ഹിസ്ബുള്ളയുടെ തലവന്മാരെ ഓരോരുത്തരെയായി തിരഞ്ഞു പിടിച്ച് വക വരുത്തുകയാണ്... മിസൈൽ റോക്കറ്റ് നെറ്റ്‌വർക്ക് കമാൻഡറാണ് ഇപ്പോൾ കൊല്ലപ്പെട്ടത്...ഹിസ്ബുള്ള പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കിട്ടുന്നത്...

വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു എന്നുള്ള വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത്. ഹിസ്ബുള്ളയുടെ തലവന്മാരെ ഓരോരുത്തരെയായി തിരഞ്ഞു പിടിച്ച് വക വരുത്തുകയാണ് ഇസ്രായേൽ . അതുകൊണ്ട് ഹിസ്ബുള്ള പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കിട്ടുന്നത്. ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുള്ള ഭീകരസംഘടനയിലെ മിസൈൽ റോക്കറ്റ് നെറ്റ്‌വർക്ക് കമാൻഡറാണ് ഇബ്രാഹിം മുഹമ്മദ്. ഇയാളെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചിരുന്നു.
പിന്നാലെയാണ് ഹിസ്ബുള്ള ഇബ്രാഹിമിന്റെ മരണം സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയത്.കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയായ ഗൊബെയ്‌റിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ അറിയിച്ചിരുന്നു. പ്രിസിഷൻ ഗൈഡഡ് മിസൈൽ യൂണിറ്റ് ഉൾപ്പെടെ ഹിസ്ബുള്ളയിലെ പല റോക്കറ്റ് യൂണിറ്റുകളുടേയും കമാൻഡർ ആയിരുന്നു ഇയാൾ.മിസൈലുകളെ കുറിച്ച് വളരെ അധികം അറിവുള്ള ആളായിരുന്നു ഇബ്രാഹിം മുഹമ്മദ് എന്നും, ഹിസ്ബുള്ള മിലിറ്ററി നേതാക്കളുമായി ഇയാൾ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡറായ അലി കരാക്കെ ജീവിച്ചിരിപ്പുണ്ടെന്നും,അലിയെ ലക്ഷ്യമിട്ടാണ് ഈ ആക്രമണം നടന്നതെന്നുമാണ് ഹിസ്ബുള്ള പറയുന്നത്. അലിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ഇവർ പറയുന്നു. അലി കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും ഇവർ പറയുന്നു.ഇബ്രാഹിം മുഹമ്മദിന്റെ സേനയിലുള്ള രണ്ട് കമാൻഡർമാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.
https://www.facebook.com/Malayalivartha

























