ലോകം മറ്റൊരു യുദ്ധത്തിലേക്ക് കടക്കുകയാണ്... സൈറണുകളാണ് ഇപ്പോൾ മുഴങ്ങി കൊണ്ട് ഇരിക്കുന്നത്.. ഉത്തര ഭാഗത്തേക്കുകൂടി വ്യോമാക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ കരയുദ്ധത്തിനും ഒരുങ്ങുന്നു...

ഇസ്രയേലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ളസംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് അടക്കം ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് ഇന്ത്യൻ എംബസി ഗാസാ മുനമ്പിലെ കൂട്ടക്കുരുതിക്ക് ആഘാതം മാറുന്നത് മുന്ന് ലോകം മറ്റൊരു യുദ്ധത്തിലേക്ക് കടക്കുകയാണ് എന്നുള്ളതിന്റെ സൈറണുകളാണ് ഇപ്പോൾ മുഴങ്ങി കൊണ്ട് ഇരിക്കുന്നത് . സമനില തെറ്റിയ ഇസ്രായേൽ ലെബനൻ പിടിച്ചെടുക്കാനുള്ള ആരംഭ ഘട്ടത്തിലാണ് . ജീവൻ വേണ്ടവരോടെല്ലാം രക്ഷപെടാൻ അറിയിച്ചു കഴിഞ്ഞു . ദക്ഷിണ ലബനാനിലെ കൂട്ടക്കുരുതിക്കു പിന്നാലെ, ഉത്തര ഭാഗത്തേക്കുകൂടി വ്യോമാക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ കരയുദ്ധത്തിനും ഒരുങ്ങുന്നു.
കരയുദ്ധത്തിന്റെ സാധ്യത പരിശോധിക്കാന്‍ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതായി സൂചനകൾ പല സൈഡിൽ നിന്നും വരികയാണ് . ഇനി ഇസ്രയേലിനെ തടുക്കാനായിട്ട് ആരേം കൊണ്ട് സാധിക്കില്ല എന്നുള്ളത് ഉറപ്പാണ് . ഏതുനിമിഷവും ലെബനനിലേക്ക് കരവഴി കടക്കാന്‍ ഒരുങ്ങിയിരിക്കണമെന്ന് ആണ് ബുധനാഴ്ച ഇസ്രയേല്‍ സേനാമേധാവി ഹെര്‍സി ഹവേലി സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വടക്കന്‍ അതിര്‍ത്തിയിലേക്ക് കരുതല്‍സേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേല്‍ തീരുമാനിച്ചു. ഇതോടെ മറ്റൊരുയുദ്ധവും ആസന്നമായ അവസ്ഥയിലാണ്.
ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി നിര്‍ദേശിച്ചു.സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാര്‍ ലെബനനലിലേക്ക് യാത്ര ചെയ്യരുത്. ലെബനനിലുള്ളവര്‍ രാജ്യം വിടണമെന്നും ഏതെങ്കിലും കാരണത്താല്‍ ലെബനനില്‍ തുടരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബെയ്‌റുത്തിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ലെബനനിൽ തുടരുന്നവർ യാത്രകള്‍ നിയന്ത്രിക്കാനും ബെയ്‌റുത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.
ലെബനനിൽ പുതിയ യുദ്ധമുഖം തുറന്നതിന്റെ മൂന്നാംദിനമായ ബുധനാഴ്ച പുലർച്ചെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് ഹിസ്ബുള്ള റോക്കറ്റുകളയച്ചിരുന്നു . ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തേക്ക് ‘ഖാദർ 1’ ബാലിസ്റ്റിക് മിസൈലാണ് അയച്ചത്.ടെൽ അവീവിലേക്ക് ആദ്യമായി ഹിസ്ബുള്ളയുടെ റോക്കറ്റെത്തിയതായും വ്യോമപ്രതിരോധസംവിധാനമുപയോഗിച്ച് അത് തകർത്തതായും ഇസ്രയേൽ സൈന്യം തൊട്ട് പിന്നാലെ അത് സ്ഥിരീകരിക്കുകയും ചെയ്തു . . പിന്നാലെ, ലെബനന്റെ വിവിധഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 51 പേർ കൊല്ലപ്പെട്ടു. 220 പേർക്ക് പരിക്കേറ്റു.
ഹിസ്ബുള്ളയുടെ 60 രഹസ്യാന്വേഷണകേന്ദ്രങ്ങളുൾപ്പെടെ 280 താവളങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിനെ ഞെട്ടിച്ച് തെല്‍ അവീവിലേക്ക് ഹിസ്ബുല്ല മിസൈല്‍ തൊടുത്തു.ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് തൊടുത്ത 'ഖദര്‍ 1' മിസൈല്‍ ആകാശത്തുവെച്ചുതന്നെ നിര്‍വീര്യമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























