'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഹോർമുസ് കടലിടുക്കിലെ ഇറാൻ നീക്കങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പുതിയ തലത്തിലേക്ക് കടക്കുമ്പോൾ ആശങ്കകളും ഉയരുകയാണ് . നാവിക ലക്ഷ്യങ്ങളെ ആക്രമിക്കാൻ ഇറാൻ "കാമികേസ് ഡോൾഫിനുകളെ" പരിശീലിപ്പിക്കുന്നുണ്ടെന്ന അസാധാരണമായ അവകാശവാദങ്ങൾ ജിജ്ഞാസയും സംശയവും ഉണർത്തി, കടലിനടിയിൽ മൈനുകൾ വിന്യസിക്കുന്നതിന് പുറമെ, യുഎസ് നാവികസേനയെ നേരിടാൻ ഇറാൻ ‘ഡോൾഫിനുകളെ’ ആയുധമാക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ രാജ്യാന്തര പ്രതിരോധ ചർച്ചകളിൽ ഉയരുന്നത്.
യുദ്ധക്കളത്തിൽ മിസൈലുകൾ, ഡ്രോണുകൾ, ലേസർ ആയുധങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ലോകം കണ്ടിട്ടുണ്ട്, പക്ഷേ ഡോൾഫിൻ ആയുധത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇറാൻ-യുഎസ് യുദ്ധത്തിനിടയിൽ “കാമികാസെ ഡോൾഫിനുകൾ” വൈറലാകുന്നു.കടലിൽ ഇറാൻ “കാമികാസെ ഡോൾഫിനുകൾ” ഉപയോഗിക്കുന്നുണ്ടെന്നും എപ്പോൾ വേണമെങ്കിലും ആക്രമണം സംഭവിക്കാമെന്നും അമേരിക്കൻ മാധ്യമങ്ങൾ തങ്ങളുടെ ഭയം പങ്ക് വയ്‌ക്കുന്നുണ്ട് . ഇറാനും അമേരിക്കയും തമ്മിലുള്ള ഈ യുദ്ധത്തിനിടയിൽ, ലോകമെമ്പാടുമുള്ള സുരക്ഷാ വിദഗ്ധരെ ഈ വാർത്ത അമ്പരപ്പിക്കുന്നു.
കടലിൽ യുഎസ് നാവിക, വാണിജ്യ എണ്ണ ടാങ്കറുകളെ നശിപ്പിക്കാൻ ഇറാൻ മനുഷ്യ ചാവേർ ബോംബർമാരുടെ മാതൃകയിൽ “കാമികാസെ ഡോൾഫിനുകൾ” വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്‌ട്ര പ്രതിരോധ വൃത്തങ്ങൾ പറയുന്നു. ചാവേർ ആക്രമണങ്ങൾക്കായി ഇവയ്‌ക്ക് പ്രത്യേക പരിശീലനം നൽകുന്നു.ഇറാൻ ഈ ഡോൾഫിനുകളിൽ ഭാരമേറിയ വെടിമരുന്ന്,സ്ഫോടകവസ്തുക്കൾ, മാരകമായ കടൽ മൈനുകൾ എന്നിവ ബന്ധിപ്പിച്ച് നിശബ്ദമായി അമേരിക്കൻ യുദ്ധക്കപ്പലുകളിലേക്ക് വിടുന്നുവെന്നാണ് സൂചന .
ഈ ഡോൾഫിനുകൾ കപ്പലുകളിൽ ഇടിച്ചാലുടൻ വലിയ സ്ഫോടനം സംഭവിക്കുകയും മുഴുവൻ കപ്പലും തകരുകയും ചെയ്യും . ഈ റിപ്പോർട്ട് യുഎസ് ഷിപ്പിംഗ് കമ്പനികൾക്കിടയിൽ വലിയ ഭയമാണ് ഉണ്ടാക്കിയിരിക്കുന്നത്..ഇറാൻ ‘കാമികാസെ ഡോൾഫിനുകളെ’ (ചാവേർ ഡോൾഫിനുകൾ) വിന്യസിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോൾ, നയതന്ത്രപരമായ മറുപടിയാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നൽകിയത്. ഇറാന്റെ പക്കൽ നിലവിൽ അത്തരം ഡോൾഫിനുകൾ ഇല്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്ന് ഹെഗ്സെത്ത് വ്യക്തമാക്കി
https://www.facebook.com/Malayalivartha


























