കോറോണയ്ക്ക് പിന്നാലെ വീണ്ടും ഭീതിയായി ചൈന; മഹാമാരിക്ക് പിന്നാലെ കൂടുതല്‍ മാറാരോഗങ്ങളുടെ ഉറവിടമായി ചൈന മാറുന്നുവെന്ന് വെളിപ്പെടുത്തൽ പുറത്ത്, 20 വർഷത്തിനിടെ ലോകത്തെ ഗുരുതരമായി ബാധിച്ച പ്രധാന അഞ്ച് രോഗങ്ങളും ഉത്ഭവിച്ചത് ചൈനയിൽ നിന്ന്! സംശയത്തിന്റെ നിഴലിൽ ചൈനയിലെ ഇറച്ചി ചന്തകൾ

ലോകരാഷ്ട്രങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കൊറോണ എന്ന മഹാമാരിക്ക് പിന്നാലെ കൂടുതല്‍ മാറാരോഗങ്ങളുടെ ഉറവിടമായി ചൈന മാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇത്തരത്തിൽ പുതുതായി ഓരോ രോഗവും ലോകത്ത് പടര്‍ന്നു പിടിക്കുമ്പോള്‍ സംശയത്തിന്റെ നിഴലിലാകുന്നത് ചൈനയിലെ ഓരോ ഇറച്ചി ചന്തകളാണ്. പണ്ടുമുതലേ തന്നെ ഇതിനെതിരെ നിരവധിപേർ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ മാത്രം ചൈനയില്‍ നിന്ന് ലോകത്തെ ഗുരുതരമായി ബാധിച്ച പ്രധാന അഞ്ച് രോഗങ്ങളും ഉത്ഭവിച്ചത് എന്നത് അറിയാക്കഥയല്ല. മാത്രമല്ല, ഇതെന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുകയാണ്.
എന്നാൽ ഈ രോഗങ്ങളോരോന്നും തന്നെ നിരവധിപേരുടെ ജീവനെടുത്തത് സംശയം ബലപ്പെടുത്തുന്നു. SARS, ഏവിയന്‍ ഫ്‌ളു, പന്നിപ്പനി, കൊറോണ വൈറസ് എന്നിവയാണ് ചൈനയില്‍ നിന്ന് ലോകമെമ്പാടും പടര്‍ന്ന വൈറസുകള്‍ എന്നത്.
അതേസമയം കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നുമാണെന്ന ആരോപണം ലോകമെമ്പാടുനിന്നും ഉയരുന്നുണ്ട്. എന്നിരുന്നാൽ തന്നെയും ഇത് ചൈന ശക്തമായി എതിര്‍ക്കുന്നുണ്ട്. ഉറവിടം കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടയുടെ അന്വേഷണത്തോട് മുഖം തിരിക്കുന്ന ചൈനയുടെ നിലപാടും ഇവിടെ ചോദ്യംചെയ്യപ്പെടുകയാണ്. കൊറോണ ചൈനയുടെ ജൈവായുധമായിരുന്നോ എന്ന ലോകരാജ്യങ്ങളുടെ സംശയത്തിന് ഇതുവഴി ശക്തി പകരുകയാണ് ചെയ്യുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ചൈനയില്‍ വനത്തില്‍ നിന്ന് മൃഗങ്ങളെ പിടിക്കുന്നതും ഭക്ഷിക്കുന്നതും കർശനമായി തന്നെ നിരോധിച്ചിരുന്നു. എന്നാൽ ഇതിന്റെയെല്ലാം പരിണിതഫലം ഭീകരമായിരുന്നു. മാംസത്തിനും മൃഗങ്ങള്‍ക്കുമായി ജനങ്ങള്‍ പൊതു മൃഗ ചന്തകളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയിരുന്നു. ഇത് വൃത്തി ഹീനമായ ഒരുപാട് ചന്തകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. പലതരം മൃഗങ്ങളുടെ മാംസമാണ് ചൈനയിലെ വൃത്തിഹീനമായ ചന്തകളില്‍ ഇത്തരത്തിൽ കാണപ്പെടുന്നത്. പ്രത്യേകിച്ച്, ചൈനയിലെ വിഷപ്പാമ്പുകളുടെയും അതുപോലുള്ള ശരീരത്തില്‍ വിഷമുള്ള മൃഗങ്ങളുടെ മാംസം വില്‍ക്കുന്ന വിപണികള്‍ ഏറെയാണ്. ഇങ്ങനെ ആയിരക്കണക്കിന് കിലോ മാംസം ലോകത്തിന്റെ പലഭാഗങ്ങളിലേക്കും ഒഴുകുകയാണ് ചൈന. അതിന്റെ കൂടെ അതിഭീകര വൈറസുകളും ഉണ്ടെന്നാണ് സൂചന.
അതോടൊപ്പം തന്നെ അടുത്തിടെ നടത്തിയ ഒരു പഠനത്തിന്റെ ഫലം ശാസ്ത്ര ലോകത്തെയടക്കം ഞെട്ടലുളവാക്കുന്നതാണ്. ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നതും ഭക്ഷണത്തിന് ഉപയോഗിക്കുന്നതുമായ ജീവികളെ പരിശോധിച്ചാണ് ഇത്തരത്തിൽ പഠനം നടത്തിയത്. ചൈനയിലെ ഒരു ഡസനോളം വരുന്ന വിവിധ മൃഗങ്ങളെയാണ് പരിശോധനയ്‌ക്ക് അധികൃതർ വിധേയമാക്കിയത്. ഇവയില്‍ നിന്ന് സസ്തനികളില്‍ കാണപ്പെടുന്ന 71 വ്യത്യസ്ത വൈറസുകളെയാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവയില്‍ 18 എണ്ണം മനുഷ്യനെയും മൃഗങ്ങളെയും അതിഗുരുതരമായി തന്നെ ബാധിക്കുന്നവയാണ്. 20 വര്‍ഷം മുന്‍പ് ചൈനയിലെ മൃഗചന്തയിലെ ഒരു പൂച്ചയില്‍ നിന്ന് പടര്‍ന്നു പിടിച്ച സിവറ്റിനെ പോലെ ആശങ്കപ്പെടുത്തുന്നതാണ് ഓരോ വൈറസും എന്നതാണ്. ചൈനയിലെ ഓരോ മൃഗചന്തകളും ലോകത്തെ മുഴുവന്‍ തുടച്ചു നീക്കാന്‍ കെല്‍പ്പുള്ള വൈറസ് ബോംബുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സാരം. ഇത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
https://www.facebook.com/Malayalivartha






















