ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കഴിഞ്ഞ 50 ദിവസമായി ജയിലിൽ കഴിയുകയാണ് സി.പി.എം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനു . കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥയിലാണ് ബിനുവെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത് . ഒന്നാലോചിച്ച് നോക്കണം അവസ്ഥ . എന്തെങ്കിലും സമരത്തിന് പോയി പിടിച്ചകത്തിട്ടതല്ല. കഴിഞ്ഞ ദിവസം രാവിലെ ഇയാളെ വിലങ്ങണിയിച്ച് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഐ.പി ബിനുവിനെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. ഇയാൾ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഐ.പി. ബിനു ഗുണ്ടാ ആക്ട് കേസിലോ, പിടിച്ചുപറി കേസിലോ, സ്ത്രീപീഡന കേസിലോ പ്രതിയല്ല. ഒരു രാഷ്‌ട്രീയ കേസിലെ പ്രതി മാത്രമാണെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് സിപിഎം.പിണറായി വിജയന്റെ മകൾക്ക് വേണ്ടിയാണ് ഐ പി ബിനു അടക്കമുള്ളവർ കഴിഞ്ഞ രണ്ട് മാസമായി ജയിലിൽ കിടക്കുന്നതെന്നതാണ് സത്യം . മാസപ്പടി വാങ്ങിയ വീണയെ സംരക്ഷിക്കാൻ ജയിലിൽ കിടക്കുന്ന സഖാക്കളെ പരിഹസിച്ച് യുവരാജ് ഗോകുലടക്കം രംഗത്തെത്തിയിരുന്നു. ‘
വീണാ വിജയന് വേണ്ടി പോരാടി ജയിലില്‍ 50 ദിവസം പിന്നിടുന്ന ഐ.പി ബിനു….വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം ഒക്കെ കഴിച്ച് ഉറങ്ങുന്നു ‘ എന്നാണ് യുവരാജിന്റെ കമന്റ്.ഐ.പി. ബിനുവിന്റെ അവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയ ഇൻഫ്പുവൻസർ ഹരി തമ്പായി പങ്കുവച്ച പോസ്റ്റ് വലിയ ശ്രദ്ധയാണ് നേടിയത്. ഹരി തമ്പായിയുടെ പോസ്റ്റ് ഇങ്ങനെ…കഥ..തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാവിധ ഗുണ്ട വർക്കുകളും ചെയ്തു കൊടുത്ത് നടന്നിരുന്ന വലിയ ആളായിരുന്നു IP ബിനു. ബിനു അറിയാതെ തിരുവനന്തപുരത്ത് ഒരു ഇല പറക്കില്ല മണൽത്തരി അനങ്ങില്ല. എന്തും ഏതും ബിനു അറിയും ബിനു തീർപ്പാക്കും.
അങ്ങനെ ഇരിക്കേ പിണറായി വിജയന്റെ മകൾക്ക് വേണ്ടി, ശ്രദ്ധിക്കണം പിണറായി വിജയന് വേണ്ടിയല്ല പിണറായി വിജയന്റെ മകൾക്ക് വേണ്ടി ഈ
ബിനുവും ടീമും ED ഉദ്യോഗസ്ഥരെ തടഞ്ഞു, മർദ്ധിച്ചു, അവരുടെ വണ്ടിക്ക് നേരെ മുട്ടയെറിഞ്ഞു..കഥ കഴിഞ്ഞു...Nb : പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് കാലിന് ഗുരുതര പ്രശ്നങ്ങളുണ്ട് എന്ന് കാണിച്ച് ബിനുവിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ കൊണ്ടുവന്ന രംഗമാണ് ഇത് .. എന്നും പറഞ്ഞാണ് പോസ്റ്റ്..കമന്റുകൾ..ഇപ്പോഴെങ്കിലും ആലോചിച്ചാൽ മതിയേനും ഇതൊക്കെ ആർക്ക് വേണ്ടി എന്തിന്. വേണ്ടി അനുഭവിക്കുന്നു എന്ന്... സത്യം പറഞ്ഞാൽ ഇവനോടൊക്കെ സഹതാപം തോന്നുന്നു... വിജയനും മകളും.
ഇപ്പോഴും നല്ല സുഖലോലുപരായി വീട്ടിൽ കുടുംബത്തോടൊപ്പം ഉറങ്ങുന്നു.. ഇവനോ...., ഇനി അവൻ ഒരു കാക്കയെ പോലും എറിയില്ല.., പണ്ടൊക്കെ കമ്യൂണിസ്റ്റ് കാർക്ക് ബോബെറിഞ്ഞതും വാരികുന്തം കൊണ്ട് പോരാടിയതും ജയിലിൽ കിടന്ന കഥയും ഒക്കെ പറയാനുണ്ടായിരുന്നു.ഇപ്പൊ ചീമുട്ടഎറിഞ്ഞു ജയിലിൽ പോയ കഥ...., 2026 മേയിലാണ് ഈ സംഭവം നടന്നത്. ഹൈക്കോടതി അനുമതിയോടെ നടത്തിയ റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി സംഘത്തിന്റെ വാഹനങ്ങൾ തകർക്കുകയും ഉദ്യോഗസ്ഥരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























