Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ

21 SEPTEMBER 2024 07:22 PM IST
മലയാളി വാര്‍ത്ത

More Stories...

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

റഷ്യയുമായുള്ള യുദ്ധം രൂക്ഷമായി തുടരുമ്പോൾ ,   സർക്കാർ-സൈനിക വിഭാഗങ്ങൾക്കിടയിൽ ടെലഗ്രാം ആപ്പിന്റെ ഉപയോഗം നിരോധിച്ച് യുക്രെയ്ൻ. രാജ്യത്തേക്ക് അധിനിവേശം നടത്തികൊണ്ടിരിക്കുന്ന റഷ്യ, തങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ടെലഗ്രാം ഉപയോഗിച്ചേക്കുമെന്ന ആശങ്കയിലാണ് നടപടി. യുക്രെയ്ൻ ദേശീയ സുരക്ഷാ-പ്രതിരോധ കൗൺസിലാണ് വെള്ളിയാഴ്ച നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.   രാജ്യ സുരക്ഷയുടെ ഭാഗമായാണ് നിരോധനമേര്‍പ്പെടുത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ സൈനിക കമാന്റര്‍മാരും, മേഖലാ, സിറ്റീ ഉദ്യോഗസ്ഥരും കൗണ്‍സിലില്‍ പങ്കെടുത്തു


ടെലഗ്രാം ആപ്പ് ഉപയോഗിച്ച് ചാരപ്പണി നടത്താൻ റഷ്യയുടെ പ്രത്യേക സംഘങ്ങൾക്ക് കഴിയുമെന്ന് തെളിവുകളടക്കം യുക്രെയ്ൻ ജിയുആർ മിലിട്ടറി ഇൻ്റലിജൻസ് ഏജൻസിയുടെ തലവൻ കൈറിലോ ബുദനോവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ- സൈനിക ഉദ്യോഗസ്ഥരും നിർണായക ചുമതലകൾ വഹിക്കുന്നവരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളിൽ ടെലഗ്രാമിന്റെ ഉപയോഗം നിരോധിച്ചത്. ടെലഗ്രാം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരവും തീവ്രവാദപ്രവർത്തനവും നടക്കുന്നു എന്നാരോപിച്ച് ഓഗസ്റ്റ്‌ 24ന്  ടെലഗ്രാം സ്ഥാപകന്‍ പാവല്‍ ദുറോവിനെ അറസ്റ്റു ചെയ്തിരുന്നു .എന്നാൽ ദുറോവിനെ ജയിലിലടച്ചില്ല, പകരം 50 ലക്ഷം യൂറോയുടെ ജാമ്യത്തിൽ വിട്ടയച്ചു. കുട്ടികളുടെ പോൺ വിഡിയോകൾ ഉൾപ്പെടെയുള്ളവ ടെലഗ്രാം ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന കാര്യം കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അറസ്റ്റിലേക്ക് ഫ്രഞ്ച് സർക്കാർ നീങ്ങുന്നത്.       ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഔദ്യോഗിക ഫോണുകളിൽ ടെലഗ്രാം ഉപയോഗിക്കുന്നതിന് മാത്രമാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തിന് ശേഷം, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങളും തീരുമാനങ്ങളും ടെലഗ്രാമിലൂടെ ആയിരുന്നു അറിയിച്ചിരുന്നത്.  റഷ്യയിലും യുക്രെയ്‌നിലും വ്യാപകമായി ഉപയോഗിക്കുന്ന ആപ്പാണ് ടെലഗ്രാം.ഏകദേശം 33000 ടെലഗ്രാം ചാനലുകളാണ് യുക്രെയ്നിൽ സജീവമായിട്ടുള്ളത്.
അതേസമയം, ഫോണിൽനിന്ന് നീക്കം ചെയ്യുന്ന ഫയലുകൾ ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ റഷ്യൻ സംഘങ്ങൾ ടെലഗ്രാമിലൂടെ ചോർത്തുമെന്നാണ് യുക്രെയ്ൻ ഭയക്കുന്നത്. ഇക്കാര്യം തെളിവുകളടക്കം ബുദനോവ് ചൂണ്ടിക്കാട്ടിയതായാണ് സെക്യൂരിറ്റി കൌൺസിൽ പ്രസ്തവാനയിലൂടെ അറിയിച്ചത്. എന്നാൽ തീരുമാനത്തിന് പിന്നാലെ വിയോജിപ്പുമായി ടെലഗ്രാം രംഗത്തുവന്നു. ഉപയോക്താക്കളുടെ വിവരങ്ങളോ സന്ദേശങ്ങളോ തങ്ങൾ ആർക്കും കൈമാറാറില്ലെന്നായിരുന്നു ആപ്പിന്റെ ഔദ്യോഗിക വിശദീകരണം. സന്ദേശങ്ങൾ ചോരുന്നത്, ഉപകരണങ്ങൾ ഹാക്ക് ചെയുക വഴിയാണെന്നും ടെലഗ്രാം പ്രതികരിച്ചു.
 
നേരത്തെയും ടെലഗ്രാം സംബന്ധിച്ച് നിരവധി ആശങ്കകൾ യുക്രെയ്ൻ ഉയർത്തിയിരുന്നു. എന്നാൽ നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. ഏകദേശം 75 ശതമാനം യുക്രെയ്ൻ പൗരന്മാർ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ആപ്പാണ് ടെലഗ്രാം. കൂടാതെ ഒരു വിവരസ്രോതസായും ടെലഗ്രാം ഉപയോഗിച്ചുപോരുന്നുണ്ട്.

യുക്രെയ്‌ന്റെ തീരുമാനത്തിന് പിന്നാലെ ആരുടെയും വ്യക്തിപരമായ വിവരങ്ങളോ സന്ദേശങ്ങളോ പങ്കുവെക്കാറില്ലെന്ന് ടെലഗ്രാം അറിയിച്ചു. റഷ്യ ഉള്‍പ്പെടെ ഒരു രാജ്യത്തിനും ടെലഗ്രാം വിവരങ്ങള്‍ ചോര്‍ത്തി നല്‍കാറില്ലെന്നും നീക്കം ചെയ്യുന്ന സന്ദേശങ്ങള്‍ എന്നന്നേക്കുമായി നീക്കം ചെയ്യപ്പെടുമെന്നും അത് തിരിച്ചെടുക്കാന്‍ സാങ്കേതികമായി സാധിക്കില്ലെന്നും ടെലഗ്രാം അറിയിച്ചു.

അതെ സമയം യുദ്ധം തുടരുക തന്നെയാണ് .  റഷ്യയുടെ മിലിട്ടറി കമാൻഡ് തങ്ങളുടെ കുർസ്ക് മേഖലയിലേക്കുള്ള ഉക്രെയ്ൻ നുഴഞ്ഞുകയറ്റം മുൻകൂട്ടി കണ്ടിരുന്നു, അത് തടയാൻ മാസങ്ങളായി പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു,

ഉക്രേനിയൻ തുറമുഖ നഗരമായ ഒഡെസയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ചില തുറമുഖ സൗകര്യങ്ങൾക്കും ആൻ്റിഗ്വ പതാക ഘടിപ്പിച്ച സിവിലിയൻ കപ്പലിനും കേടുപാടുകൾ സംഭവിച്ചതായി ഗവർണർ ഒലെ കിപ്പർ പറഞ്ഞു.   70 റഷ്യൻ ആക്രമണ ഡ്രോണുകളിൽ 61 ഉം ഉക്രെയ്നിലെ 13 മേഖലകളിലായി നാലിൽ ഒന്ന് മിസൈലുകളും നശിപ്പിച്ചതായി ഉക്രെയ്ൻ വ്യോമസേന അറിയിച്ചു.

യുക്രെയ്നിലെ സംഘർഷത്തിനു പരിഹാരം തേടി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ്ബർഗിൽ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച. അടുത്ത മാസം റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അപ്പോൾ കൂടുതൽ ചർച്ച നടത്താമെന്നും പ്രതീക്ഷിക്കുന്നതായി പുട്ടിൻ പറഞ്ഞു. രണ്ടര ആഴ്ച മുൻപ് മോദി യുക്രെയ്ൻ സന്ദർശിച്ചിരുന്നു. അതിനും ആറാഴ്ച മുൻപ് റഷ്യയും. റഷ്യയുടെ സുരക്ഷാ ഉപദേഷ്ടാവ് സെർഗെയ് ഷൊയ്ഗുവുമായും ഡോവൽ ചർച്ച നടത്തിയിരുന്നു .  യുക്രെയ്നിൽ നിന്ന് ഈജിപ്തിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി പോയ കപ്പലിനുനേരെ കരിങ്കടലിൽ വച്ച് റഷ്യയുടെ ആക്രമണം ഉണ്ടായതായി യുക്രെയ്ൻ ആരോപിച്ചു. ഭക്ഷ്യധാന്യക്കപ്പലുകളെ ആക്രമിക്കില്ലെന്ന ധാരണ റഷ്യ ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.

2022 ഫെബ്രുവരിയിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം ഏകദേശം 70,112 റഷ്യൻ സൈനികർ ഉക്രെയ്നിൽ മരിച്ചു എന്നാണു റിപ്പോർട്ടുകൾ . ഔദ്യോഗിക പ്രസ്താവനകൾ, മാധ്യമങ്ങളിലെ മരണ അറിയിപ്പുകൾ, സോഷ്യൽ മീഡിയയിലെ അറിയിപ്പുകൾ, റഷ്യൻ സെമിത്തേരികളിലെ ശവകുടീരങ്ങൾ തുടങ്ങിയ പൊതുവായി ലഭ്യമായ വിവരങ്ങളിൽ നിന്നാണ് ടോൾ രേഖപ്പെടുത്തിയിരിക്കുന്നത്.      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (2 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (1 hour ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (1 hour ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (1 hour ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (1 hour ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (2 hours ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (2 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (3 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (3 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (3 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (3 hours ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (3 hours ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends