എല്ലാം പിടിച്ചടക്കി റഷ്യ അപ്രതീക്ഷിത തിരിച്ചടി നല്‍കി യുക്രൈന്‍ റഷ്യന്‍ മണ്ണില്‍ ബോംബിട്ടു പരാജയത്തിലും വിട്ടുകൊടുക്കാതെ യുക്രൈന്‍

റഷ്യന്‍ സൈന്യവും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ സൈനികരും ചേര്‍ന്ന് യുക്രെയിന്‍ സൈനികരെ ലൈസിഷാന്‍സ്‌കില്‍ തുരത്തിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തേറഷ്യന്‍ പ്രതിരോധ മന്ത്രി പ്രസ്താവിച്ചിരുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രി തന്നെയാണ് ഇപ്പോള്‍ ലുഹാന്‍സ്‌ക് സ്വതന്ത്രമായ കാര്യവും പറഞ്ഞത്. വളരെ നേരത്തേ തന്നെ റഷ്യന്‍ സൈന്യം കീഴടക്കിയ സെവെരോഡോണ്ട്‌സ്‌കിന് തൊട്ടടുത്തുള്ള നഗരമാണ് ലൈസിഷാന്‍സ്‌ക്.
ലുഹാന്‍സ്‌ക് സ്വതന്ത്രമായി എന്ന പ്രഖ്യാപനം വരുന്നതിനു മുന്‍പ് തന്നെ അധിനിവേശ്ക്കാര്‍ ലൈസിഷാന്‍സ്‌ക് നഗരത്തെ മുച്ചൂടും മുടിപ്പിച്ചതായി ലുഹാന്‍സ്‌ക് ഗവര്‍ണര്‍ ടെലെഫ്രാഫ് ആപ്പിലൂടെ തന്റെ അനുയായികളെ അറിയിച്ചിരുന്നു. ക്രൂരവും നിന്ദ്യവുമായി രീതിയിലുള്ള ആക്രമണങ്ങളാണ് റഷ്യന്‍ സൈന്യം നടത്തുന്നതെന്നും അതില്‍ പറഞ്ഞിരുന്നു.
റഷ്യന്‍ അധിനിവേശം തുടങ്ങിയിട്ട് മാസങ്ങള്‍ ഇത്ര കടന്നു പോയിട്ടും യുക്രെയിന്‍ എന്നും പ്രതിരോധത്തില്‍ ഊന്നിയാണ് നിലകൊണ്ടത്. സ്വന്തം രാജ്യത്തെ പ്രതിരോധിക്കുകയല്ലാതെ റഷ്യയെ ഏതെങ്കിലും വിധത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ലുഹാന്‍സ്‌ക് പ്രവിശ്യ സ്വതന്ത്രമായി എന്ന പ്രഖ്യാപനം വന്നതിനു തൊട്ടു പിന്നാലെ യുക്രെയിന്‍ ആ പതിവ് തെറ്റിച്ചു. റഷ്യന്‍ നഗരമായ ബെല്‍ഗൊറോഡ് ആക്രമിച്ചുകൊണ്ടായിരുന്നു യുക്രെയിന്‍ തങ്ങളുടെ പുതിയ നിലപാട് വ്യക്തമാക്കിയത്. ചുരുങ്ങിയത് മൂന്ന് പേരെങ്കിലും ഈ ആക്രമണത്തില്‍ മരണമടഞ്ഞതായി കരുതപ്പെടുന്നു.
യുക്രെയിന്‍ അതിര്‍ത്തിയില്‍നിന്നും 40 കിലോമീറ്റര്‍ (25 മൈല്‍) വടക്ക് മാറി സ്ഥിതിചെയ്യുന്ന ഈ നഗരത്തില്‍ ഏകദേശം 4 ലക്ഷത്തോളം പേര്‍ താമസിക്കുന്നുണ്ട്,. നിരവധി തവണ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ബെല്‍ഗൊറോഡ് ഗവര്‍ണര്‍ അറിയിച്ചു. 11 അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളും 39 വീടുകളും തകര്‍ന്നടിഞ്ഞതായും ഗവര്‍ണര്‍ പറഞ്ഞു. അവയില്‍ അഞ്ചെണ്ണം പൂര്‍ണ്ണമായും നശിച്ചുവെന്നും അദ്ദേഹം ടെലെഗ്രാം ആപ്പിലൂടെ അറിയിച്ചു. പ്രാദേശിക സമയം അതിരാവിലെ 3 മണിക്കായിരുന്നു ആക്രമണം നടന്നതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വന്‍ സ്‌ഫോടന ശബ്ദം കേട്ട് ഞെട്ടി ഉണരുകയായിരുന്നു എന്ന് പ്രദേശവാസികള്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു. പല വീടുകളുടെയും ജനല്‍ ചില്ലുകള്‍ ആ ശബ്ദത്തിന്റെ ആഘാതത്തില്‍ തന്നെ തകര്‍ന്നു. ഈ ആക്രമണത്തെ അതിശക്തമായി അപലപിച്ച റഷ്യന്‍ നേതാക്കള്‍ യുക്രെയിന് കനത്ത തിരിച്ചടി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























