അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

തുടർച്ചയായ അഞ്ചാം ദിവസവും ഇറാന്റെ തന്ത്രപ്രധാനമായ നഗരങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക വ്യോമാക്രമണം തുടരുകയാണ്.,ഇറാന്റെ സൈന്യത്തെ ആക്രമിച്ച് തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാൻ അമേരിക്കൻ ശ്രമമെന്ന് ആരോപണവുമായി ഇറാൻ. ഇറാൻഷഹറിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആരോപണം. ഈ നിലയിലാണ് അമേരിക്കയുടെ നീക്കമെങ്കിൽ ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തെക്കൻ ഇറാനിൽ അമേരിക്ക നടത്തി ആക്രമണത്തിൽ 30 സാധാരണക്കാരും ഏഴ് സൈനികരും കൊല്ലപ്പെട്ടതോടെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്.
'ഇറാന്‍ മര്യാദയ്ക്ക് പെരുമാറുന്നതാണ് അവര്‍ക്ക് നല്ലത്,' പശ്ചിമേഷ്യന്‍ മേഖലയെ വീണ്ടും അനിശ്ചിതത്വത്തിലേക്കും യുദ്ധഭീതിയിലേക്കും തള്ളിവിട്ടുകൊണ്ട് ഇറാന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ കടുത്ത മുന്നറിയിപ്പാണിത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും നേരെ ബുധനാഴ്ച അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ട്രംപ് തന്റെ നിലപാട് പരസ്യമാക്കിയത്.സമാധാന ചര്‍ച്ചകളിലേക്ക് ഇറാന്‍ ഉടന്‍ മടങ്ങിയെത്തിയില്ലെങ്കില്‍ രാജ്യം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് വാഷിംഗ്ടണില്‍ നിന്നുള്ള മുന്നറിയിപ്പ്.
അടുത്ത ആഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്തെ പ്രധാന പാലങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന ഭീഷണിയും ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാന്‍ ഇപ്പോള്‍ ഒട്ടും സന്തോഷത്തിലല്ലെന്ന് പ്രതിരോധ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. തങ്ങളുമായി ഒരു കരാറിലെത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലുംഅതിന് വഴങ്ങാത്തപക്ഷം ഇറാനെ പൂര്‍ണ്ണമായി തകര്‍ത്ത് കളയണോ അതോ കരാര്‍ ഉണ്ടാക്കണോ എന്ന് അമേരിക്ക തീരുമാനിക്കുമെന്നും ട്രംപ് കടുപ്പിച്ചു.
അമേരിക്കയുടെ ആക്രമണത്തിൽ ഇതുവരെ 35 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. മുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ നിലയങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം തുടരുകയാണ്. ഗൾഫ് മേഖലകളിൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇരാനും ആക്രമണം നടത്തുന്നുണ്ട്.കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ താല്‍ക്കാലിക ധാരണകള്‍ പൂര്‍ണ്ണമായും തകിടം മറിച്ചാണ് പശ്ചിമേഷ്യയില്‍ വീണ്ടും ആയുധശബ്ദം മുഴങ്ങുന്നത്.
ഹോര്‍മുസ് സമുദ്രസന്ധിയിലൂടെ പോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് ഭീഷണിയാകുന്നഇറാന്റെ ആക്രമണ ശേഷി നശിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























