Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

പാകിസ്താനിലെ കുപ്രസിദ്ധമായ മദ്രസ ഇനി 'ജിഹാദ് സർവകലാശാല' അല്ല, 'യൂണിവേഴ്സിറ്റി ഓഫ് താലിബാൻ കാബിനറ്റ്' താലിബാൻ വിജയത്തെ തുടർന്ന് പ്രതിച്ഛായ മാറ്റാൻ ദാറുൽ ഉലൂം ഹഖാനിയ തലവൻ...താലിബാനെ ലോകം അംഗീകരിച്ചേ പറ്റൂ ..ഇല്ലെങ്കിൽ യുദ്ധമെന്ന് ഭീഷണിയും

16 SEPTEMBER 2021 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

മുഖം മിനുക്കാൻ താലിബാൻ... രണ്ട് പതിറ്റാണ്ട് നീണ്ട അമേരിക്കന്‍ അതിനിവേശത്തെ അതിജീവിച്ച് അഫ്ഗാന്‍ ഭരണം പിടിച്ചെടുത്ത താലിബാൻ ഇപ്പോൾ പ്രതിച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ്.എന്നാൽ ഭീഷണിയുടെ സ്വരത്തിനു ഒരു കുറവുമില്ല

ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ ആളുകളെ കൊന്നൊടുക്കുന്ന യക്ഷി വളരെ പഴയ കഥയാണെന്നും ഇപ്പോഴത്തെ യക്ഷിയ വളരെ പാവമാണെന്നും കവി പറയുന്നതുപോലെയാണ് താലിബാൻ മുഖം മിനുക്കി രംഗത്തു വരുന്നത് ... നിങ്ങൾ പറഞ്ഞു കേട്ട താലിബാൻ ഭീകരർ ഒക്കെ വളരെ പണ്ടായിരുന്നു..ഇപ്പോൾ അവർ പഞ്ച പാവങ്ങളും വിദ്യ സമ്പന്നരും സമാധാനപ്രിയരും ഒക്കെ ആണെന്നാണ് അവകാശപ്പെടുന്നത് ..

 

 


 അഫ്ഗാനിസ്ഥാനിൽ  ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്ത 9/11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികത്തിൽ ഉൾ-ഹഖ് ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിച്ചത് ഇങ്ങനെയാണ്


"ഞങ്ങളെ ഇനി ആരും 'ജിഹാദ് യൂണിവേഴ്സിറ്റി' എന്ന് വിളിക്കേണ്ടതില്ല ..ഞങ്ങൾ 'യൂണിവേഴ്സിറ്റി ഓഫ് താലിബാൻ കാബിനറ്റ്' ആണ് എന്നാണ് കുപ്രസിദ്ധമായ ഇസ്ലാമിക സെമിനാരികളിലൊന്നായ ദാറുൽ ഉലൂം ഹഖാനിയയുടെ പ്രസ്താവന.

 

 


അഫ്ഗാന്‍ മന്ത്രിസഭയിലെ നിരവധിപേർ പാകിസ്ഥാനിലെ ‘താലിബാൻ സർവകലാശാല’ എന്നറിയപ്പെടുന്ന ദാറുൽ ഉലൂം ഹഖാനിയ മദ്രസയിൽ പഠിച്ചവരാണ്‌. അതിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ താലിബാൻറെ ഏറ്റവും ശക്തരും ഭയപ്പെടുന്ന നേതാക്കളും ഉൾപ്പെടുന്നുണ്ട്

പ്രധാനമന്ത്രി മുല്ല മൊഹമ്മദ്‌ ഹസൻ അഖുന്ദ്‌, ഉപപ്രധാനമന്ത്രിമാരായ മുല്ല അബ്ദുൾ ഗനി ബറാദർ, മൗലവി അബ്ദുൾ സലാം ഹനാഫി, ആഭ്യന്തരമന്ത്രി സിറാജുദ്ദിൻ ഹഖാനി എന്നിവരെല്ലാം യുഎൻ രക്ഷാസമിതിയുടെ തീവ്രവാദ കരിമ്പട്ടികയിലുള്ളവർ ആണ് അന്താരാഷ്ട്ര തീവ്രവാദികളുടെ പട്ടികയിലുള്ളയാളാണ്‌ സിറാജുദ്ദിൻ.

 

 


വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ അഫ്ഗാൻ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയുള്ള സ്കൂളുമായി അടുത്ത ബന്ധമുള്ള ഒസാമ ബിൻ ലാദനെ അഭയം പ്രാപിച്ചവരിൽ മുല്ല മുഹമ്മദ് ഒമറും ഉണ്ടായിരുന്നു .. താലിബാന്റെ സ്ഥാപക നേതാവാണ് ഒറ്റക്കണ്ണനായ ഈ പുരോഹിത-യോദ്ധാവ്

പിനീട് അഫ്ഗാനിസ്ഥാനിലും പ്രദേശത്തും സമാധാനം കൊണ്ടുവന്നതിനാൽ സെമിനാരി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു എന്നാണ് മൗലാനാ ഹമീദ് ഉൽ ഹക്ക് എന്ന താലിബാൻ നേതാവ് അവകാശപ്പെടുന്നത്


താലിബാനുമായി ബന്ധമുള്ള യുഎസ് നിയുക്ത ഭീകര സംഘടനയായ കുപ്രസിദ്ധമായ ഹഖാനി നെറ്റ്‌വർക്കിൽ നിന്നുള്ള ഏറ്റവും പ്രധാനികളായവരും ഇവിടെ പഠിച്ചിറങ്ങിയവർ തന്നെ..അതിന്റെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനി, ഇപ്പോൾ താലിബാൻ അഭയാർത്ഥികളുടെ മന്ത്രി ഖലീൽ ഹഖാനി എന്നിവരടക്കം സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളാണ് . താലിബാന്റെ വക്താവ് സബീഹുല്ല മുജാഹിദും ഇതേ സർവ്വകലാശാല ബിരുദധാരിയാണ്.

 

 


ഇതൊന്നും വകവയ്ക്കാതെ, സ്കൂൾ മത നിന്ദയും ആക്രമവും പഠിപ്പിക്കുന്നതായുള്ള ആരോപണം ശക്തമായി തള്ളിക്കളയുന്നു എന്നാണ് 54-കാരനായ ഉൾ-ഹഖ് വ്യക്തമാക്കിയത് . മാത്രമല്ല ജംഇയ്യത്ത് ഉലമാ-ഇ-ഇസ്ലാം (JUI-S) എന്ന ഒരു മത രാഷ്ട്രീയ പാർട്ടിക്ക് നേതൃത്വം നൽകുന്ന മുൻ പാർലമെന്റ് അംഗം താലിബാൻ ബന്ധങ്ങളിൽ അത്യധികം അഭിമാനിക്കുന്ന ഒരാളാണ് എന്നും താലിബാന്റെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയായാ സിറാജുദ്ദിൻ ഹഖാനിയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അദ്ദേഹത്തിനെന്നുമാണ് മൗലാനാ ഹമീദ് ഉൽ ഹക്ക് പറയുന്നത്

 

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറുന്നതും അവരുടെ താൽക്കാലിക മന്ത്രിസഭയുടെ പ്രഖ്യാപനവും താലിബാനല്ല അംഗീകാരമാണെന്നും ഭാവിയിൽ യുദ്ധവും രക്തച്ചൊരിച്ചിലും ഉണ്ടാകാതിരിക്കാൻ താലിബാൻ ഭരണം സഹായിക്കും എന്നും കൂടിയാണ് പുറത്തുവരുന്ന വിശദീകരണങ്ങൾ

 


ജിഹാദി സർവകലാശാല എന്നോ ഭീകരവാദികളെന്നോ അറിയപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും താലിബാൻ മന്ത്രിസഭയിൽ ഉള്ളതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു,എന്നും ”ഉൽ-ഹഖ് പറയുന്നു..

 

 

അര ഡസനിലധികം താലിബാൻ മന്ത്രിമാർ മദ്രസയിൽ പഠിച്ചവരോ അല്ലെങ്കിൽ കുടുംബാംഗങ്ങളെ അവിടെ അയക്കുകയോ ചെയ്തവരാണ് ..താലിബാൻ കരുതുന്നത് ഈ ആളുകൾ എല്ലാം തന്നെ ദീർഘവീക്ഷണമുള്ളവരും മനുഷ്യസ്നേഹികളും വിദ്യാസമ്പന്നരുമാണെന്നാണ്. തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെല്ലാം തന്നെ ഭരണ നൈപുണ്യം ഉള്ളവരും ലോകത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുന്നവരും ആണെന്നുംകൂടി ഉൽ-ഹഖ് കൂട്ടിച്ചേർത്തു

 


ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്ത 9/11 ഭീകരാക്രമണത്തിൽ 2700 ലധികം പേർ കൊല്ലപ്പെട്ടതിൽ വിഷമം പങ്കുവെച്ചതിനോടൊപ്പം , ഒസാമ ബിൻ ലാദൻ ഈ ആക്രമണത്തിൽ കുറ്റക്കാരനല്ലെന്നും ഉൽ-ഹഖ് അവകാശപ്പെടുന്നു, യുഎസ് ആക്രമണം നടത്തിയതിനാൽ താലിബാൻ "സ്വയം പ്രതിരോധിക്കാൻ" നിർബന്ധിതരാവുകയായിരുന്നു എന്നാണ് ഉൽ-ഹഖിന്റെ വാദം .

 

 

അതിനാൽ തന്നെ , അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം പിൻവലിച്ചതിന് ശേഷം, അഫ്ഗാനിസ്ഥാൻ താലിബാന്റെ കൈകളിലേയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് ആക്രമണങ്ങളുടെ ഇരുപതാം വാർഷികം നടന്നത് എന്നത് ഒരുതരം നീതിയാണെന്ന് അദ്ദേഹം പറയുന്നു

 

അമേരിക്ക ഇവിടെ സ്നേഹം പ്രചരിപ്പിക്കാൻ വന്നതല്ല, അവർ വർഷിച്ചത് പൂക്കളല്ല,ബോബുകളായിരുന്നു... ഈ മനുഷ്യർ - താലിബാൻ - സ്വയം പ്രതിരോധിക്കുകയായിരുന്നു, ”അദ്ദേഹം ശക്തിയോടെ കൂട്ടിച്ചേർത്തു.

 


1947 ൽ പാകിസ്താൻ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ആദ്യ ആഴ്ചകളിൽ തന്നെ , സുന്നി ഇസ്ലാമിന്റെ മതമൗലികവാദ ബ്രാൻഡായ ദിയോബന്ദി ഇസ്ലാം പഠിപ്പിക്കുന്ന ലോകപ്രശസ്തമായ മദ്രസ സ്ഥാപിച്ച അബ്ദുൽ ഉൾ-ഹഖ് എന്ന മുസ്‌ലിം പണ്ഡിതൻ ഹമീദ് ഉൾ-ഹഖിന്റെ മുത്തച്ഛനാണ്..അബ്ദുൽ ഉൾ-ഹഖ് സ്ഥാപിച്ച ആ മദ്രസ്സ ഇന്ന് 2800 വിദ്യാർത്ഥികൾ പഠിക്കുന്ന കാമ്പസ് ആയി വളർന്നു എന്നും ഉൽ ഹഖ് പറയുന്നു

 

 

അബ്ദുൽ ഉൾ-ഹഖിന്റെ പിൻഗാമിയായ അദ്ദേഹത്തിന്റെ മകൻ സാമി ഉൽ-ഹഖ് "താലിബാന്റെ പിതാവ്" എന്ന് അറിയപ്പെട്ടു-ഈ പേര് ഇപ്പോഴും ഒരു ബാഡ്ജ് ഓഫ് ഓണറായി കുടുംബം കാണുന്നു. 2018 ൽ അജ്ഞാതരായ ആയുധധാരികൾ സാമിയെ വധിച്ചു

 


ദാറുൽ ഉലൂം ഹഖാനിയയുടെ ഏറ്റവും പ്രശസ്തരായ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു താലിബാൻ പരമോന്നത നേതാവ് അക്തർ മൻസൂർ. ഇദ്ദേഹം തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ 2016 ലെ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെടുന്നതുവരെ മുല്ല ഒമറിന്റെ പിൻഗാമിയായിരുന്നു. കുപ്രസിദ്ധമായ ഹഖാനി ശൃംഖലയും അതിന്റെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനിയും ഇവിടെ പഠിച്ചവർ തന്നെ


എന്തായാലും, ജലാലുദ്ദീൻ താലിബാന്റെ പുതിയ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഉൾപ്പടെയുള്ള ആൺമക്കളെ ഇവിടെ അയച്ചു പഠിപ്പിച്ചതായാണ് റിപ്പോർട്ടുകൾ

താലിബാൻ വിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബാഖി ഹഖാനി, അഭയാർഥി മന്ത്രി ഖലീൽ ഹഖാനി എന്നിവരുൾപ്പെടെ നിരവധി മന്ത്രിമാർ ഇവിടെ പഠിച്ചതായി ഉൽ-ഹഖ് സ്ഥിരീകരിക്കുന്നു. താലിബാന്റെ സഹസ്ഥാപകനായ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൽ ഗനി ബരാദർ ഉൾപ്പെടെയുള്ള മറ്റ് മന്ത്രിമാർ അവരുടെ മക്കളെ അയച്ചിട്ടുള്ളതും ഇതേ സ്കൂളിലേക്ക് തന്നെ .

 

 

എന്ത് തന്നെ ആയാലും 2500 കിലോമീറ്റർ അതിർത്തി പങ്കിടുന്ന, ഒട്ടേറെ രാഷ്ട്രീയ, മത, സാംസ്കാരിക ബന്ധങ്ങളുള്ള രണ്ട് രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലെയും പാകിസ്താനിലെയും സംഘർഷത്തിന്റെ ചെളി നിറഞ്ഞ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് സെമിനാറിയുടെ ചരിത്രം.


1980 കളിൽ പടിഞ്ഞാറൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചപ്പോൾ പാകിസ്താൻ സോവിയറ്റിനോട് യുദ്ധം ചെയ്യുന്ന മുജാഹിദ് സേനയെ വളർത്തുന്നതിന് പറ്റിയ സ്ഥലമായി അതിന്റെ പ്രവർത്തനങ്ങൾക്ക് പണം നൽകി. പിന്നീട് ഇത് സൗദി അറേബ്യയിൽ നിന്നും ഇവർക്ക് ധനസഹായം ലഭിച്ചിരുന്നു .. അഫ്ഗാനിസ്ഥാനിൽ നിന്ന് സോവിയറ്റ് സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് 1990 കളുടെ തുടക്കത്തിൽ വടക്കൻ പാകിസ്ഥാനിൽ നിന്ന് ഉയർന്നുവന്ന ഗ്രൂപ്പ് താലിബാനുമായി ബന്ധപ്പെട്ടു.


പാകിസ്താനിലെ തീവ്രവാദ ഇസ്ലാമുമായുള്ള പോരാട്ടത്തെക്കുറിച്ചും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതിയ പ്രമുഖ പാക് പത്രപ്രവർത്തകൻ സാഹിദ് ഹുസൈൻ പറഞ്ഞത് "അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള താലിബാന്റെ പ്രത്യയശാസ്ത്ര കേന്ദ്രം ആണ് ഈ മദ്രസ എന്നാണ് ..

 


2014-ൽ പെഷവാറിലെ നൂറിലധികം സ്കൂൾ കുട്ടികൾ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തിനു ശേഷം ലൈസൻസില്ലാത്ത മതപാഠശാലകൾ സർക്കാർ അടിച്ചമർത്തി എങ്കിലും മദ്രസയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടില്ല എന്ന് മാത്രമല്ല 2018 ൽ പ്രാദേശിക സർക്കാർ സെമിനാരിക്ക് 277 മില്യൺ രൂപ അനുവദിക്കുകയും ചെയ്തിരുന്നു

 

തന്റെ അവസാന ശ്വാസം വരെ എന്റെ പിതാവ് മുഴുവൻ മനുഷ്യവർഗത്തിനുംവേണ്ടി പ്രവർത്തിച്ചു ..അതെ പാത തന്നെ പിന്തുടരുന്നു എന്നും ഉൽ-ഹഖ് തറപ്പിച്ചുപറയുന്നു .. ഇപ്പോൾ താലിബാന് അധികാരമുണ്ട് ..സമാധാനമാണ് ആഗ്രഹിക്കുന്നത് എങ്കിൽ ലോകം താലിബാനെ അംഗീകരിച്ചേ മതിയാകൂ ..

 

ഇല്ലെങ്കിൽ, അതിനർത്ഥം ഇനിയും മറ്റൊരു നാല് പതിറ്റാണ്ട് യുദ്ധങ്ങൾ തുടരുമെന്നുമാണ് ഉൽ-ഹഖിന്റെ ഭീഷണി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (4 minutes ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (19 minutes ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (43 minutes ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (2 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (4 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (4 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (4 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (4 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (5 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (5 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (6 hours ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (7 hours ago)

Malayali Vartha Recommends