Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറാനിൽ കൂട്ട നിലവിളി മീഥേൻ കലവറ പിളർത്തി ഇസ്രയേലോ..? വിഷപുക..! പിടഞ്ഞ് മരിച്ചത് 50 പേർ

23 SEPTEMBER 2024 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്

ഇസ്രായേലുമായുള്ള സംഘർഷവും അമേരിക്കയുടെ ഉപരോധവും മൂലം ഇറാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, അതിനിടയിൽ ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഇറാനിലെ കൽക്കരി ഖനിയിലെ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ 51 പേർ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാത്രി 9 മണിയോടെ (1730 GMT) ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ സ്ഥലത്ത് 70 ഓളം തൊഴിലാളികൾ ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം ഉണ്ടാകുന്നത്. നിരവധി തൊഴിലാളികൾ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദഞ്ജൂ എന്ന കമ്പനി നടത്തുന്ന ഖനിയിലാണ് സ്ഫോടനമുണ്ടായത്. മീഥെയ്ൻ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണം.

വാതക ചോർച്ചയുണ്ടായ സമയം ഖനിയിലെ ബി, സി എന്നീ രണ്ട് ബ്ലോക്കുകളിലായി 70 ഓളം പേർ ജോലി ചെയ്തിരുന്നു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. രാജ്യത്തെ കൽക്കരിയുടെ 76 ശതമാനവും ഈ മേഖലയിൽ നിന്നാണ് ഖനനം ചെയ്യുന്നത്. എട്ട് മുതൽ 10 വരെ വൻകിട കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 'ബി ബ്ലോക്കിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. ബ്ലോക്കിലുണ്ടായിരുന്ന 47 തൊഴിലാളികളിൽ 30 പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സി ബ്ലോക്കിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായും' ദക്ഷിണ ഖൊറാസാൻ പ്രവിശ്യാ ഗവർണർ അലി അക്ബർ റഹിമി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

 

രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാനുമുള്ള എല്ലാ ശ്രമങ്ങളും തുടരാൻ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ ഖനികളിൽ സംഭവിക്കുന്ന ആദ്യത്തെ ദുരന്തമല്ല ഇത്. 2017ൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 42 പേർ കൊല്ലപ്പെട്ടിരുന്നു. 2013ൽ രണ്ട് വ്യത്യസ്ത ഖനന സംഭവങ്ങളിലായി 11 തൊഴിലാളികൾ കൊല്ലപ്പെട്ടു.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിക്കായി ന്യൂയോർക്കിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും അവരുടെ കുടുംബങ്ങളെ സഹായിക്കാനും എല്ലാ ശ്രമങ്ങളും നടത്താൻ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇറാൻ്റെ ഖനന വ്യവസായത്തെ ബാധിക്കുന്ന ആദ്യത്തെ ദുരന്തമല്ല ഇത്. 2017ൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 42 പേർ കൊല്ലപ്പെട്ടിരുന്നു. 2013ൽ രണ്ട് വ്യത്യസ്ത ഖനന സംഭവങ്ങളിലായി 11 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. 2009ൽ നിരവധി സംഭവങ്ങളിലായി 20 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഖനന മേഖലകളിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപ്തതയും അടിയന്തര സേവനങ്ങളുടെ അപര്യാപ്തവുമാണ് പലപ്പോഴും മരണങ്ങൾക്ക് കാരണമാകുന്നത്.

 

 

കിഴക്കൻ പ്രവിശ്യയിൽ മൂന്ന് ദിവസത്തെ പൊതു ദുഃഖാചരണം അധികൃതർ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖനിയിൽ വാതകം അടിഞ്ഞുകൂടുന്നത് തിരച്ചിൽ ദുഷ്കരമാക്കിയെന്ന് പ്രാദേശിക പ്രോസിക്യൂട്ടർ അലി നെസായിയെ ഉദ്ധരിച്ച് ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. "നിലവിൽ, പരിക്കേറ്റവർക്ക് സഹായം നൽകുന്നതിനും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നതിനുമാണ് മുൻഗണന. മീഥെയ്ൻ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. അത്തരം വാതകങ്ങൾ ഖനനത്തിൽ സാധാരണമാണ്. എന്നാൽ ഈ അപകടം ഇസ്രയേലിന്റെ കുബുദ്ധിയിൽ പിറന്നതാണോ എന്ന സംശയത്തിലാണ് ഇറാൻ. ഇതിന്റെ ഭാഗമായിക്കൂടെ മസൂദ് പെസെഷ്‌കിയാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

 

ഗാസയിലെ ഹമാസുമായുള്ള ഇസ്രായേൽ സംഘട്ടനവും ലെബനനിലെ ഇറാൻ്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയുമായി അതിർത്തി കടന്നുള്ള പോരാട്ടവും മൂലം മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്ന സമയത്താണ് പെസെഷ്കിയാൻ അധികാരമേറ്റത്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ഇസ്രയേലിന് എതിരെ യുദ്ധ പ്രഖ്യാപനവുമായി ലെബനന്‍ സായുധ സംഘം ഹിസ്ബുള്ള. ഇസ്രയേലുമായി തുറന്ന യുദ്ധത്തില്‍ പ്രവേശിച്ചുകഴിഞ്ഞ സ്ഥിതിയ്ക്ക്, ഇസ്രായേലിനും മിഡിൽ ഈസ്റ്റിലെ യുഎസ് സ്വാധീനത്തിനും എതിരായ "പ്രതിരോധത്തിൻ്റെ അച്ചുതണ്ട്" എന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഇറാനെ തകർക്കുക എന്നത്, ഇസ്രയേലിന്റെ ആവശ്യമാണ്. ലെബനനിലെ പേജർ - വാക്കി ടോക്കി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുപക്ഷവും നടത്തികൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങൾ അതിശക്തമായി തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ഇപ്പോഴും ഇസ്രായേൽ വെളിപ്പെടുത്താത്ത സാഹചര്യത്തിൽ ഗാസയെ പിന്തുണയ്ക്കുന്ന ഇറാനെ നിലംപരിശാക്കാൻ ഒളിപോരെടുക്കുകയാണ് ഇസ്രായേൽ. മുൻ ഇറാൻ പ്രെസിഡന്റിന്റെ ഹെലികോപ്ടർ അപകടത്തിന് പിന്നിലും മൊസാദിന്റെ കാരങ്ങളാണോ എന്ന സംശയവും ഉയരുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (2 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (2 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (2 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (2 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (2 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (3 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (3 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (3 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (3 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (6 hours ago)

കുംഭം രാശി: വിഷുഫലം 2026  (7 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (7 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (7 hours ago)

Malayali Vartha Recommends