Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

23 SEPTEMBER 2024 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

മൊസാദിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ, ഇസ്രയേൽ പ്രധാനമന്ത്രിയും മറ്റ് ഉന്നതരും യോഗം ചേരുന്ന മുറിയിൽ, ഹമാസ് നേതാക്കളുടെ പടം നിരത്തിവെച്ചിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ ഫോട്ടോയിൽ എക്സ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരാളുടെ മാത്രം പടത്തിൽ ഇതുവരെ ചുവന്ന ഗുണന അടയാളം വരസിച്ചിരുന്നില്ല . അവിടെ ചുവന്ന വര വീണാൽ അപ്പോൾ ഗസ്സ യുദ്ധം നിൽക്കുമെന്നാണ് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നത് . ഇപ്പോൾ എ ചുവന്ന വര വരയ്ക്കാനുള്ള സമയമായി എന്നാണു റിപ്പോർട്ടുകൾ .

 

മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.. ഹമാസിന്റെ ഹിറ്റ്ലർ, യുദ്ധക്കിറുക്കൻ, രണ്ടാം ബിൻലാദൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന, യഹ്‌യ സിൻവാറിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതുവരെ വേട്ട തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു . ലോകത്തെ ഏറ്റവും സജ്ജമായ സൈനികശേഷിയെന്ന ഖ്യാതിയുള്ള ഇസ്രയേലിനെ നാണം കെടുത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ യഹ്യ സിംവരാണ് .

ഇസ്രയേൽ സൈനിക സമ്മർദം തുടർന്നാൽ ബന്ദികൾ ജീവനോടെയുണ്ടാകില്ലെന്ന് ആയിരുന്നു ഹമാസിന്റെ ഭീഷണി. എന്നാൽ ഹംസ തലവൻ കൊല്ലപ്പെട്ടതോടെ ഇനി ബന്ദികളുടെ മോചനവും ഉറപ്പായി

ഗാസ സിറ്റിയിലെ സ്‌കൂളിന് നേരെയുണ്ടായ മാരകമായ റോക്കറ്റ് ആക്രമണത്തെ തുടർന്ന് ഹമാസ് തലവൻ യഹ്‌യ സിൻവാർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ കരുതുന്നത് . ഹമാസ് കമാൻഡ് സെൻ്റർ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു, അതേസമയം ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ അധികൃതർ അറിയിച്ചു.

1987-ൽ ഹമാസിൻ്റെ സ്ഥാപക അംഗമായിരുന്നു യഹ്യ .ഓഗസ്റ്റിൽ ടെഹ്‌റാനിൽ വെച്ച് തൻ്റെ മുൻഗാമിയായ ഇസ്മായിൽ ഹനിയയെ വധിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹമാസ് തലവനായത്. ഗസ്സ മെട്രോ എന്ന് അറിയപ്പെടുന്ന തുരങ്കങ്ങളിൽ പെരുച്ചാഴിയെപ്പോലെ താമസിച്ച്, പുറംലോകത്ത് വരാതെയാണ് യഹ്യ സിൻവർ ഹമാസിനെ നയിച്ചിരുന്നത്

2017 മുതലാണ് ഗാസയില്‍ ഹമാസിനെ നയിക്കാനുള്ള ഉത്തരവാദിത്തം യഹിയ സിന്‍വറിലേക്കെത്തിയത്. അതുവരെ താരതമ്യേനെ ദുര്‍ബലമായിരുന്ന ഹമാസിനെ ഇന്ന് കാണുന്ന ഇസ്രയേലിന്റെ മുഖ്യ എതിരാളിയാക്കി മാറ്റിയതിന് പിന്നില്‍ സിന്‍വറിന്റെ സംഘടനാപാടവവും അധികാരവും സ്വാധീനവുമാണുള്ളത്.. അഭയാർത്ഥി ക്യാമ്പിൽ ജനിക്കുകയും മിസൈലുകൾക്കും ബോംബുകൾക്കും വെടിയുണ്ടകൾക്കുമിടയിൽ ജീവിക്കുകയും ചെയ്ത നേതാവാണ് സിൻവർ

നന്നായി ഹീബ്രു ഭാഷ സംസാരിക്കുന്ന യഹിയ സിൻവറിന് ഇസ്രയേലികളുമായി അടുത്ത് ഇടപഴകാനുള്ള അവസരമുണ്ടായിരുന്നു . ഇത് പ്രയോജനപ്പെടുത്തി ഹമാസ് ഇനി യുദ്ധത്തിനില്ലെന്നും വെടിനിർത്തൽ ആഗ്രഹിക്കുന്നു എന്നും ഇസ്രയേൽ നേതാക്കളെ വിശ്വസിപ്പിച്ചു .

 

പക്ഷെ വാസ്തവത്തിൽ ഇസ്രയേലിനെ ആക്രമിക്കാനുള്ള ഒരു പാളാത്ത പദ്ധതി അതിവ രഹസ്യമായി ആസൂത്രണം ചെയ്യുകയായിരുന്നു സിൻവർ. കഴിഞ്ഞവർഷം ഒക്ടോബർ 13ന് ഹമാസ് ഇരച്ചെത്തുമ്പോൾ ഇസ്രയേൽ ശരിക്കും ഉറക്കത്തിൽ തന്നെയായിരുന്നു. അതിർത്തിയിൽ സൈനികർ ഇല്ലായിരുന്നു. അവധിയുടെ ആലസ്യത്തിലായിരുന്നു രാജ്യം. റഡാറുകൾ നോക്കാൻ പോലും ആളില്ലായിരുന്നു. അയേൺ ഡോം പോലും പ്രവർത്തിക്കാതിരുന്നത് ഇസ്രായേൽ പെട്ടെന്നൊരാക്രമണം പ്രതീക്ഷിക്കാതിരുന്നത്കൊണ്ടാണ് . സിൻവറിന്റെ കെണി മൊസാദിനുപോലും മനസ്സിലായില്ല.

ഹീബ്രു ഭാഷ പഠിപ്പിച്ച, 18,000 ഫലസ്തീൻ ചെറുപ്പക്കാരെ ഇസ്രയേലി വർക്ക് പെർമിറ്റ് എടുപ്പിച്ച് സിൻവർ ഇസ്രയേലിലേക്ക് അയച്ചു. ഇസ്രയേൽ ആകട്ടെ സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ ഭാഗമായി ഇത് സ്വാഗതം ചെയ്തു. കാരണം ഗസ്സയിൽ കൂലി വളരെ കുറവാണ്. അതിന്റെ ആറിരട്ടിയോളം ഒരു ദിവസം ഇസ്രയേലിൽ ജോലി ചെയ്താൽ കിട്ടും. ഇസ്രയേലിൽ ആവട്ടെ വീട്ടുജോലി അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ, ആളെ ആവശ്യവുമുണ്ട്. അങ്ങനെ പ്രതിദിനം ഇത്രയേറെ ഫലസ്തീനികൾ രാവിലെ, ഗസ്സ അതിർത്തിയിൽ പാസ് കാണിച്ച് ഇസ്രയേലിലേക്ക് വരികയും അവർ അവിടെ ജോലി ചെയ്ത്, വൈകുന്നേരം ഗസ്സയിലേക്ക് തിരിച്ചുപോവുകയും ചെയ്യും. ഇങ്ങനെ രണ്ട് സമൂഹങ്ങൾ തമ്മിൽ ഇടകലരുമ്പോൾ, ഫലസ്തീനികളുടെ രോഷം നേർപ്പിക്കപ്പെടുമെന്നായിരുന്നു ഇസ്രയേൽ കരുതിയത്. പക്ഷേ ഇത് യഹിയ സിൻവറിന്റെ കെണിയാണെന്ന് അവർ അറിഞ്ഞില്ല.

ഇങ്ങനെ പ്രതിദിനം അതിർത്തികടന്ന് എത്തുന്നവരെ നല്ലൊരു ഭാഗവും യഹിയ സിൻവർ, ഹീബ്രു പഠിപ്പിച്ച് ചാരപ്പണിക്കായി അയപ്പിച്ചവർ ആയിരുന്നു. ഇവർ ഇസ്രയേലിൽ സംശയമില്ലാത്തവിധം ജോലി ചെയ്ത് താമസിച്ച് പോന്നു. അതിനിടെ ഇസ്രയേലിൽ താമസിക്കുന്ന ഫലസ്തീനികളുമായി ഇവർ കൂട്ടായി. ഇവിടുത്തെ പ്രാദേശിക സമുദായങ്ങളുടെ ജീവിതരീതികൾ കൃത്യമായി അടയാളപ്പെടുത്തി.

ഇവർ നൽകിയ വിവരങ്ങളും, പ്രാദേശിക ഭൂപടം അടക്കമുള്ളകാര്യങ്ങളും ഹമാസിന് ആക്രമണത്തിൽ ഗുണം ചെയ്തതു. രണ്ടു വർഷത്തെ കുറ്റമറ്റ ആസൂത്രണത്തിന് ശേഷമാണ് ഹമാസ് ഇസ്രയേലിന്റെ അതിർത്തി മുറിച്ച് കടന്ന് ഒക്ടോബർ ഏഴിന് ആക്രമണം അഴിച്ചുവിട്ടത്. ഇസ്രയേലി വനിതകളെ ബലാത്സംഗം ചെയ്തുകൊന്നും കുട്ടികളെ വെടിവെച്ചും ക്രൂരമായ അഴിഞ്ഞാട്ടം. ആയിരത്തിലേറെ ഇസ്രയേലികൾ കൊല്ലപ്പെട്ടു. ഏറ്റവും വചിത്രം ഇസ്രയേൽ അത്രയും കാലം തീറ്റിപ്പോറ്റിയ വർക്ക് പെർമിറ്റുമായി വന്നവരും, ആ രാജ്യത്തെനെതിരായ ആക്രമണത്തിൽ ഹമാസിനൊപ്പം ചാവേറുകളായി ചേർന്നു.

ഈ വിവരങ്ങളെല്ലാം ആക്രമണത്തിൽ പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്തതോടെയാണ് പിടികിട്ടിയത്. 2023 ഫെബ്രുവരി 13ന് അർധരാത്രി, ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹെഗരി ഹമാസ് തലവൻ യഹിയ സിൻവറിനെ ജീവനോടെയോ അല്ലാതെയോ പടികൂടുമെന്ന് പ്രഖ്യാപിച്ചു. തീപ്പൊരി പ്രാസംഗികനും, സംഘാടകനുമായ ഈ ഹമാസ് നേതാവിന്റെ തലക്ക് ഇപ്പോൾ മൊസാദ് ലക്ഷങ്ങൾ വിലയിട്ടിരിക്കയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (30 minutes ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (47 minutes ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (51 minutes ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (55 minutes ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (1 hour ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (1 hour ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (2 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (2 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (2 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (2 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (2 hours ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (2 hours ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (2 hours ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (2 hours ago)

Malayali Vartha Recommends