മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം ഇനിയും അവസാനിച്ചിട്ടില്ല. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പൽ വ്യാപാരം പൂർവസ്ഥിതിയിലാകാത്തതിനാൽ ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ഇന്ധന, പാചകവാതക വിലക്കയറ്റത്തിൽ കഷ്‌ടപ്പെടുകയാണ്. അമേരിക്കയ്‌ക്കെതിരെ ഗൾഫ് രാജ്യങ്ങളിൽ വ്യാപക ആക്രമണം നടത്തുകയാണ് ഇറാൻ. ഇതിനിടെ ഇറാനെ വല്ലാതെ അമ്പരപ്പിച്ച ഒരു കണ്ടെത്തൽ ഉണ്ടായിരിക്കുകയാണ്.
ഇറാനിലെ പടിഞ്ഞാറൻ മരുഭൂമി പ്രദേശത്ത് തുടർച്ചയായി ഹെലികോപ്റ്ററുകൾ ഏറെ താഴ്‌ന്നുപറക്കുന്നത് ശ്രദ്ധയിൽ പെട്ട ഒരു ആട്ടിടയൻ അവിടെ ഒരു സൈനിക ബേസ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി.ബാഗ്ദാദ് ഇറാഖിലെ വിജനമായ പടിഞ്ഞാറന്‍ മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ അതീവ രഹസ്യമായി സൈനികത്താവളം നിര്‍മിച്ചതായി വെളിപ്പെടുത്തല്‍. ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ സുഗമമാക്കുന്നതിനും ലോജിസ്റ്റിക്‌സ് സഹായങ്ങള്‍ക്കുമായാണ് ഇസ്രായേല്‍ ഈ കേന്ദ്രം ഒരുക്കിയതെന്ന്
അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'വാള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു.പരമശത്രുവായ ഇറാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ പെട്ടെന്ന് ആക്രമണം നടത്താനും വേണ്ടിയാണ് ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയില്‍ ഇസ്രായേല്‍ ഈ രഹസ്യ താവളം ഒരുക്കിയത്. ഇറാന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ളഈ കേന്ദ്രത്തില്‍ മൊസാദിന്റെയും ഇസ്രായേല്‍ പ്രതിരോധ സേനയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്പടിച്ചിരുന്നു. അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളും ഡ്രോണുകളും ഇവിടെ വിന്യസിച്ചിരുന്നതായാണ് വിവരം.അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതിനെക്കുറിച്ച്
അറിവുണ്ടായിരുന്നുവെങ്കിലും ഇറാഖ് സര്‍ക്കാരിനെ വിവരമറിയിച്ചിരുന്നില്ല. ഇസ്രായേലില്‍നിന്ന് 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കുമ്പോള്‍, ദൂരം കുറയ്ക്കാനും ഇസ്രായേല്‍ പൈലറ്റുമാരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ താവളം പ്രവര്‍ത്തിച്ചിരുന്നത്. ഇസ്രായേലിന്റെ പ്രത്യേക സേനയും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള സംഘങ്ങളും ഇവിടെ തമ്പടിച്ചിരുന്നു.ഇസ്രയേലിന്റെ സൈനിക ക്യാമ്പ് ആയിരുന്നു അത്. ഇറാനിൽ അമേരിക്കക്കൊപ്പം ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക്
സഹായമായി പ്രവർത്തിക്കാനാണ് അവർ അവിടെ ഒരു സൈനിക ക്യാമ്പ് തന്നെ തുടങ്ങിയത്. ഫെബ്രുവരി 28ന് സംഘർഷം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഇസ്രയേൽ രഹസ്യമായി ഒരു ക്യാമ്പ് ഇവിടെ തുടങ്ങിയത്. അമേരിക്ക ഇക്കാര്യം നേരത്തെ കണ്ടെത്തി. പക്ഷെ സ്വന്തം രാജ്യത്തെ കാര്യം ഇറാൻ അറിഞ്ഞതേയില്ല.ഇസ്രയേലി സ്‌പെഷ്യൽ ഫോഴ്‌സ് ഇവിടെയിരുന്ന് വ്യോമാക്രമണത്തിന് വേണ്ട കൃത്യമായ നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha
























