറിലാണ് സാലിഹ് ഇപ്പോഴുള്ളത്. 34 പ്രവിശ്യകളിൽ താലിബാന് കീഴടങ്ങാത്ത ഒരേയൊരു പ്രവിശ്യയും പാഞ്ച്ശീറാണ്. അവിടെ നിന്നു കൊണ്ട് താലിബാനെതിരെ അഫ്ഗാന്‍ ജനതയെ സംഘടിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

താലിബാൻ വന്നിട്ടും കെയർ ടേക്കർ പ്രസിഡന്റെന്ന് സ്വയം അവകാശപ്പെടുന്ന ഒന്നാം വൈസ് പ്രസിഡന്റ് അംറുല്ല സാലേയുടെ ജന്മനാടു കൂടിയാണിത്. മറ്റൊരു റിപ്പോർട്ടും കൂടി ഇവിടെ നിന്നു പുറത്തു വരുന്നുണ്ട്,

സാലിഹിന്റെ ആഹ്വാനം അനുസരിച്ച് അഫ്ഗാനിസ്ഥാൻ സൈനികർ പാഞ്ച്ശീറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നതാണ്. യുഎസ് സൈനികരുടെ പിൻമാറ്റത്തോടെ താലിബാൻ അഫ്ഗാനിസ്ഥനിലാകെ പടര്‍ന്നു കയറിയപ്പോൾ അഫ്ഗാൻ ജനതയ്ക്കു പ്രതീക്ഷയുടെ ഇത്തിരി വെട്ടമാണ് ഇനിയും കീഴടങ്ങാത്ത പാഞ്ച്ശീറും അമറുല്ല സാലിഹും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും നടക്കില്ല പൊട്ടിക്കരഞ്ഞ് പ്രവാസി യുവതിയുടെ വീഡിയോ വൈറൽ..! കൂടെനിന്ന് പ്രവാസികൾ  (3 minutes ago)

ശിവപ്രസാദിനെ തുലച്ച് കയ്യിൽ കൊടുത്ത് ശശികല...!കുടിച്ച സർലാക്കും കുറുക്കും വരെ കക്കി..! ശിവകുമാരാ, അസുഖം മാറിയോ  (5 minutes ago)

ആഗ്‌സ്റ്റ് 15 മുതൽ കേരള പോലീസിന്റെ മുഖം മാറും.... പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ്‌ഐമാർക്ക്  (7 minutes ago)

ഇണചേരുന്ന സിംഹങ്ങളുടെ അണ്ണാക്കിൽ കയറി 21-കാരൻ കടിച്ചുകീറി വലിച്ച് ഇഴച്ച് കൊന്നു മൃതദേഹത്തിന് കാവലിരുന്ന് ആണ്‍സിംഹം!  (16 minutes ago)

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...  (29 minutes ago)

മുതിര്‍ന്ന ആര്‍എസ്എസ് സ്വയം സേവകന്‍ ചീരാല്‍ ആശാരിപ്പടി സ്വദേശി മുഹമ്മദ് അന്തരിച്ചു...  (58 minutes ago)

  നാലുവർഷ ബിരുദ കോഴ്സുകളിൽ ഓൺസ്ക്രീൻ മൂല്യനിർണയം നടപ്പാക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം  (1 hour ago)

തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം  (1 hour ago)

സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ, സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും... ബസ് ഉടമകളുമായി ചർച്ച നാളെ  (1 hour ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എംആർ അജിത്‌കുമാറിനെതിരെ വകുപ്പുതല നടപടയിലേക്ക് കടക്കാനുള്ള നീക്കവുമായി ആഭ്യന്തരവകുപ്പ്....  (1 hour ago)

കുടുംബത്തിൽ മംഗളകർമ്മങ്ങളും പുതിയ വരുമാനമാർഗ്ഗങ്ങളും; ഈ ആഴ്ചയിലെ വാരഫലം.  (1 hour ago)

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.... ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്  (2 hours ago)

സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ; അറിയാം നിങ്ങളുടെ നക്ഷത്രഫലം!  (2 hours ago)

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവു  (2 hours ago)

വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ​ഗായിക... അനുശോചനയറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രത  (2 hours ago)

Malayali Vartha Recommends