ആവശ്യക്കാര്‍ക്ക് ബട്ടണ്‍ അമര്‍ത്തി ആത്മഹത്യ ചെയ്യാനുള്ള ക്യാപ്‌സ്യൂള്‍ സംവിധാനം...അടച്ചു പൂട്ടിയതിന് ശേഷം അതിനുള്ളിലെ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മതി...64 കാരിയായ ഒരു അമേരിക്കക്കാരിയാണ് ഈ യന്ത്രം ഉപയോഗിച്ച് ആദ്യം മരണം പുല്‍കിയ വ്യക്തി...

രോഗംമൂലം കഠിനമായ വേദനതിന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ പാടുപെടുന്നവര്‍ക്ക് പല വിദേശരാജ്യങ്ങളിലും ദയാവധത്തിന് നിയമസാധുതയുണ്ട്. ആരോഗ്യസംഘത്തിന്റെയും ഡോക്ടര്‍മാരുടെയുമെല്ലാം മേല്‍നോട്ടത്തിലാണ് ഇത്തരം ദയാവധങ്ങള്‍ നടക്കാറ്.സ്വിറ്റ്‌സര്‍ലന്‍ഡ് ദയാവധത്തിന് പുതിയ രീതി സ്വീകരിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത കുറച്ചു കാലങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടമില്ലാതെ, ആവശ്യക്കാര്‍ക്ക് ബട്ടണ്‍ അമര്‍ത്തി ആത്മഹത്യ ചെയ്യാനുള്ള ക്യാപ്‌സ്യൂള്‍ സംവിധാനമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത് .
ഈ പേടകത്തിലെ ജനല്‍ മരണമാഗ്രഹിക്കുന്നവര്‍ക്ക് ചുറ്റുമുള്ള വൃക്ഷങ്ങളും നീലാകാശവുമെല്ലാം കണ്ട് സമാധാനത്തോടെ മരിക്കാന്‍ സൗകര്യമൊരുക്കും. 64 കാരിയായ ഒരു അമേരിക്കക്കാരിയാണ് ഈ യന്ത്രം ഉപയോഗിച്ച് ആദ്യം മരണം പുല്‍കിയ വ്യക്തി എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.തങ്ങള്‍ പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു എന്നാണ് ഈ മരണയന്ത്രത്തിന്റെ സ്രഷ്ടാവായ ഡോക്ടര്‍ ഫിലിപ് നിറ്റ്ഷ്‌ക് പറയുന്നത്.
ബട്ടന്‍ അമര്‍ത്തി രണ്ടു നിമിഷങ്ങള്‍ക്കകം അവരുടെ ബോധം നശിച്ചു. അഞ്ചാം മിനിറ്റില്‍ മരണവും സംഭവിച്ചു എന്നും അദ്ദേഹത്തെ ഉദ്ദരിച്ച് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈകളിലെ മാംസപേശികള്‍ ചുരുങ്ങുന്നതും ചലിക്കുന്നതും വ്യക്തമായി കാണാന്‍ കഴിഞ്ഞു. അപ്പോഴേക്കും അവര്‍ അബോധാവസ്ഥയില്‍ ആയിക്കഴിഞ്ഞിരുന്നു എന്നും ഡോക്ടര്‍ ഫിലിപ് പറയുന്നു.
https://www.facebook.com/Malayalivartha

























