മെലാനിയ ട്രംപിന്റെ തൊപ്പി ആർക്കും വേണ്ട, വാങ്ങാനും ആരുമെത്തിയില്ല; ഒടുവിൽ തുക നേടാൻ കഴിയാതെ കുറഞ്ഞ തുകയ്ക്ക് വിറ്റ് ഒഴിവാക്കി !!

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ തൊപ്പി ഉൾപ്പെടെ മൂന്ന് വസ്തുക്കൾ ലേലത്തിന് വെച്ചെങ്കിലും ലക്ഷ്യം വെച്ച തുക കിട്ടാതെ ലേലം മുടങ്ങി. 1.87 കോടി രൂപയാണ് (250,000 ഡോളര്‍) ലേലത്തുക നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത്രയും തുക പോലും ലേലത്തിലൂടെ നേടാന്‍ കഴിഞ്ഞില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ സന്ദര്‍ശിച്ചപ്പോള്‍ മെലാനിയ വെച്ച തൊപ്പിയും ഇതേ തൊപ്പി ധരിച്ച് മെലാനിയ നില്‍ക്കുന്ന പെയിന്റിങ്ങും ഇതേ പെയിന്റിങ്ങിന്റെ ഡിജിറ്റല്‍ രൂപവും(എന്‍എഫ്ടി) ആണ് ലേലത്തിന് നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ തുക നേടാൻ സാധിക്കാതെയാണ് ബുധനാഴ്ച രാത്രിയോടെ ലേലം അവസാനിപ്പിച്ചത്.
ഈ മാസം ആദ്യമാണ് തൊപ്പി ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ലേലത്തിന് വയ്ക്കുന്നതായി മെലാനിയ അറിയിച്ചത്. ക്രിപ്‌റ്റോകറന്‍സിയായ സൊലാന വഴി ലേലത്തുക നല്‍കണമെന്ന നിബന്ധനയാണ് മെലാനിയ മുന്നോട്ട് വെച്ചത്. മെലാനിയ ലേലവിവരം പുറത്തുവിട്ടതിന് പിന്നാലെ ക്രിപ്‌റ്റോ വിപണിയില്‍ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഫ്രഞ്ച്-അമേരിക്കന്‍ ഡിസൈനറായ ഹെര്‍വ് പിയറി ആണ് ലേലത്തിനുവെച്ച മെലാനിയയുടെ വെളുത്ത നിറമുള്ള തൊപ്പി ഡിസൈന്‍ ചെയ്തത്. 2018-ല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യുഎസ് സന്ദര്‍ശിച്ചപ്പോള്‍ മെലാനിയ അണിഞ്ഞ തൊപ്പിയാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. ലേലം കൊള്ളുന്ന തുകയുടെ ഒരു ഭാഗം ജീവകാരുണ്യപ്രവര്‍ത്തികള്‍ക്കായി നീക്കി വെക്കുമെന്ന് മെലാനിയ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















