Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

പാകിസ്താനിലെ കുപ്രസിദ്ധമായ മദ്രസ ഇനി 'ജിഹാദ് സർവകലാശാല' അല്ല, 'യൂണിവേഴ്സിറ്റി ഓഫ് താലിബാൻ കാബിനറ്റ്' താലിബാൻ വിജയത്തെ തുടർന്ന് പ്രതിച്ഛായ മാറ്റാൻ ദാറുൽ ഉലൂം ഹഖാനിയ തലവൻ...താലിബാനെ ലോകം അംഗീകരിച്ചേ പറ്റൂ ..ഇല്ലെങ്കിൽ യുദ്ധമെന്ന് ഭീഷണിയും

16 SEPTEMBER 2021 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം

ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ

മുഖം മിനുക്കാൻ താലിബാൻ... രണ്ട് പതിറ്റാണ്ട് നീണ്ട അമേരിക്കന്‍ അതിനിവേശത്തെ അതിജീവിച്ച് അഫ്ഗാന്‍ ഭരണം പിടിച്ചെടുത്ത താലിബാൻ ഇപ്പോൾ പ്രതിച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ്.എന്നാൽ ഭീഷണിയുടെ സ്വരത്തിനു ഒരു കുറവുമില്ല

ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ ആളുകളെ കൊന്നൊടുക്കുന്ന യക്ഷി വളരെ പഴയ കഥയാണെന്നും ഇപ്പോഴത്തെ യക്ഷിയ വളരെ പാവമാണെന്നും കവി പറയുന്നതുപോലെയാണ് താലിബാൻ മുഖം മിനുക്കി രംഗത്തു വരുന്നത് ... നിങ്ങൾ പറഞ്ഞു കേട്ട താലിബാൻ ഭീകരർ ഒക്കെ വളരെ പണ്ടായിരുന്നു..ഇപ്പോൾ അവർ പഞ്ച പാവങ്ങളും വിദ്യ സമ്പന്നരും സമാധാനപ്രിയരും ഒക്കെ ആണെന്നാണ് അവകാശപ്പെടുന്നത് ..

 

 


 അഫ്ഗാനിസ്ഥാനിൽ  ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്ത 9/11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികത്തിൽ ഉൾ-ഹഖ് ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിച്ചത് ഇങ്ങനെയാണ്


"ഞങ്ങളെ ഇനി ആരും 'ജിഹാദ് യൂണിവേഴ്സിറ്റി' എന്ന് വിളിക്കേണ്ടതില്ല ..ഞങ്ങൾ 'യൂണിവേഴ്സിറ്റി ഓഫ് താലിബാൻ കാബിനറ്റ്' ആണ് എന്നാണ് കുപ്രസിദ്ധമായ ഇസ്ലാമിക സെമിനാരികളിലൊന്നായ ദാറുൽ ഉലൂം ഹഖാനിയയുടെ പ്രസ്താവന.

 

 


അഫ്ഗാന്‍ മന്ത്രിസഭയിലെ നിരവധിപേർ പാകിസ്ഥാനിലെ ‘താലിബാൻ സർവകലാശാല’ എന്നറിയപ്പെടുന്ന ദാറുൽ ഉലൂം ഹഖാനിയ മദ്രസയിൽ പഠിച്ചവരാണ്‌. അതിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ താലിബാൻറെ ഏറ്റവും ശക്തരും ഭയപ്പെടുന്ന നേതാക്കളും ഉൾപ്പെടുന്നുണ്ട്

പ്രധാനമന്ത്രി മുല്ല മൊഹമ്മദ്‌ ഹസൻ അഖുന്ദ്‌, ഉപപ്രധാനമന്ത്രിമാരായ മുല്ല അബ്ദുൾ ഗനി ബറാദർ, മൗലവി അബ്ദുൾ സലാം ഹനാഫി, ആഭ്യന്തരമന്ത്രി സിറാജുദ്ദിൻ ഹഖാനി എന്നിവരെല്ലാം യുഎൻ രക്ഷാസമിതിയുടെ തീവ്രവാദ കരിമ്പട്ടികയിലുള്ളവർ ആണ് അന്താരാഷ്ട്ര തീവ്രവാദികളുടെ പട്ടികയിലുള്ളയാളാണ്‌ സിറാജുദ്ദിൻ.

 

 


വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ അഫ്ഗാൻ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയുള്ള സ്കൂളുമായി അടുത്ത ബന്ധമുള്ള ഒസാമ ബിൻ ലാദനെ അഭയം പ്രാപിച്ചവരിൽ മുല്ല മുഹമ്മദ് ഒമറും ഉണ്ടായിരുന്നു .. താലിബാന്റെ സ്ഥാപക നേതാവാണ് ഒറ്റക്കണ്ണനായ ഈ പുരോഹിത-യോദ്ധാവ്

പിനീട് അഫ്ഗാനിസ്ഥാനിലും പ്രദേശത്തും സമാധാനം കൊണ്ടുവന്നതിനാൽ സെമിനാരി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു എന്നാണ് മൗലാനാ ഹമീദ് ഉൽ ഹക്ക് എന്ന താലിബാൻ നേതാവ് അവകാശപ്പെടുന്നത്


താലിബാനുമായി ബന്ധമുള്ള യുഎസ് നിയുക്ത ഭീകര സംഘടനയായ കുപ്രസിദ്ധമായ ഹഖാനി നെറ്റ്‌വർക്കിൽ നിന്നുള്ള ഏറ്റവും പ്രധാനികളായവരും ഇവിടെ പഠിച്ചിറങ്ങിയവർ തന്നെ..അതിന്റെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനി, ഇപ്പോൾ താലിബാൻ അഭയാർത്ഥികളുടെ മന്ത്രി ഖലീൽ ഹഖാനി എന്നിവരടക്കം സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളാണ് . താലിബാന്റെ വക്താവ് സബീഹുല്ല മുജാഹിദും ഇതേ സർവ്വകലാശാല ബിരുദധാരിയാണ്.

 

 


ഇതൊന്നും വകവയ്ക്കാതെ, സ്കൂൾ മത നിന്ദയും ആക്രമവും പഠിപ്പിക്കുന്നതായുള്ള ആരോപണം ശക്തമായി തള്ളിക്കളയുന്നു എന്നാണ് 54-കാരനായ ഉൾ-ഹഖ് വ്യക്തമാക്കിയത് . മാത്രമല്ല ജംഇയ്യത്ത് ഉലമാ-ഇ-ഇസ്ലാം (JUI-S) എന്ന ഒരു മത രാഷ്ട്രീയ പാർട്ടിക്ക് നേതൃത്വം നൽകുന്ന മുൻ പാർലമെന്റ് അംഗം താലിബാൻ ബന്ധങ്ങളിൽ അത്യധികം അഭിമാനിക്കുന്ന ഒരാളാണ് എന്നും താലിബാന്റെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയായാ സിറാജുദ്ദിൻ ഹഖാനിയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അദ്ദേഹത്തിനെന്നുമാണ് മൗലാനാ ഹമീദ് ഉൽ ഹക്ക് പറയുന്നത്

 

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറുന്നതും അവരുടെ താൽക്കാലിക മന്ത്രിസഭയുടെ പ്രഖ്യാപനവും താലിബാനല്ല അംഗീകാരമാണെന്നും ഭാവിയിൽ യുദ്ധവും രക്തച്ചൊരിച്ചിലും ഉണ്ടാകാതിരിക്കാൻ താലിബാൻ ഭരണം സഹായിക്കും എന്നും കൂടിയാണ് പുറത്തുവരുന്ന വിശദീകരണങ്ങൾ

 


ജിഹാദി സർവകലാശാല എന്നോ ഭീകരവാദികളെന്നോ അറിയപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും താലിബാൻ മന്ത്രിസഭയിൽ ഉള്ളതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു,എന്നും ”ഉൽ-ഹഖ് പറയുന്നു..

 

 

അര ഡസനിലധികം താലിബാൻ മന്ത്രിമാർ മദ്രസയിൽ പഠിച്ചവരോ അല്ലെങ്കിൽ കുടുംബാംഗങ്ങളെ അവിടെ അയക്കുകയോ ചെയ്തവരാണ് ..താലിബാൻ കരുതുന്നത് ഈ ആളുകൾ എല്ലാം തന്നെ ദീർഘവീക്ഷണമുള്ളവരും മനുഷ്യസ്നേഹികളും വിദ്യാസമ്പന്നരുമാണെന്നാണ്. തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെല്ലാം തന്നെ ഭരണ നൈപുണ്യം ഉള്ളവരും ലോകത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുന്നവരും ആണെന്നുംകൂടി ഉൽ-ഹഖ് കൂട്ടിച്ചേർത്തു

 


ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്ത 9/11 ഭീകരാക്രമണത്തിൽ 2700 ലധികം പേർ കൊല്ലപ്പെട്ടതിൽ വിഷമം പങ്കുവെച്ചതിനോടൊപ്പം , ഒസാമ ബിൻ ലാദൻ ഈ ആക്രമണത്തിൽ കുറ്റക്കാരനല്ലെന്നും ഉൽ-ഹഖ് അവകാശപ്പെടുന്നു, യുഎസ് ആക്രമണം നടത്തിയതിനാൽ താലിബാൻ "സ്വയം പ്രതിരോധിക്കാൻ" നിർബന്ധിതരാവുകയായിരുന്നു എന്നാണ് ഉൽ-ഹഖിന്റെ വാദം .

 

 

അതിനാൽ തന്നെ , അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം പിൻവലിച്ചതിന് ശേഷം, അഫ്ഗാനിസ്ഥാൻ താലിബാന്റെ കൈകളിലേയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് ആക്രമണങ്ങളുടെ ഇരുപതാം വാർഷികം നടന്നത് എന്നത് ഒരുതരം നീതിയാണെന്ന് അദ്ദേഹം പറയുന്നു

 

അമേരിക്ക ഇവിടെ സ്നേഹം പ്രചരിപ്പിക്കാൻ വന്നതല്ല, അവർ വർഷിച്ചത് പൂക്കളല്ല,ബോബുകളായിരുന്നു... ഈ മനുഷ്യർ - താലിബാൻ - സ്വയം പ്രതിരോധിക്കുകയായിരുന്നു, ”അദ്ദേഹം ശക്തിയോടെ കൂട്ടിച്ചേർത്തു.

 


1947 ൽ പാകിസ്താൻ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ആദ്യ ആഴ്ചകളിൽ തന്നെ , സുന്നി ഇസ്ലാമിന്റെ മതമൗലികവാദ ബ്രാൻഡായ ദിയോബന്ദി ഇസ്ലാം പഠിപ്പിക്കുന്ന ലോകപ്രശസ്തമായ മദ്രസ സ്ഥാപിച്ച അബ്ദുൽ ഉൾ-ഹഖ് എന്ന മുസ്‌ലിം പണ്ഡിതൻ ഹമീദ് ഉൾ-ഹഖിന്റെ മുത്തച്ഛനാണ്..അബ്ദുൽ ഉൾ-ഹഖ് സ്ഥാപിച്ച ആ മദ്രസ്സ ഇന്ന് 2800 വിദ്യാർത്ഥികൾ പഠിക്കുന്ന കാമ്പസ് ആയി വളർന്നു എന്നും ഉൽ ഹഖ് പറയുന്നു

 

 

അബ്ദുൽ ഉൾ-ഹഖിന്റെ പിൻഗാമിയായ അദ്ദേഹത്തിന്റെ മകൻ സാമി ഉൽ-ഹഖ് "താലിബാന്റെ പിതാവ്" എന്ന് അറിയപ്പെട്ടു-ഈ പേര് ഇപ്പോഴും ഒരു ബാഡ്ജ് ഓഫ് ഓണറായി കുടുംബം കാണുന്നു. 2018 ൽ അജ്ഞാതരായ ആയുധധാരികൾ സാമിയെ വധിച്ചു

 


ദാറുൽ ഉലൂം ഹഖാനിയയുടെ ഏറ്റവും പ്രശസ്തരായ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു താലിബാൻ പരമോന്നത നേതാവ് അക്തർ മൻസൂർ. ഇദ്ദേഹം തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ 2016 ലെ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെടുന്നതുവരെ മുല്ല ഒമറിന്റെ പിൻഗാമിയായിരുന്നു. കുപ്രസിദ്ധമായ ഹഖാനി ശൃംഖലയും അതിന്റെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനിയും ഇവിടെ പഠിച്ചവർ തന്നെ


എന്തായാലും, ജലാലുദ്ദീൻ താലിബാന്റെ പുതിയ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഉൾപ്പടെയുള്ള ആൺമക്കളെ ഇവിടെ അയച്ചു പഠിപ്പിച്ചതായാണ് റിപ്പോർട്ടുകൾ

താലിബാൻ വിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബാഖി ഹഖാനി, അഭയാർഥി മന്ത്രി ഖലീൽ ഹഖാനി എന്നിവരുൾപ്പെടെ നിരവധി മന്ത്രിമാർ ഇവിടെ പഠിച്ചതായി ഉൽ-ഹഖ് സ്ഥിരീകരിക്കുന്നു. താലിബാന്റെ സഹസ്ഥാപകനായ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൽ ഗനി ബരാദർ ഉൾപ്പെടെയുള്ള മറ്റ് മന്ത്രിമാർ അവരുടെ മക്കളെ അയച്ചിട്ടുള്ളതും ഇതേ സ്കൂളിലേക്ക് തന്നെ .

 

 

എന്ത് തന്നെ ആയാലും 2500 കിലോമീറ്റർ അതിർത്തി പങ്കിടുന്ന, ഒട്ടേറെ രാഷ്ട്രീയ, മത, സാംസ്കാരിക ബന്ധങ്ങളുള്ള രണ്ട് രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലെയും പാകിസ്താനിലെയും സംഘർഷത്തിന്റെ ചെളി നിറഞ്ഞ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് സെമിനാറിയുടെ ചരിത്രം.


1980 കളിൽ പടിഞ്ഞാറൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചപ്പോൾ പാകിസ്താൻ സോവിയറ്റിനോട് യുദ്ധം ചെയ്യുന്ന മുജാഹിദ് സേനയെ വളർത്തുന്നതിന് പറ്റിയ സ്ഥലമായി അതിന്റെ പ്രവർത്തനങ്ങൾക്ക് പണം നൽകി. പിന്നീട് ഇത് സൗദി അറേബ്യയിൽ നിന്നും ഇവർക്ക് ധനസഹായം ലഭിച്ചിരുന്നു .. അഫ്ഗാനിസ്ഥാനിൽ നിന്ന് സോവിയറ്റ് സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് 1990 കളുടെ തുടക്കത്തിൽ വടക്കൻ പാകിസ്ഥാനിൽ നിന്ന് ഉയർന്നുവന്ന ഗ്രൂപ്പ് താലിബാനുമായി ബന്ധപ്പെട്ടു.


പാകിസ്താനിലെ തീവ്രവാദ ഇസ്ലാമുമായുള്ള പോരാട്ടത്തെക്കുറിച്ചും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതിയ പ്രമുഖ പാക് പത്രപ്രവർത്തകൻ സാഹിദ് ഹുസൈൻ പറഞ്ഞത് "അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള താലിബാന്റെ പ്രത്യയശാസ്ത്ര കേന്ദ്രം ആണ് ഈ മദ്രസ എന്നാണ് ..

 


2014-ൽ പെഷവാറിലെ നൂറിലധികം സ്കൂൾ കുട്ടികൾ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തിനു ശേഷം ലൈസൻസില്ലാത്ത മതപാഠശാലകൾ സർക്കാർ അടിച്ചമർത്തി എങ്കിലും മദ്രസയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടില്ല എന്ന് മാത്രമല്ല 2018 ൽ പ്രാദേശിക സർക്കാർ സെമിനാരിക്ക് 277 മില്യൺ രൂപ അനുവദിക്കുകയും ചെയ്തിരുന്നു

 

തന്റെ അവസാന ശ്വാസം വരെ എന്റെ പിതാവ് മുഴുവൻ മനുഷ്യവർഗത്തിനുംവേണ്ടി പ്രവർത്തിച്ചു ..അതെ പാത തന്നെ പിന്തുടരുന്നു എന്നും ഉൽ-ഹഖ് തറപ്പിച്ചുപറയുന്നു .. ഇപ്പോൾ താലിബാന് അധികാരമുണ്ട് ..സമാധാനമാണ് ആഗ്രഹിക്കുന്നത് എങ്കിൽ ലോകം താലിബാനെ അംഗീകരിച്ചേ മതിയാകൂ ..

 

ഇല്ലെങ്കിൽ, അതിനർത്ഥം ഇനിയും മറ്റൊരു നാല് പതിറ്റാണ്ട് യുദ്ധങ്ങൾ തുടരുമെന്നുമാണ് ഉൽ-ഹഖിന്റെ ഭീഷണി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends