ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....

മെസ്സി...മെസ്സി.... ആരവത്തോടെ ആരാധകർ .... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും . അറ്റ്‌ലാന്റയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്താണ് അർജന്റീന ഫൈനലിൽ പ്രവേശിച്ചത്. മറഡോണയുടെ ദൈവത്തിന്റ കൈ സഹായത്താൽ നേടിയ ഗോളിന് കണക്ക് തീർക്കാനായി. ഇംഗ്ലണ്ട് ഇനിയും കാത്തിരിക്കണം. ജൂലൈ 20ന് ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് അർജന്റീന ഫൈനലിൽ സ്‌പെയിനിനെ നേരിടുകയും ചെയ്യും.
ഇംഗ്ലണ്ട് ലീഡെടുത്തതിന് പിന്നാലെ അർജൻറീന തുടർച്ചയായ അറ്റാക്കിങ് നടത്തി. 69–ാം മിനിറ്റിൽ പകരക്കാരനായെത്തിയ നിക്കോ ഗോൺസാലസ് ഹെഡറിലൂടെ അർജന്റീന ഗോളിനരികിലെത്തിയെങ്കിലും ഇംഗ്ലണ്ടിൻറെ ഗോളി ജോർദാൻ പിക്ഫോഡ് മികച്ച സേവിലൂടെ പന്ത് കയ്യിലാക്കി. 85-ാം മിനിറ്റിൽ വന്ന ലോങ് ബോളിൽ നിക്കോ ഗോൺസാലസ് ഹെഡ് ഗോളിന് ശ്രമിച്ചെങ്കിലും പന്ത് നേരിയ വ്യത്യാസത്തിൽ പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയി. ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ അർജൻറീനയുടെ ഭാഗത്ത് നിന്നും കൂടുതൽ അറ്റാക്കുകൾ വന്നു. ഗോളിടിയിൽ നിന്നും മാറി ഗോളവസരമുണ്ടാക്കാനാണ് സെമയിൽ മെസി ശ്രമിച്ചത്.
85–ാം മിനിറ്റിൽ മെസിയുടെ അസിസ്റ്റിലാണ് ആദ്യ ഗോൾ പിറന്നത്. മെസി നൽകിയ പന്തിൽ ബോക്സിനു മുന്നിൽ മധ്യഭാഗത്തുനിന്ന് എൻസോ ഫെർണാണ്ടസിന്റെ നെടുനീളൻ ഷോട്ട് വലകുലുക്കി. ഇൻജറി ടൈമിൽ ലൊതാരോ മാർട്ടിനസാണ് അർജൻറീനയുടെ വിജയ ഗോൾ നേടിയത്. ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മെസി നൽകിയ ക്രോസിൽ നിന്നാണ് ഗോൾ പിറന്നത്.
"
https://www.facebook.com/Malayalivartha

























