Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

ലോകത്ത് ഏത് ഭാഗത്തും ആക്രമണം നടത്താൻ...കൈകൾക്ക് നീളം ഉണ്ട് എന്ന് യമനിൽ നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു...ആക്രമണം കടുപ്പിച്ച് ജൂതപ്പട...അറബ് രാജ്യങ്ങൾ ആശങ്കയിൽ...

22 JULY 2024 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ

മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന്​ യെമനിലെ ഹൂതികൾ. ദീർഘകാല യുദ്ധത്തിന്​ സജ്​ജമാണെന്നും ഹുദൈദ ആക്രമണത്തിന്​ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും അത് വൈകില്ലെന്നും ഹൂതികളുടെ മുന്നറിയിപ്പ്​. ശനിയാഴ്​ച ഇസ്രായൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും മൂന്നു പേരെ കാണാതാവുകയും 83 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.ഹൂതികളുടെ ഭാഗത്തു നിന്ന്​ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യോഗം വിലയിരുത്തി. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഹൂതികളുടെ സൈനികശേഷി ദുർബലപ്പെടുത്താനുള്ള നീക്കവും ഇസ്രായേൽ ആലോചിക്കുന്നുണ്ട്​.ഇന്ന​ലെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ​അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി.

 

അതേസമയം, ഇസ്രായേൽ, യെമൻ സംഘർഷത്തിൽ ഗൾഫ്​ രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. യമനിലെ ഇസ്രായേൽ ആക്രമണത്തിന് സൗദിയുടെ വ്യോമപാത തുറന്നു കൊടുത്തിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് തുർക്കി അൽ മാലികി. സൗദിയുടെ വ്യോമപാതയിലൂടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന പ്രചാരണങ്ങൾക്കിടയിലാണ് വിശദീകരണം. യമനിലെ ആക്രമണം മേഖലയിൽ സമാധാന ശ്രമങ്ങൾ തകർക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.ഇസ്രായേലിലേക്ക് നടത്തിയ ഹൂതികളുടെ ആക്രമണത്തിന് പിറകെ യമനിലെ ഹുദൈദയിൽ ഇന്നലെ ബോംബിട്ടിരുന്നു.ഇസ്രായേൽ വ്യോമസേനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇസ്രായേലിന് സൗദിയുടെ വ്യോമപാത വഴിയല്ലാതെ നേരിട്ട് വരാനാകില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം.

ഇതിനാണ് സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ഇസ്രായേൽ ഗസ്സയിലെ ആക്രമണം തുടങ്ങിയ ശേഷം സൗദി വ്യോമപാത ഇതുവരെ ഒരാൾക്കും ആക്രമണത്തിനായി തുറന്നു നൽകിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.യമനിലെ ആക്രമണവും തുടർന്നുള്ള സംഭവങ്ങളും മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. യമനിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് സമാധാനത്തിലേക്ക് നീങ്ങുകയാണ് സൗദിയെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ ആക്രമണം നടത്തിയെങ്കിലും യമനിലെ ഹൂതികൾ പിൻവാങ്ങാൻ തയ്യാറായിട്ടില്ല. യമനോട് ചേർന്ന് നിൽക്കുന്ന രാജ്യമായ എരിത്രിയയിൽ ഇസ്രയേലിന് സൈനിക താവളമുണ്ട്. യമനിലെ ആക്രമണം ഇസ്രയേലിന്റെ എരിത്രിയയിലെ സൈനിക താവളത്തിൽ നിന്നാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിന് സ്ഥിരീകരണം ഇതുവരെ ഇല്ല.ലോകത്ത് ഏത് ഭാഗത്തും ആക്രമണം നടത്താൻ ഞങ്ങളുടെ കൈകൾക്ക് നീളം ഉണ്ട് എന്ന് യമനിൽ നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു.

 

ഇസ്രായേലിനെ ആരാക്രമിച്ചാലും അവരുടെ രാജ്യത്തേ മിനിട്ടുകൾക്ക് ഉള്ളിൽ ആക്രമിക്കും എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രിയോവ് ഗാലന്റ്, മിഡിലീസ്റ്റിലേക്ക് യുദ്ധം വ്യാപിപ്പിച്ചു എന്ന് യു എൻ മുന്നറിയിപ്പ്, ഇന്ത്യൻ കപ്പലിനു ഹൂതികൾ വെടിവയ്ക്കാൻ ഉപയോഗിച്ചത് തുറമുഖം ആണ്‌ കത്തുന്നത്.യമനിലേക്ക് ഇസ്രായേൽ നടത്തിയ വൻ വ്യോമ ആക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് അറബ് മേഖല. ഇത് ആദ്യമായിട്ടാണ് മിഡിൽ ഈസ്റ്റിലേക്ക് ഇസ്രായേൽ പോർ വിമാനങ്ങൾ എത്തുന്നതും അവിടെ ഒരു മാരകമായ യുദ്ധം നടത്തുന്നതും. ഇസ്രായേലിൽ നിന്ന് 2400 കിലോമീറ്റർ അകലെയാണ് യമൻ. ആദ്യം ജോർദാൻ കഴിഞ്ഞു അതുകഴിഞ്ഞ് സൗദിയും കഴിഞ്ഞുവേണം യമനിൽ എത്തുവാൻ.ജോർദാന്റെ ആകാശവും കഴിഞ്ഞ് സൗദിയുടെ ആകാശവും കഴിഞ്ഞിട്ട് വേണം യെമനിൽ ഒരു വ്യോമാആക്രമണത്തിന് ഇസ്രയേലിന് ചെല്ലുവാൻ.

 

രണ്ടു രാജ്യങ്ങൾ കടന്നുചെന്നതാണ് മൂന്നാമത്തെ രാജ്യത്ത് യമനിൽ ഇസ്രായേൽ ബോംബിട്ടിരിക്കുന്നത്. സൗദി അറേബ്യ പറയുന്ന ഞങ്ങളുടെ അതിർത്തിയിലൂടെ പോർ വിമാനങ്ങൾ പോയിട്ടില്ല എന്നാണ്. ഇനി പോയിട്ടുണ്ടെങ്കിൽ തന്നെയും സൗദി അറേബ്യ അങ്ങനെ പറയൂ.കാരണം സൗദിയ നിരന്തരം ആക്രമിക്കുന്ന ഭീകരാക്രമണങ്ങൾ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടനയാണ് ഹൂതി.ഹൂതികൽ അയക്കുന്ന മിസൈലുകൾ പലതും മക്കയിലും മദീനയെയും പോലും ലക്ഷ്യമാക്കിയാണ്. നിരന്തരമായ പോരാട്ടങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് സൗദി അറേബ്യയും ഹൂതി ഭൂീകരരും തമ്മിലുള്ള യുദ്ധത്തിൽ മരിച്ചിട്ടുള്ളത്.എന്താണെങ്കിലും യമനിൽ എത്തിയ ഓപ്പറേഷൻ ഇപ്പോൾ ലോകത്ത് തന്നെ ഒരു അത്ഭുതമാണ് ഏറ്റവും വലിയ ഒരു ശക്തി കേന്ദ്രമായി ഇസ്രായേലിനെ പ്രഖ്യാപിക്കുകയാണ്.

 

സൈനിക ഓപ്പറേഷനെ ഇസ്രായേൽ വിശേഷിപ്പിച്ചിരിക്കുന്നത് ഓപ്പറേഷൻ ഔസ്ട്രെച്ചഡ് എന്നാണ്. അതായത് പുറത്തുള്ള ഒരു ഓപ്പറേഷൻ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഞങ്ങൾക്ക് എവിടെ ചെന്ന് ലോകത്തിന്റെ വിഭാഗത്തിൽ ചെന്ന് ശത്രുക്കളെ നേരിടുവാൻ നീണ്ട കരങ്ങളുണ്ട് എന്ന് ലോകത്തെ ഞങ്ങൾ ബോധ്യപ്പെടുത്തി കൊടുത്തു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി പറഞ്ഞത് ഇസ്രായേലിന്റെ ശത്രുക്കളെ ലോകത്ത് ഒരിടത്തും അവശേഷിപ്പിക്കുകയില്ല എന്നുള്ള ഏറ്റവും പ്രധാനപ്പെട്ട അവസാനത്തെ ഉദാഹരണമാണ് യമനിൽ നടത്തിയ യുദ്ധം എന്നാണ്.ഇസ്രായേൽ വ്യോമസേന ഇതുവരെ ഇത്രമാത്രം ദൂരത്ത് ചെന്ന് ഒരു ഓപ്പറേഷൻ നടത്തിയിട്ടില്ല. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും ദരിദ്രമായ രാജ്യമാണ് യവൻ ഈ ദരിദ്ര രാജ്യമായ യെമൻ. ഹൂതി ഭീകരവാദികളുടെ നിയന്ത്രണത്തിലാണ്. അവിടുത്തെ തുറമുഖം അവരുടെ നിയന്ത്രണത്തിലാണ്.യുദ്ധം വ്യാപിക്കുന്ന സാഹചര്യം ചെറുക്കണമെന്ന്​ യു.എൻ ആവശ്യപ്പെട്ടു.

അതിനിടെ, വെടിനിർത്തൽ ചർച്ചയുമായി മുന്നോട്ടു പോകാൻ ഇസ്രായേൽ നേതൃത്വം തീരുമാനിച്ചു. നെതന്യാഹുവി​ന്റെ അധ്യക്ഷതയിൽ ചേർന്ന ആറു മണിക്കൂറോളം നീണ്ട ചർച്ചയിൽ സംഘത്തെ ദോഹയിലേക്ക്​ അയക്കാൻ ധാരണയായി.കടുത്ത നിലപാടിൽ നിന്ന്​ പിൻവാങ്ങിയ നെതന്യാഹുവിന്​ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ നന്ദി പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുപ്രധാന ചർച്ചകൾക്കായി നെതന്യാഹു അമേരിക്കയിലേക്ക്​ പുറപ്പെട്ടു. വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാതെ യു.എസിലേക്ക്​ തിരിക്കുന്ന നെതന്യാഹുവിനെതിരെ തെൽ അവീവ്​ വിമാനത്താവളത്തിനു മുന്നിൽ ആയിരങ്ങളാണ് പ്രതിഷേധിച്ചത്. ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്​ ഇസ്രായേൽ. ബുറൈജ് അഭയാർഥി ക്യാമ്പിലടക്കം സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 38,983 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട്​ ലബനാൻ സൈനികർക്കും​ പരിക്കേറ്റു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (4 minutes ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (45 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (50 minutes ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (53 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (1 hour ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (1 hour ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (2 hours ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (2 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (2 hours ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (2 hours ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (3 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (3 hours ago)

Malayali Vartha Recommends