Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..


ഓരോ ദിവസവും സ്വർണം കുതിച്ചുയരുകയാണ്.. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്.. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..

ചൈനയിൽ വീണ്ടും മഹാ പ്രളയം ഊർജ്ജ മേഖലയിൽ തകർച്ച ദശ ലക്ഷങ്ങൾ ദുരിതത്തിൽ

13 OCTOBER 2021 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് "വൻതോതിലുള്ള" തീരുവ ചുമത്തുമെന്ന് ട്രംപിൻറെ മുന്നറിയിപ്പ് ; ദേശീയ താൽപ്പര്യമാണ് വലുതെന്നു ഇന്ത്യ

ലൂവ്രെയിൽ നിന്ന് മോഷ്ടിച്ച 8 വസ്തുക്കൾ ഫ്രഞ്ച് പോലീസ് പട്ടികപ്പെടുത്തി; 4 കള്ളന്മാർക്കായുള്ള തിരച്ചിൽ ആരംഭിച്ചു

ഹോങ്കോങ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ദുബായിൽ നിന്ന് വന്ന ചരക്ക് വിമാനം റൺവേയിൽ നിന്ന് കടലിലേക്ക് തെന്നിമാറി; രണ്ട് പേർ മരിച്ചു

ഗാസയിൽ വെടിനിർത്തൽ പുനഃസ്ഥാപിച്ച് ഇസ്രയേൽ; ഗാസയിലെ യുദ്ധത്തിന്റെ പേര് നെതന്യാഹു മാറ്റി; "പുനരുജ്ജീവന യുദ്ധം" എന്ന് പുനർനാമകരണം ചെയ്യുന്നത് കൂട്ടക്കൊല തടയുന്നതിൽ പരാജയപ്പെട്ടതിൽ നിന്ന് ഒഴിഞ്ഞു മാറാൻ എന്ന് വിമർശകർ

വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം

എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്‌ ചൈനക്ക് . വീണ്ടും ഒരു വെള്ളപൊക്കം തകർത്ത് എറിയുകയാണ് ചൈനയെ.എന്നാൽ ഇത്തവണത്തെ വെള്ളപൊക്കം പണി കൊടുത്തിരിക്കുന്നത് ചൈനയുടെ ഊർജ്ജ മേഖലയ്ക്ക് കൂടെയാണ്. അതെ നിലവിൽ തന്നെ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന ചൈനയിലെ ഊർജ്ജ മേഖലയ്ക്ക് . 

 

 

 

 

 

 

 

 

ഒരു വെള്ളപ്പൊക്കം വന്ന്  കനത്ത നാശ നഷ്ടങ്ങളുമായി കടന്നു പോയി അതിന്റെ മുറിവ്  പോലും ഉണങ്ങിയില്ല, അതിനു മുൻപ് തന്നെ അടുത്തത് വന്നിരിക്കുകയാണ്. എന്നാൽ മുൻപ് വന്ന സ്ഥലത്ത് അല്ലല്ലോ ഇപ്പോൾ വന്നിരിക്കുന്നത് എന്ന് ആശ്വസിക്കാൻ കൂടി ചൈനക്ക് വകയില്ല. ഇനി അങ്ങനെ ആയിരുന്നുവെങ്കിൽ കൂടി ഇത്രയും കുഴപ്പം ഇല്ലായിരുന്നു 

 

 

 

 

 

 

 

 

 

    ചൈനയെ സംബന്ധിച്ചിടത്തോളം വെള്ളപ്പൊക്കത്തിന് വരാൻ   ഇതിലും  മോശമായ ഒരു സമയവും സ്ഥലവും  ഇല്ല എന്ന് പറയേണ്ടി വരും  , കാരണം രാജ്യം ഇതിനകം കനത്ത വൈദ്യുതി  വൈദ്യുതി പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

ഈയൊരു സമയത്ത് , ചൈന അവരുടെ ഊർജ്ജ പ്രതിസന്ധി മാറി കടക്കാൻ കൽക്കരി ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന സ്ഥലത്ത് , ചൈനയുടെ ഊർജ്ജ പ്രതിസന്ധി ഏറ്റവും രൂക്ഷമായി നിൽക്കുന്ന സമയത്താണ് ഒരാഴ്ചയോളമായി നീണ്ടു നിൽക്കുന്ന മഴ കാരണം രാജ്യത്തെ ഏറ്റവും വലിയ കൽക്കരി ഉൽപാദന മേഖലകളിലൊന്നായ വടക്കൻ ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ കാര്യങ്ങൾ അവതാളത്തിൽ ആയിരിക്കുന്നത്   .

 

 

 

 

 

 

 

 

 

ഈ വർഷം പകുതി മുതൽ രാജ്യം നേരിടുന്ന വൈദ്യുതി ക്ഷാമം സെപ്റ്റംബർ അവസാനം മുതൽ ഫാക്ടറി അടച്ചുപൂട്ടലിനും റെസിഡൻഷ്യൽ ബ്ലാക്കൗട്ടിനും ഇടയാക്കിയിരുന്നു. ഇതോടു കൂടി ആകെ പെട്ട് പോയ ചൈനെസ് അധികൃതർ    ഈ വർഷം കൽക്കരി ഉൽപാദനം ഉയർത്താൻ ഇപ്പോൾ വെള്ളപൊക്കം കൊണ്ട് ആകെ തകർന്ന   ഷാൻക്സിയിൽ പ്രവിശ്യയിൽ ആയിരിന്നു തങ്ങളുടെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരുന്നത്.   റോയിട്ടേഴ്‌സ് വ്യക്തമാക്കുകയുണ്ടായി

 

 

 

 

 

 

 

 

 

രാജ്യത്തെ ഏറ്റവും വലിയ കൽക്കരി ഉൽപാദന മേഖലകളിലൊന്നായ വടക്കൻ ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ  തുടർച്ചയായ കനത്ത മഴയെത്തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ  കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടതായും മറ്റ് മൂന്ന് പേരെ കാണാതായതായും സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ തന്നെ കൽക്കരി ദൗർ ലഭ്യതാൽ നട്ടം തിരിയുകയാണ് ചൈന, അതിന്റെ ഇടയിൽ ആണ് ഇങ്ങനെയൊരു അടിയും കിട്ടിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 കുറഞ്ഞത് 1.75 ദശലക്ഷം ആളുകളെയാണ്  വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത് , കൂടാതെ  19,500 ഓളം  വീടുകൾ തകർന്നതിനെ തുടർന്ന് 120,000 പേരെ മാറ്റിപ്പാർപ്പിച്ചതായും  സർക്കാർ മുഖ പത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം പ്രാരംഭ  വിലയിരുത്തലിൽ ഏറ്റവും കുറഞ്ഞത് 778 ദശലക്ഷം ഡോളറിന്റെ എങ്കിലും നഷ്ടം മേഖലയിൽ ഉണ്ടായിട്ടുണ്ട് 

 

 

 

 

 

 

 

 

 

 



ജൂലൈയിൽ രാജ്യത്തെ സെൻട്രൽ ഹെനാൻ പ്രവിശ്യയിൽ  300 ലധികം പേർ കൊല്ലപ്പെട്ട  റെക്കോർഡ് വെള്ളപ്പൊക്കമുണ്ടായി മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അടുത്ത  വെള്ളപ്പൊക്കം വന്നിരിക്കുന്നത് . നിലവിൽ തന്നെ കടുത്ത ഊർജ്ജ പ്രതിസന്ധി മൂലം നട്ടം തിരിയുന്ന ചൈനയെ സംബന്ധിച്ചിടത്തോളം വലിയ അടി തന്നെയാണ് രണ്ടാമതും വന്ന ഈ വെള്ളപൊക്കം. ഇതോടു കൂടി ശൈത്യകാലത്തേക്ക് വേണ്ട ഊർജ്ജ വിതരണം സമയബന്ധിതമായി നടപ്പിലാക്കാനാകുമോ എന്ന ഭയവും ഉടലെടുത്തിരിക്കുകയാണ്.

 

 

 

 

 

 

 

 

 

 

 

പൊതുവെ വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശമായ ഷാൻക്സിയിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി റെക്കോർഡ്  മഴ ലഭിച്ചുവെന്ന് പ്രവിശ്യാ സർക്കാർ വ്യക്തമാക്കി , പ്രളയത്തെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഗുരുതരമായ അപകടം ഉണ്ടാകുവാനുള്ള എന്തെങ്കിലും സാധ്യത ഉണ്ടാവുകയാണെങ്കിൽ   അടിയന്തര നടപടികൾ സ്വീകരിക്കുവാനും  പ്രവിശ്യാ സർക്കാർ  കൽക്കരി ഖനികൾക്ക് ഉത്തരവിട്ടിട്ടുണ്ട്. 

 

 

 

 

 

 

 

 

രാജ്യം കടുത്ത  വൈദ്യുതി വിതരണ പ്രതിസന്ധി നേരിടുമ്പോഴും . പ്രവിശ്യയിൽ ഏറ്റവും  കുറഞ്ഞത് 60 കൽക്കരി ഖനികൾ എങ്കിലും  വെള്ളപ്പൊക്കം കാരണം പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടെന്ന്  പ്രാദേശിക സർക്കാർ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ  വ്യക്തമാക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

  

 

ഇതോടു കൂടി ചൈനയിലെ പവർ പ്ലാന്റുകളിൽ ഉപയോഗിക്കുന്ന കൽക്കരിയുടെ വില പുതിയ റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. സെങ്‌ഷോ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ താപ കൽക്കരിയുടെ വില നിലവാരം ഒറ്റയടിക്ക്  ചൊവ്വാഴ്ച 10% ആണ്  വർദ്ധിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

ഈ വർഷം ചൈനയുടെ കൽക്കരി വിതരണത്തിന്റെ മൂന്നിലൊന്ന് ഉത്പാദിപ്പിച്ചത്  ഷാൻക്സി പ്രവിശ്യയാണ് , വെള്ളപ്പൊക്കം കാരണം ഡസൻ കണക്കിന് കൽക്കരി ഖനികൾ ആണ്  താൽക്കാലികമായി അടയ്ക്കാൻ നിർബന്ധിതരായിരിക്കുന്നത് . ചില സൈറ്റുകൾ ഇപ്പോൾ പതുക്കെ പ്രവർത്തനം പുനരാരംഭിക്കുന്നുണ്ടെങ്കിലും മേഖലയെ സംബന്ധിച്ച് സാഹചര്യങ്ങൾ വളരെ മോശമാണ്.

 

 

 

 

 

 

 

 

 

കാരണം ചൈനയെ നിലവിൽ തന്നെ ആഴത്തിൽ ബാധിച്ചിരിക്കുന്ന  ഊർജ്ജ  പ്രതിസന്ധി ലഘൂകരിക്കാൻ ഇന്ധന വിതരണം വർദ്ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ വെള്ളപ്പൊക്കം കൂടുതൽ സങ്കീർണ്ണമാക്കുകയാണ് 

വെള്ളപ്പൊക്കത്തിന് മുമ്പുതന്നെ, കൽക്കരി ലഭ്യത കുറവിനാൽ  കനത്ത   ഊർജ്ജക്ഷാമം നേരിടുകയായിരുന്നു  ചൈന. ഇത് സമീപ ആഴ്ചകളിൽ, ഊർജ്ജ നിർമ്മാണ വിതരണ  സ്ഥാപനങ്ങൾ ദശലക്ഷക്കണക്കിന് വീടുകളിലും ബിസിനസ്സിലും വൈദ്യുതി വിതരണം പരിമിതപ്പെടുത്താൻ നിർബന്ധിതരാക്കിയിരുന്നു .  ഇത് രാജ്യത്തിന്റെവിവിധ  ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങാൻ കാരണമായിരുന്നു. 

 

 

 

 

 

 

 

 

 

 

എന്നാൽ സാഹചര്യങ്ങൾ മോശമായി വരുന്നത് കൊണ്ട് വെള്ളിയാഴ്ച, ബീജിംഗ് ചൈനയിലെ കൽക്കരി ഖനികളോട്  ഉത്പാദനം വർദ്ധിപ്പിക്കാൻ ഉത്തരവിട്ടതായി റിപ്പോർട്ടുണ്ടായിരുന്നു വിലകൾ റെക്കോർഡ് ഉയരത്തിലെത്തിയതിനെ തുടർന്ന് കൽക്കരി വിതരണം വർദ്ധിപ്പിക്കാനുള്ള അധികാരികളുടെ ഏറ്റവും പുതിയ ശ്രമമായിരുന്നു ഈ നീക്കം, കഴിഞ്ഞ മാസം മുതൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ഫാക്ടറികളെ ഉത്പാദനം വെട്ടിക്കുറയ്ക്കാനോ അല്ലെങ്കിൽ പ്രവർത്തനം പൂർണമായി നിർത്താനോ നിർബന്ധിതരാക്കി.

 

 

 

 

 

 

 

 

ചൈനയുടെ വടക്കുകിഴക്കൻ മേഖലയിലെ മാനുഫാക്ചറിംഗ് ഹബുകളെ ഇത്  പ്രത്യേകിച്ച് ബാധിച്ചിരിക്കുന്നു.എന്നാൽ ഇതിനോടകം തന്നെ   അവരെ ബാധിച്ചിരിക്കുന്ന കൽക്കരി ക്ഷാമം നേരിടാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയായിരുന്ന ചൈനയുടെ നെറുകം തലയ്ക്കു തന്നെ കിട്ടിയ അടിയാണ് കൃത്യമായും അവരുടെ പ്രധാന ഊർജ്ജ നിർമ്മാണ മേഖലയിൽ ഉണ്ടായ ഈ വെള്ളപൊക്കം.

 

 

 

 

 

 

 

 

 

 

 

 

 

 

അടച്ചുപൂട്ടലുകൾ ക്രിസ്മസിന് തൊട്ടുമുമ്പ് ആഗോള വിതരണ ശൃംഖലയ്ക്ക് കൂടുതൽ സമ്മർദ്ദം നൽകും. നിലവിലെ നിലയിൽ, ചൈന ഇതിനകം തന്നെ ഒരു വലിയ ഊർജ്ജ  പ്രതിസന്ധിയിലാണ്, ഇതിനെ തുടർന്ന്   ആപ്പിളും ടെസ്‌ലയും പോലുള്ള വലീയ  കമ്പനികൾ തന്നെ തങ്ങളുടെ ചൈനയിലെ  ഉത്പാദനം നിർത്താൻ നിര്ബന്ധിതർ ആയിരിന്നു  .ഇത് ചൈനയുടെ സമ്പത്തിക വളർച്ചാ നിരക്കിനെ തന്നെ ബാധിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാങ്കൂട്ടത്തിന്റെ അറസ്റ്റ് ഇന്ന് പാലക്കാടിട്ട് പൂട്ടാൻ ഉദ്ദേശം നീയൊക്കെ ഞൊട്ടും..! ഏമാന്റെ ചെപ്പക്കുറ്റി ഇളക്കി രാഹുലിന്റെ കാമുകി..?  (25 minutes ago)

ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത  (2 hours ago)

വലുതെന്നു ഇന്ത്യ  (3 hours ago)

തിരച്ചിൽ ആരംഭിച്ചു  (3 hours ago)

രണ്ട് പേർ മരിച്ചു  (3 hours ago)

യോഗിയുടെ പരിഹാസം  (3 hours ago)

ഒഴിഞ്ഞു മാറാൻ എന്ന് വിമർശകർ  (4 hours ago)

ആദ്യ രാഷ്ട്രപതിയാകും  (4 hours ago)

ജോലിസമ്മർദം എന്ന് ബന്ധുക്കൾ  (4 hours ago)

ജലനിരപ്പ് താഴുന്നില്ല.  (4 hours ago)

ഹോസ്റ്റലില്‍ കയറിയത് മോഷണം നടത്താന്‍  (4 hours ago)

കത്ത് നൽകി കണ്ഠരര് രാജീവര്  (5 hours ago)

റോഡിലേക്ക് പന മറിച്ചിട്ട കാട്ടുകൊമ്പന്‍ കബാലി ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം  (10 hours ago)

ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു  (10 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (10 hours ago)

Malayali Vartha Recommends