ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി... ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്.... കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുഗതിയിലുള്ള ചലനം ദൂരദർശിനി ട്രാക്ക് ചെയ്തു...

ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്. കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുഗതിയിലുള്ള ചലനം ദൂരദർശിനി ട്രാക്ക് ചെയ്തു. ഐഐടി ബോംബെയിലെ സ്‌പേസ് ടെക്‌നോളജി ആൻഡ് അസ്‌ട്രോഫിസിക്‌സ് റിസർച്ച് (സ്റ്റാർ) ലാബിലെ ആസ്‌ട്രോഫിസിസ്റ്റായ വരുൺ ഭാലേറാവു എക്‌സിൽ ഛിന്നഗ്രഹത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.ഛിന്നഗ്രഹത്തിന്റെ ചുറ്റുമുള്ള നക്ഷത്രങ്ങളെ പ്രകാശരശ്മികളെ സൂചിപ്പിക്കും പോലെയാണ് ചിത്രത്തിൽ കാണുന്നത്. 116 മീറ്റർ നീളത്തിൽ കെട്ടിടത്തിന്റെ വലുപ്പമാണിതിനുള്ളതെന്ന് എക്സ് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ഒപ്റ്റിക്കൽ റിസർച്ച് ടെലിസ്കോപ്പാണ് ഗ്രോത്ത്-ഇന്ത്യ. ലഡാക്കിലെ ഹാൻലെയിലെ ഇന്ത്യൻ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി സൈറ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജ്യോതിശാസ്ത്ര നിരീക്ഷണശാലകളിൽ ഒന്നാണ്.സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഐഐടി ബോംബെയുടെയും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെയും (ഐഐഎ) സംയുക്ത സംരംഭത്തിന്റെ ഭാഗമാണ് ഗ്രോത്ത്-ഇന്ത്യ.ബഹിരാകാശത്തും പ്രപഞ്ചത്തിലുമുള്ള ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ തുടങ്ങിയവയെ പഠിക്കുന്ന ടൈം-ഡൊമെയ്ൻ ജ്യോതിശാസ്ത്രത്തിൽ ഗ്രോത്ത് വൈദഗ്ധ്യം നേടിയുണ്ട്.
സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ (Asteroids). ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലെ (Asteroid belt) വസ്തുക്കളെയാണ് ഇതുകൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. ധൂമകേതുക്കളിൽ നിന്ന് ഇവയ്ക്കൂള്ള പ്രധാന വ്യത്യാസം ഇവ കോമ പ്രദർശിപ്പിക്കുന്നില്ല എന്നതാണ്.സൂര്യനിൽ നിന്ന് ഗ്രഹങ്ങളിലേക്കുള്ള വിശകലനം ചെയ്താൽ അവ തമ്മിൽ സവിശേഷപരമായ ഒരു ബന്ധം കണ്ടെത്താം.ഇത്തരം ഭീഷണികളെ ഒഴിവാക്കാന്‍ ശാസ്ത്രജ്ഞര്‍ വ്യത്യസ്തങ്ങളായ വഴികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭൂമിയിലെത്തും മുമ്പ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുക, ഒരു ബഹുരാകാശ വാഹനം ഉപയോഗിച്ച് കൂട്ടിയിടിപ്പിച്ച് വഴി മാറ്റി വിടുക എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളുണ്ട്.ഈ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നിന്റെ പണിപ്പുരയിലാണ് നാസ. ആസ്റ്ററോയ്ഡ് ഇംപാക്ട് ആന്‍ഡ് ഡിഫ്‌ളക്ഷന്‍ അസെസ്‌മെന്റ് (അഐഡിഎ) അഥവ ഐഡ.
നാസയുടെ ഡബിള്‍ ആസ്‌ട്രോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ് (ഡിഎആര്‍ടി) ദൗത്യവും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ (ഈസ) ഹീരയും ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. ഭൂമിക്ക് ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ള ഡിഡിമോസ് എന്ന ഛിന്ന ഗ്രഹമാണ് ഐഡയുടെ ലക്ഷ്യം.2018-ല്‍ നാസ പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഡിഎആര്‍ടിയുടെ നിര്‍മ്മാണം ആരംഭിച്ചു. 2021-ന് അത് വിക്ഷേപിക്കും. 2022-ല്‍ ഡിഡിമോസിന്റെ ഭാഗമായ ഒരു ചെറിയ ഛിന്ന ഗ്രഹവുമായി കൂട്ടിയിടിക്കും. ഹീരയാകട്ടെ 2024-ല്‍ വിക്ഷേപിക്കാനാണ് പദ്ധതി. 2027-ല്‍ ഡിഡിമോസിലെത്തുന്ന ഹീര ഡിഎആര്‍ടി ഈ ഛിന്നഗ്രഹത്തിന്റെ യാത്രാ പഥത്തിലുണ്ടാക്കിയ വ്യതിയാനത്തെ കുറിച്ച് പഠിക്കും.
https://www.facebook.com/Malayalivartha


























