വീടുകൾ വിട്ട് സ്കൂളുകളിലെ ക്യാമ്പുകളിൽ അഭയം തേടിയിട്ടും രക്ഷയില്ല; ഇസ്രയേലിന്റെ വിചിത്ര പ്രഖ്യാപനം...

ഇതുവരെക്കണ്ട ഇസ്രയേലിന്റെ നടപടികൾക്കല്ല, ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ലെബനോനിൽ നിന്ന് ജനം ഒഴിഞ്ഞ് പോകണം. വെറുതെ ഒരു ഒഴിഞ്ഞുപോകാൻ അല്ല, ഹിസ്ബുള്ള എവിടെയൊക്കെ ഉണ്ടോ... അവിടെ നിന്നെല്ലാം ജനം ഒഴിഞ്ഞു പോകണം. ഇസ്രയേലിന്റെ ഈ അന്ത്യശാസനം മുന്നിലുള്ള അതിഭീകര യുദ്ധത്തിന്റെ മുന്നറിയിപ്പാണ്. ലബനാനിൽ ആയിരങ്ങളാണ് വീടുകൾവിട്ട് സ്കൂളുകളിലെ ക്യാമ്പുകളിൽ അഭയം തേടിയത്. എന്നാൽ അവിടെയും രക്ഷയില്ലാതെ മക്കളുമായി ചിതറിയോടുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങൾ ഹൃദയം പിളർക്കുന്നതാണ്.
സംഘർഷം കനത്തതോടെ മേഖലയിൽ നിരവധി വിമാന കമ്പനികൾ സർവ്വീസുകൾ റദ്ദാക്കി . എയർ ഇന്ത്യയും ഗൾഫ് വിമാന കമ്പനികളും ഉൾപ്പെടെ 12 വിമാന കമ്പനികളാണ് ഇസ്രായേലിലേക്കും ലബനാനിലേക്കുമുള്ള സർവ്വീസുകൾ റദ്ദാക്കിയത്. ലബനാനിൽ നിന്ന് ബ്രിട്ടീഷ് പൗരൻമാരെ തിരിച്ചെത്തിക്കുന്നത് വേഗത്തിലാക്കുകയാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. റഷ്യൻ പൗരൻമാർ ലബനാനിൽനിന്ന് മടങ്ങണമെന്ന് ബെയ്റൂത്തിലെ റഷ്യൻ സ്ഥാനപതിയും ആവശ്യപ്പെട്ടു. ഇപ്പോൾ ചൈനയും തങ്ങളുടെ പൗരന്മാരോട് വേഗം ഇവിടെ നിന്ന് രക്ഷപ്പെടണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഗാസ യുദ്ധം ഒരു വർഷത്തിലേക്ക് നീങ്ങവെ, ഇസ്രായേലിന്‍റെ ലെബനാൻ ആക്രമണം മേഖലായുദ്ധമായി മാറിയേക്കുമെന്ന മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങൾ രംഗത്ത് എത്തുന്നുണ്ട്. ലബനാനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു. ഹമാസ് അഴിച്ചുവിട്ട ആക്രമണം ഒന്നാം വാർഷികത്തോട് അടുത്ത് നിൽക്കവേ, ഇസ്രായേൽ എന്ത് നേടിയെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. തെരഞ്ഞെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ് നേതന്യാഹു ഈ യുദ്ധത്തിലൂടെ.
ലബനാനെതിരെ തുറന്ന യുദ്ധം തുടങ്ങാനുള്ള ഇസ്രായേൽ നീക്കം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചും ഇസ്രായേൽ ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഇപ്പോഴും ഭീകര യുദ്ധം അഴിച്ചുവിടുകയാണ്. എന്നാൽ ഹമാസുകളെ ഉന്മൂലനം ചെയ്യാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, സ്ത്രീകളെയും, കുട്ടികളെയും കൂട്ടക്കുരുതിയ്ക്ക് ഇരയാക്കുകയാണ് ഇസ്രായേൽ. സംഘർഷത്തിന് പരിഹാരം തേടി ഇസ്രായേലും ലബനാനുമായി ആശയവിനിമയം ആരംഭിച്ചതായി അമേരിക്ക അറിയിച്ചിട്ടുണ്ട്. ഇസ്രായേലിനെ നിലക്കു നിർത്തിയില്ലെങ്കിൽ മേഖല ഒന്നാകെ സംഘർഷം വ്യാപിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നൽകി.
ഒക്ടോബര്‍ 7 ന് ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായിട്ടായിരുന്നു ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ സൈന്യം വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് സമാനമായ നീക്കമാണ് ലെബനനിലും ഇസ്രയേല്‍ നടത്തുത്ത്. ഇസ്രയേലിന്റെ നീക്കം പശ്ചിമേഷ്യയെ വലിയ സംഘര്‍ഷത്തിലേക്ക് കൊണ്ടെത്തിക്കും എന്ന് ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. വീണ്ടുമൊരും ഗാസ ആവര്‍ത്തിക്കുമോ എന്ന സാഹചര്യമാണ് ലെബനന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചയാകുന്നത്.
ലെബനനില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതാണ്. ഇസ്രയേലിലേക്ക് ഹിസ്ബുള്ള നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളും സാഹചര്യങ്ങള്‍ രൂക്ഷമാക്കുന്നു. സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. സമാധാനം കൊണ്ടുവരാന്‍ നയതന്ത്ര പരിഹാരത്തിനായി ശ്രമിക്കണം എന്നാണ് യു എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ പ്രതികരണം.
എന്നാല്‍, ഇസ്രയേല്‍ ആക്രമണങ്ങളോട് അതിരൂക്ഷമായ ഭാഷയിലാണ് തുര്‍ക്കി പ്രതികരിച്ചത്. ലെബനനിലെ ഹിസ്ബുള്ളയുമായുള്ള ഇസ്രായേലിന്റെ സംഘര്‍ഷം ''മുഴുവന്‍ മേഖലയെയും അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന്'' തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. ഖത്തറും ശക്തമായ ഭാഷയിലാണ് ആക്രമണത്തെ അപലപിച്ചത്. പശ്ചിമേഷ്യയില്‍ ആക്രമണം വ്യാപിപ്പിക്കുന്ന ഇസ്രയേല്‍ നടപടി പ്രതിസന്ധി വര്‍ധിപ്പിക്കുന്നതാണ് എന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഉണ്ടായ സാഹചര്യങ്ങള്‍ പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
അന്തര്‍ ദേശീയ തലത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും സാഹചര്യം വഴിയൊരുക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ സുപ്രധാന പങ്കുവഹിക്കുന്ന രാജ്യമാണ് ഖത്തറും ഈജിപ്തും. ഇരു രാഷ്ട്രങ്ങളും ഇതിനോടകം ലെബനന്‍ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേല്‍ നടപടി ലെബനന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്നാണ് ഈജിപ്ത് വിഷയത്തില്‍ എടുക്കുന്ന നിലപാട്.
ഈ സാഹചര്യം ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് യുഎസിന് ഒപ്പം ഇടപെടല്‍ നടത്തുന്ന ഈജിപ്തിനെയും ഖത്തറിന്റെയും നിലപാടുകളില്‍ മാറ്റം ഉണ്ടാക്കുമോ എന്നതും വിലയിരുത്തേണ്ട വസ്തുതയാണ്. അന്തർദേശീയ സമൂഹം മൗനം തുടർന്നാൽ യുദ്ധം പടരുമെന്ന് ഖത്തർ വ്യക്തമാക്കിട്ടുണ്ട്.
https://www.facebook.com/Malayalivartha

























