Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ഇസ്മയില്‍ ഹനിയ്യ കൊല്ലപ്പെട്ടിട്ടില്ല ? ടെഹ്‌റാനില്‍ ഹമാസിന്റെ രോദനം ; ഹമാസ് ഇറക്കിയ വാര്‍ത്ത കുറിപ്പ് കണ്ട് പൊട്ടിച്ചിരിച്ച് മൊസാദ്... അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്നവര്‍ മരിച്ചവരാണെന്ന് നിങ്ങള്‍ വിചാരിക്കരുത് ! ഇസ്രയേലിനെ വെല്ലുവിളിച്ച് ഇറാനും കളത്തിലേക്ക്

31 JULY 2024 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനി വിരുദ്ധ പ്രതിഷേധക്കാരെ ഇറാൻ തൂക്കിലേറ്റും, എങ്കിൽ "വളരെ ശക്തമായ നടപടി" എന്ന് ട്രംപിന്റെ മുന്നറിയിപ്പ് ; വൈറ്റ് ഹൗസ് പ്രതിനിധി ഇറാന്റെ നാടുകടത്തപ്പെട്ട മുൻ കിരീടാവകാശിയുമായി രഹസ്യ കൂടിക്കാഴ്ച

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

ഖമേനി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ 26 കാരനെ തൂക്കിലേറ്റാൻ ഒരുങ്ങുന്നു; എർഫാൻ സോൾട്ടാനിയുടെ ആദ്യ വധശിക്ഷ

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% യുഎസ് തീരുവ ചുമത്തി ട്രംപ്; ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടിട്ടില്ല. ഹമാസ് ഇറക്കിയ വാര്‍ത്താ കുറിപ്പ് കണ്ട് മൊസാദ് ആദ്യമൊന്ന് ഞെട്ടി പിന്നീട് കൂട്ടച്ചിരി. ഹമാസിന്റെ രോദനമാണ് ഈ കുറിപ്പ്. ഇറാനില്‍ കയറി ഹനിയയുടെ തലയെടുത്ത് മൊസാദ് വിജയാഹ്ലാദം നടത്തിയപ്പോള്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ അടിയേറ്റിരുന്നു. തൊട്ടുപിന്നാലെയാണ് ഹമാസ് കുറിപ്പിട്ടത്. പരമകാരുണികനും കരുണാമയനുമായ ദൈവത്തിന്റെ നാമത്തില്‍. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്നവര്‍ മരിച്ചവരാണെന്ന് നിങ്ങള്‍ വിചാരിക്കരുത്. മറിച്ച്, അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരാകുന്നു. ഇതാണ് ഹമാസിന്റെ പ്രഖ്യാപനം. ഹനിയ മരിച്ചിട്ടില്ല ഹനിയ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് സ്വയം സമാധാനിക്കുകയാണ് ഹമാസ്.

നാം ദൈവത്തിന്റേതാണ്, അവനിലേക്ക് തന്നെ മടങ്ങും. അതൊരു പോരാട്ടമോ വിജയമോ രക്തസാക്ഷിത്വമോ ആണ്. സഹോദരന്‍, നേതാവ്, രക്തസാക്ഷി, മുജാഹിദ് ഇസ്മായില്‍ ഹനിയേ. നീ ജീവിക്കും ഞങ്ങളിലൂടെ, ഞങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളിലൂടെ. നിന്റെ മരണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ല. അവരുടെ സമാധാനം കെടുത്തും അവരുടെ ജനത്തെ കൊന്നൊടുക്കും. ഈ യുദ്ധം ദാ ഇവിടെ തുടങ്ങിയിട്ടേ ഉള്ളുവെന്ന് ഹമാസിന്റെ പ്രഖ്യാപനം.

ഹനിയ കൊല്ലപ്പെട്ടതോടെ വിറങ്ങലിച്ച് നില്‍ക്കുകയാണ് അറബ് രാജ്യങ്ങള്‍. ഹിസ്ബുള്ളയും ഹൂതിവിമതരും മാളത്തിലൊളിച്ചു. ഇറാന്റെ മടയില്‍ കയറി തലവനെ തീര്‍ത്ത ഞെട്ടലില്‍ പരമോന്നത നേതാവ് ആയത്തുള്ള് അലി ഖമേനി. നിരഴിപേര്‍ ഹനിയയുടെ മരണ്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. സഹോദരന്‍ ഹനിയേയുടെ ഈ കൊലപാതകം ഹമാസിന്റെയും നമ്മുടെ ജനങ്ങളുടെയും ഇച്ഛാശക്തിയെ തകര്‍ക്കാനുള്ള നീക്കമാണ്. ഈ ചതിക്ക് മറുപടി കൊടുക്കണം, സയണിസ്റ്റ് ഭരണകൂടം അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുമെന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു. ഹമാസ് ഒരു ആശയവും സ്ഥാപനവുമാണ്, വ്യക്തികളല്ല. ത്യാഗങ്ങള്‍ വകവെക്കാതെ ഹമാസ് ഈ പാതയില്‍ തുടരും, വിജയത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ സമി അബു സുഹ്‌രി പറഞ്ഞു.

ഹനിയേയുടെ രക്തസാക്ഷിത്വം ടെഹ്‌റാനും പലസ്തീനും തമ്മിലുള്ള ആഴമേറിയതും അഭേദ്യവുമായ ബന്ധം ശക്തിപ്പെടുത്തും,' കനാനി പറഞ്ഞു, ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കൊലപാതകം പലസ്തീന്‍ ചെറുത്തുനില്‍പ്പിനും ഹമാസിനും മാത്രമല്ല, ഇറാനെ ലക്ഷ്യം വച്ചുള്ളതാണ്. ഇസ്രായേല്‍ തകര്‍ച്ചയുടെ വക്കിലാണ്, അവര്‍ക്ക് ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കഴിവില്ലായ്മയും പ്രതിഫലിപ്പിക്കുന്നു. ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ ഇത്തരമൊരു പ്രതിരോധം നേരിടുന്നത്. ഹമാസ് അവരെ വളഞ്ഞ് കഴിഞ്ഞുവെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് നാസര്‍ കനാനി പ്രതികരിച്ചു.

കൊലപാതകത്തെ ശക്തമായി അപലപിച്ചു പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, 'ഭീരുത്വം നിറഞ്ഞ പ്രവൃത്തിയും അപകടകരമായ സംഭവവികാസവും' എന്ന് വിശേഷിപ്പിച്ചതായി ഔദ്യോഗിക വഫ വാര്‍ത്താ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേല്‍ അധിനിവേശത്തിന് മുന്നില്‍ ക്ഷമയോടെയും സ്ഥിരതയോടെയും ഒന്നിക്കണമെന്നും പ്രസിഡന്റ് പലസ്തീനോട് ആഹ്വാനം ചെയ്തു.
ഇത് തികച്ചും അസ്വീകാര്യമായ രാഷ്ട്രീയ കൊലപാതകമാണ്, ഇത് കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്ന് മിഖായേല്‍ ബോഗ്ദാനോവ്, റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇസ്മായില്‍ ഹനിയയെ ലക്ഷ്യം വയ്ക്കുന്നത് ഹീനമായ തീവ്രവാദ കുറ്റകൃത്യവും നിയമങ്ങളുടെയും ആദര്‍ശ മൂല്യങ്ങളുടെയും നഗ്‌നമായ ലംഘനവുമാണെന്ന് യെമനിലെ ഹൂതി സുപ്രീം റെവല്യൂഷണറി കമ്മിറ്റിയുടെ തലവന്‍ മുഹമ്മദ് അലി അല്‍ ഹൂത്തി പറഞ്ഞു. ഹനിയേയുടെ കൊലപാതകം 'ഇസ്രായേലിലെ നെതന്യാഹു സര്‍ക്കാരിന് സമാധാനം കൈവരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു,' തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 'ഇസ്രായേലിനെ തടയാന്‍ അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിച്ചില്ലെങ്കില്‍ മേഖല വളരെ വലിയ സംഘര്‍ഷങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്.

എന്നാല്‍ ഇസ്രയേല്‍ ഇതിനെല്ലാം മറുപടി കൊടുത്തത് ഇങ്ങനെ...ഈ മാലിന്യത്തില്‍ നിന്ന് ലോകത്തെ ശുദ്ധീകരിക്കാനുള്ള ശരിയായ മാര്‍ഗമാണിത്. ഇനി സാങ്കല്‍പ്പിക സമാധാന/കീഴടങ്ങല്‍ കരാറുകളൊന്നുമില്ല. ഇനി കരുണയില്ല. സമാധാനവും അല്‍പ്പം ആശ്വാസവും നല്‍കുകയും സമാധാനം ആഗ്രഹിക്കുന്നവരുമായി സമാധാനത്തോടെ ജീവിക്കാനുള്ള നമ്മുടെ അവകാശത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഉരുക്ക് കൈയാണ് അവരെ ആക്രമിക്കുന്നത്. ഹനിയയുടെ മരണം ലോകത്തെ കുറച്ചുകൂടി മെച്ചപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (7 minutes ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (20 minutes ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (26 minutes ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (29 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ  (39 minutes ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (1 hour ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (1 hour ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (1 hour ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (1 hour ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (1 hour ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്.  (2 hours ago)

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (2 hours ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (2 hours ago)

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (2 hours ago)

Malayali Vartha Recommends