ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുമ്പോള്‍... പേടിച്ച് ഒരടി പുറകിലേക്ക് മാറുകയാണ് ഇറാൻ...ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇറാന്‍ പ്രസിഡന്റ്...

ലെബനനില്‍ ഹിസ്ബുള്ളക്കെതിരെ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുമ്പോള്‍ പേടിച്ച് ഒരടി പുറകിലേക്ക് മാറുകയാണ് ഇറാൻ . ഞങ്ങൾ ശക്തമായി ആക്രമിക്കും എന്നുള്ള മുന്നറിയിപ്പായിരുന്നു ഇറാൻ നൽകി കൊണ്ട് ഇരുന്നിരുന്നത്. അതിനു പിന്നാലെ ഇപ്പോൾ നിലപാട് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൗദ് പെസശ്കിയാന്‍ രംഗത്തുവന്നു. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇറാന്‍ പ്രസിഡന്റ് രംഗത്തുവന്നത്. പശ്ചിമേഷ്യയെ ആകെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രായേല്‍ ആഗ്രഹിക്കുന്നതെന്നും യുദ്ധം മേഖലയാകെ വ്യാപിച്ചാല്‍ തിരിച്ചുപോക്കില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.'പശ്ചിമേഷ്യയില്‍ അസ്ഥിരതയുണ്ടാവാന്‍ കാരണക്കാരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനത്തില്‍ മുന്നോട്ട് പോകണം. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എല്ലാ സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നത് ഇസ്രായേലാണ്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ അന്താരാഷ്ട്ര സമൂഹം മൗനം പുലര്‍ത്തുകയാണ്' -അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇറാന്‍ ഭാഗമാകുമോയെന്ന ചോദ്യത്തിന് പെസശ്കിയാന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
അതേസമയം, ഹിസ്ബുല്ലയെ ലക്ഷ്യമിട്ടെന്ന പേരില്‍ ലബനാനിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ കനത്ത വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 492ലേറെയായി. 1,645 പേര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha

























