ജനനനിരക്ക് തീരെ കുറഞ്ഞു: 2021 ൽ റഷ്യയിൽ ജനസംഖ്യയിൽ വൻ ഇടിവ്; കൊവിഡ് കാരണമെന്ന് പഠനം... മരിച്ചവരുടെ എണ്ണം സർക്കാർ പുറത്തുവിട്ടതിനേക്കാൾ കൂടുതൽ

കഴിഞ്ഞ വർഷം റഷ്യയിൽ ജനസംഖ്യയിൽ വൻ ഇടിവ്. ഒരു ദശലക്ഷത്തോളം കുറവാണ് രേഖപ്പെടുത്തിയത്. സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ റോസാറ്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കാര്യം പറയുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനസംഖ്യ നിരക്കാണിത്. കഴിഞ്ഞ വർഷം അര ദശലക്ഷമായിരുന്നു ജനസംഖ്യയിലെ കുറവ്. കൊവിഡ് വ്യാപനം കാരണമാണ് ജനസംഖ്യയിൽ ക്രമാതീതമായ കുറവ് രേഖപ്പെടുത്താൻ ഇടയായതെന്ന് പഠനം വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതിന് ശേഷം 660,000ത്തിലധികം പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. ഔദ്യോഗിക വൃത്തങ്ങൾ പുറത്തുവിട്ട കണക്കുകളേക്കാൾ കൂടുതലാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണമെന്ന് റോസാറ്റ് പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മരണത്തിന്റെ പ്രഥമ കാരണം കൊവിഡ് വൈറസാണ് എന്ന് സ്ഥിരീകരിക്കുന്ന മരണങ്ങൾ മാത്രമാണ് സർക്കാർ വെബ്സൈറ്റുകളിലൂടെ ലഭ്യമാകുന്നത്. 3,29,443 മരണങ്ങളാണ് ഇപ്രകാരം ലഭ്യമായിട്ടുള്ളത്. ലോകത്തിൽ മഹമാരി മൂലം ഏറ്റവുമധികം തകർന്ന രാജ്യങ്ങളിലൊന്നായിട്ടും കൊവിഡിന്റെ തീവ്രത കുറച്ചുകാണിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള വിമർശനങ്ങൾ ഉയരുകയാണ്. പ്രതിരോധ കുത്തിവെപ്പ് കൃത്യമായി നടപ്പിലാക്കാത്തതും, പൊതു സ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് രാജ്യത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരാനുള്ള കാരണം.
താഴ്ന്ന ജനനനിരക്കും, കുറഞ്ഞ ആയുർദൈർഘ്യ നിരക്കും കഴിഞ്ഞ 30 വർഷമായി റഷ്യ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. രാജ്യത്ത് സ്ത്രീകളുടെ എണ്ണം ഏകദേശം 1.5 ആണ്. ഇത് രാജ്യത്തിന്റെ ജനസംഖ്യാ നിരക്ക് സന്തുലിതമാക്കാൻ ആവശ്യമായ 2.1ന് താഴെയാണ്. ജനസംഖ്യാ പ്രതിസന്ധി സംസ്ഥാനത്തിന്റെ നയങ്ങളുടെ പരാജയമാണെന്ന് മോസ്കോ ആസ്ഥാനമായുള്ള ഹയർ സ്കൂൾ ഓഫ് എക്കണോമിക്സിലെ ജനസംഖ്യാശാസ്ത്ര വിദഗ്ധൻ സെർജി സഖറോവ് പറഞ്ഞു.
https://www.facebook.com/Malayalivartha






















