Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...

യഹ്യ സിന്‍വാര്‍ ദോഹയില്‍ എത്തിയെന്ന് റിപ്പോര്‍ട്ട് ; പെരുച്ചാഴിയെ തൂക്കാന്‍ ദോഹ വളഞ്ഞ് മൊസാദ്

15 AUGUST 2024 07:07 PM IST
മലയാളി വാര്‍ത്ത

More Stories...

ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ

അമേരിക്കയുടെ അവസാനം..? കാലൻ 'ഫേണ്‍' ചുഴറ്റിയടിക്കുന്നു...! മരവിച്ച് മരിച്ച് ജനം.!നിലവിളിച്ച് മലയാളികളും വിമാനങ്ങൾ പിളർന്നു

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും... ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം

അതിശൈത്യം... അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും... പതിനായിരത്തിലേറെ വിമാനസർവീസുകളും യുഎസിൽ റദ്ദാക്കി

യഹ്യ സിന്‍വര്‍ ഖത്തറില്‍ പറന്നിറങ്ങിയെന്ന വിവരങ്ങള്‍ പുറത്ത്. പെരുച്ചാഴിയെ പുറത്ത് കിട്ടാന്‍ കാത്തിരുന്ന മൊസാദ് ദോഹ വളഞ്ഞിരിക്കുകയാണ്. ഖത്തറില്‍ ഗാസ വെടിനിര്‍ത്തലുമായ് ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാതെ ഹമാസ് മാറിനില്‍ക്കുന്നു. ഇസ്രയേലിന് നേരെ യുദ്ധമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് ഒപ്പമാണ് ഹമാസ്. വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടും ഹമാസ് നേതാക്കള്‍ ദോഹയിലുണ്ട്. മധ്യസ്ഥരുമായി ഹമാസ് പിന്നീട് കൂടികാഴ്ച നടത്തിയേക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതായത് ദോഹയില്‍ അറബ് നേതാക്കള്‍ ഒത്തുകൂടിയിട്ടുണ്ട്. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് യഹ്യ സിന്‍വാര്‍ എത്തിയെന്നാണ് സൂചനകള്‍.

സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സും യുഎസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്കും ചര്‍ച്ചകളില്‍ യുഎസിനെ പ്രതിനിധീകരിക്കുന്നത്.
ഹമാസ് നേതാവ് യഹ്യ സിന്‍വറാണ് സമാധാന ചര്‍ച്ചകള്‍ക്കു പ്രധാന തടസമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ ആരോപിച്ചു. ഹമാസ് മുന്‍ തലവന്‍ ഇസ്മയില്‍ ഹനിയേയെ വധിച്ചതിന് പ്രതികാരമായാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നത്. ആക്രമണം ഈ ആഴ്ചയുണ്ടായേക്കുമെന്നാണ് യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മിസൈലുകള്‍ അടക്കം സന്നാഹങ്ങള്‍ ഇറാന്‍ രഹസ്യകേന്ദ്രങ്ങളില്‍ വിന്യസിച്ചെന്നാണ് വിവരം. ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും ആക്രമിച്ചേക്കും.

വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുമ്പോഴും ഗാസയില്‍ ആക്രമണം നടത്തുകയാണ് ഇസ്രയേല്‍. ഗാസയില്‍ ചൊവ്വാഴ്ച രാത്രിയിലും ഇന്നലെയുമായി ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ 5 കുട്ടികളും മാതാപിതാക്കളുമുള്‍പ്പെടെ 17 പേര്‍ മരിച്ചു. ഇസ്രയേല്‍ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി യുഎസിന്റെയും മറ്റും നേതൃത്വത്തില്‍ സമാധാന ചര്‍ച്ച ആരംഭിച്ചതിനു പിന്നാലെയാണ് ആക്രമണം. ചൊവ്വാഴ്ച ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് മറുപടിയാണ് ഇന്നലെത്തേതെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്രയേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നു ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍, ദോഹയില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ വെടിനിര്‍ത്തലിലേക്ക് എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജൂലൈ 2ന് ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച പദ്ധതി നടപ്പാക്കാനുള്ള നടപടികളാണ് വേണ്ടതെന്നു ഹമാസ് പറയുന്നു.

അതേസമയം ഗസ്സയില്‍ വെടിനിര്‍ത്താനുള്ള കരാറില്‍ ഉടന്‍ ഒപ്പുവെക്കണമെന്ന ആവശ്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന് മുന്നില്‍ വെച്ച് യു.എസില്‍ നിന്നുള്ള ജൂത പുരോഹിതര്‍. പ്രസിഡന്റ് ജോ ബൈഡനും ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്നാണ് ജൂത പുരോഹിതരായ റബ്ബികളുടെ ആവശ്യം.

ഹമാസിന്റെ തടവിലുള്ള 115 ബന്ദികളെ തിരിച്ചെത്തിക്കാതെ ആഗോളതലത്തിലുള്ള ജൂതര്‍ക്ക് ആശ്വാസമുണ്ടാകില്ലെന്നും ജൂതപുരോഹിതര്‍ അറിയിച്ചു. സമയം പോവുകയാണ്. ഈയൊരു അവസരം മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്നും ജൂതപുരോഹിതസംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗസ്സയില്‍ ബന്ദികള്‍ തുടരുന്ന ഓരോ ദിവസവും പ്രതീക്ഷകള്‍ കുറയുകയാണ്. നഷ്ടപ്പെട്ട പ്രതീക്ഷ?കളെ പുനസ്ഥാപിക്കണമെങ്കില്‍ ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിക്കണമെന്നും ജൂതപുരോഹിതര്‍ ആവശ്യപ്പെട്ടു.

ഇസ്രായേലിന് പിന്നെയും വന്‍ ആയുധശേഖരം കൈമാറാന്‍ യു.എസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 50 എഫ്15 യുദ്ധവിമാനമടക്കം 2000 കോടി ഡോളറിന്റെ (1,67,872 കോടി രൂപ) ആയുധങ്ങളാണ് ഇസ്രായേലിന് കൈമാറുക. യുദ്ധവിമാനങ്ങള്‍ക്ക് പുറമെ മീഡിയം റേഞ്ച് 'അംറാം' മിസൈലുകള്‍, 120 മില്ലീമീറ്റര്‍ ടാങ്ക് വെടിമരുന്നുകള്‍, ഉഗ്രസ്‌ഫോടക ശേഷിയുള്ള മോര്‍ട്ടാറുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയവയാണ് നല്‍കുക.

ഇസ്രയേലിനു തിരിച്ചടി നല്‍കരുതെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ അഭ്യര്‍ഥന ഇറാന്‍ തള്ളി. മേഖലയില്‍ സ്ഥിതി വഷളാകാതിരിക്കാന്‍ ഇസ്രയേലിനെ ആക്രമിക്കുന്നത് ഇറാന്‍ ഒഴിവാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ എന്നിവരാണു സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഹമാസ്ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ നാളെ ആരംഭിക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കു പിന്തുണ അറിയിച്ചു 3 നേതാക്കളും രംഗത്തുവന്നു.
എന്നാല്‍, കഴിഞ്ഞ മാസം ഹമാസ് മേധാവിയെ ടെഹ്‌റാനില്‍ വധിച്ച സംഭവത്തില്‍ തിരിച്ചടി നല്‍കാന്‍ അവകാശമുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ വ്യക്തമാക്കി. ഗാസയിലെ ഇസ്രയേല്‍ അതിക്രമങ്ങളോടു പാശ്ചാത്യലോകം പുലര്‍ത്തുന്ന മൗനം നിരുത്തരവാദപരമാണെന്നും പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇസ്രയേലിനെ ആക്രമിക്കില്ലെന്ന സൂചനയും ഇതിനിടെ ഇറാന്‍ അധികൃതര്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഗാസ ചര്‍ച്ച ഫലപ്രദമാക്കാനായി ഇറാനെ സമാധാനിപ്പിച്ചുനിര്‍ത്താന്‍ ഇടപെടണമെന്ന് തുര്‍ക്കി അടക്കം സഖ്യകക്ഷികളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും  (10 minutes ago)

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ...  (24 minutes ago)

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (38 minutes ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (55 minutes ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (1 hour ago)

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (8 hours ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (8 hours ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും  (8 hours ago)

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍  (8 hours ago)

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു  (8 hours ago)

ദുബായിൽ നല്ല വെടിക്കെട്ട് മഴ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം റോഡുകളിൽ വള്ളം കളി നടത്താം വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥ അസ്ഥിരമായി തുടരുന്നു  (8 hours ago)

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ ഗോവ  (9 hours ago)

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് കുടുംബത്തിന് എവിടെ നിന്നു ലഭിച്ചുവെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്  (9 hours ago)

Malayali Vartha Recommends