Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിസ്ബുല്ലയിൽ നിന്ന് രക്ഷപ്പെടാൻ വീട് വിട്ടിറങ്ങുക’ ഈ സന്ദേശം അതിന് ശേഷം കാത്തുപൊട്ടുന്ന ആ ശബ്ദം

26 SEPTEMBER 2024 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്

‘ഹിസ്ബുല്ലയിൽ നിന്ന് രക്ഷപ്പെടാൻ വീട് വിട്ടിറങ്ങുക’ – സെപ്റ്റംബർ 23, പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് തെക്കൻ ലബനനിലെ ചിലരുടെ ഫോണിലേക്ക് ഇത്തരമൊരു മെസേജ് വന്നത്. ‘ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിച്ച കെട്ടിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുക, ആക്രമിക്കാൻ പോകുകയാണ്. പിനീട് ബെയ്‌റൂട്ടിനെ വിറപ്പിച്ച് സൂപ്പര്‍ ബൂം. ഇടിമുഴക്കം പോലുള്ള ഒച്ചയില്‍ ഭയന്നുവിറച്ച് തുരങ്കങ്ങളില്‍ ചുരുണ്ടുകൂടി ഹിസ്ബുള്ള ഭീകരര്‍. ലബനന്‍ പട്ടണങ്ങളിലൂടെ. ചൊവ്വാഴ്ച, കിഴക്കന്‍ ബെയ്‌റൂട്ടിലെ തിരക്കേറിയ ജെമ്മെയ്‌സ് പട്ടണത്തിലാണ് ഭീകരമായ ഈ ഒച്ച കേള്‍ക്കുന്നത്. ഒന്നുകില്‍ ഒരു സ്‌ഫോടനം അല്ലെങ്കില്‍ ഭൂമി പിളരുന്നു എന്നാണ് കരുതിയത്. എന്നാല്‍ സംഭവിച്ചത് ബെയ്‌റൂട്ടില്‍ ബോംബാക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ് ഉഗ്രശബ്ദത്തോടെ തലങ്ങും വിലങ്ങും പറന്ന് ഇസ്രയേലി പോര്‍വിമാനങ്ങള്‍. സാദാരണ ഒരു ശബ്ദമല്ല യുദ്ധത്തിന് മുന്‍പുള്ള സൈറണ്‍ മുഴങ്ങുന്ന ശബ്ദവുമല്ല അതിനുമപ്പുറം സര്‍വ്വതും നശിപ്പിക്കാന്‍ പ്രഹരശേഷിയുള്ള ശബ്ദം.

 

 

ശബ്ദത്തിന്റെ വേഗതയേക്കാള്‍ വേഗത്തില്‍ ചലിക്കുന്ന ഒരു വസ്തു മൂലമുണ്ടാകുന്ന ഇടിമുഴക്കം. തലയ്ക്ക് മുകളിലൂടെ പേടിപ്പെടുത്തുന്ന 'സോണിക് ബൂം' ശബ്ദത്തോടെ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞപ്പോള്‍ താഴെ ജനം ഭയന്നു വിറച്ചു ഓടുകയായിരുന്നു. ചിതറിവീഴുന്ന ബോംബുകള്‍, ആളിക്കത്തുന്ന തീ, വാനോളം ഉയരുന്ന പുക, കത്തിക്കരിഞ്ഞ മാംസത്തിന്റെ ദുര്‍ഗന്ധം, ചീറിപ്പായുന്ന ആംബുലന്‍സുകള്‍, നിശ്ചലമായ നഗരങ്ങള്‍, ചിതറിയോടുന്ന മനുഷ്യര്‍... ഇതായിരുന്നു സ്ഥിതി. സംഭവം അത്ര നിസ്സാരമല്ല ഉഗ്രസ്‌ഫോടനത്തേക്കാള്‍ പ്രഹരശേഷിയാണ് ഈ ശബ്ദതരംഗത്തിന്. ഒരുകെട്ടിടം പോലും കുലുങ്ങിവിറച്ച് തരിപ്പണമാകും. ഈ സോണിക് ബൂമുകള്‍ ലബനനിലെ നിരവധി കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ക്കുകയും ജനല്‍ച്ചില്ലുകള്‍ തുടങ്ങി ഗ്ലാസ് കൊണ്ടുള്ള എല്ലാ വസ്തുക്കളേയും ചിതറിക്കുകയും ചെയ്തു. ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പലപ്പോഴും ലബനന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കാറുണ്ടെങ്കിലും ഇത്രയും താഴ്ന്നു പറക്കാറില്ല. ഇത്തവണ ഏറ്റവും താഴ്ന്ന് പറന്ന് സോണിക് ബൂം ഉപയോഗിച്ച് വലിയ നാശം ലബനന് വരുത്തുകയും ചെയ്തു.

 

 

മണിക്കൂറില്‍ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പര്‍ സോണിക്. ഈ വേഗത്തില്‍ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തില്‍ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം. ഈ ഉഗ്രശബ്ദത്തിന് മനുഷ്യരുടെ ജീവനെടുക്കാന്‍ വരെ ശേഷിയുണ്ട്. ചെവിയില്‍ നിന്ന് ചോരവരികയും ചിലപ്പോള്‍ ഹൃദയാഘാതം വരെ ഉണ്ടാക്കുകയും ചെയ്യുന്നു. കത്യുഷയെന്ന് വജ്രായുധം കൊണ്ട് ഇസ്രയേലിനെ നേരിടാന്‍ പുറപ്പെട്ട ഹിസ്ബുള്ള ഭീകരരെ ഉഗ്രശബ്ദം കൊണ്ട് പോലും കീഴടക്കുന്ന ഇസ്രയേല്‍ യുദ്ധതന്ത്രം കണ്ട് വിറച്ച് ഓടിയൊളിച്ച് ഹിസ്ബുള്ള ഭീകരര്‍.

 

 

ലബനനില്‍ ആക്രണത്തിന് ഇറങ്ങിയ ഇസ്രയേലി പോര്‍വിമാനങ്ങളിലെല്ലാം സോണിക് ബൂം. എന്നാല്‍ ഗാസയില്‍ ഈ യുദ്ധമുറ ഇസ്രയേല്‍ പുറത്തെടുത്തിരുന്നില്ല. എല്ലാ മാര്‍ഗവും ഉപയോഗിച്ച് ഹിസ്ബുള്ളയെ കീഴ്‌പ്പെടുത്താന്‍ തങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്ന മു്‌നനറിയിപ്പാണ് ഇസ്രയേല്‍ നല്‍കുന്നത്. ശബ്ദം ഭയപ്പെടുത്തുന്നതായിരുന്നു, ഞങ്ങള്‍ ആക്രമണത്തിനിരയാന്‍ പോകുന്നുവെന്ന് തിരിച്ചറിഞ്ഞുവെന്നാണ് ചിലര്‍ അല്‍ജസീറയോട് പ്രതികരിച്ചത്. ലബനനില്‍ ഇസ്രായേല്‍ വിമാനങ്ങള്‍ സോണിക് ബൂമുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്, ഇത് സാധാരണ ജനങ്ങളില്‍ വലിയ ഭയം സൃഷ്ടിച്ചിട്ടുണ്ട്,' ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ലെബനന്‍ ഗവേഷകനായ റാംസി കൈസ് പറഞ്ഞു. 'സായുധ സംഘട്ടനത്തിലെ കക്ഷികള്‍ ഒരു സാധാരണ ജനവിഭാഗത്തിനെതിരെ ഭീഷണിപ്പെടുത്തുന്ന രീതികള്‍ ഉപയോഗിക്കരുതെന്ന് ഇവര്‍ വ്യക്തമാക്കി. ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റല്ല ഒരു പ്രസംഗം ആരംഭിക്കാന്‍ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പാണ് ചൊവ്വാഴ്ചത്തെ സോണിക് ബൂം ആരംഭിച്ചത്. ഇതോടെ നസറുളള മാളത്തില്‍ ഒളിക്കുകയായിരുന്നു. ശബ്ദ വിദഗ്ധനായ ലോറന്‍സ് അബു ഹംദാന്‍ പറയുന്നതനുസരിച്ച്, ലെബനന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന മനഃശാസ്ത്രപരമായ യുദ്ധത്തിന്റെ വിശാലമായ പ്രവണതയുടെ ഭാഗമാണ് സോണിക് ബൂമുകള്‍ ഉപയോഗിച്ചതെന്നാണ്.

ഇത്തരത്തിലുള്ള യുദ്ധവിമാനങ്ങളുടെ ഉഗ്രശബ്ദങ്ങള്‍ സ്‌ഫോടനങ്ങളെയും യുദ്ധങ്ങളെയും അതിജീവിച്ച ജനങ്ങളെ വീണ്ടും ആഘാതപ്പെടുത്തുമെന്ന് അബു ഹംദാന്‍ പറഞ്ഞു. സ്‌ഫോടന ശബ്ദങ്ങള്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് മെഡിക്കല്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ഭയപ്പെടുത്തുന്ന യുദ്ധ തന്ത്രങ്ങള്‍ പുറത്തെടുക്കുകയാണ്. അടവുകള്‍ മാറ്റിപ്പിടിക്കുകയാണ് യുദ്ധമന്ത്രി.
ഹമാസിനെ നിലംപരിശാക്കാന്‍ ഗാസ സിറ്റിയെ ചുട്ടെരിച്ച ഇസ്രായേലിന്റെ ശൈലികള്‍ പ്രവചിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ഇപ്പോള്‍ ലെബനിലേക്ക് ഇസ്രായേല്‍ ചുവടുവെക്കുമ്പോള്‍ പലവിധത്തിലുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ഇസ്രയേലിന്റെ നീക്കങ്ങള്‍ പശ്ചിമേഷ്യയെ സമ്പൂര്‍ണ യുദ്ധത്തിലേക്ക് നയിക്കുമോ എന്നതിലാണ് ലോകത്തിന് ആശങ്കയുള്ളത്. അതേസമയം ഇനിയൊരു സമ്പൂര്‍ണ്ണ യുദ്ധം ഇസ്രായേല്‍ താങ്ങുമോ എന്നതും ചര്‍ച്ചാവിഷയമായി നില്‍ക്കുന്നു.

 

 

ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇന്നലെ അതിശക്തമായ ആക്രമണമാണ് ഇസ്രയേല്‍ ഇന്നലെ നടത്തിയത്. 492 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ലബനനില്‍ നടത്തിയ പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ ആക്രമം ഇസ്രയേല്‍ നടത്തിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഹിസ്ബുളളയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ എന്ത് നടപടിയും സ്വീകരിക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് വ്യക്തമാക്കിയിരിക്കുന്നത്. വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് മാറിത്താമസിക്കേണ്ടി വന്ന സ്വന്തം നാട്ടുകാരെ സുരക്ഷിതരായി തിരികെ എത്തിക്കുക എന്നതാണ് ഇസ്രയേലിന്റെ പരമപ്രധാനമായ ലക്ഷ്യം.

തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ ഹിസ്ബുളളക്ക് കനത്ത നാശം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാറി അവകാശപ്പെടുന്നത്. എന്നാല്‍ ഹിസ്ബുള്ളക്ക എതിരായ പോരാട്ടം എന്നവസാനിപ്പിക്കും എന്ന് പറയാന്‍ ഹഗാറി വിസമ്മതിച്ചു. വേണ്ടി വന്നാല്‍ ലബനനുമായി നേരിട്ടൊരു കരയുദ്ധത്തിന് തന്നെ ഇസ്രയേല്‍ തയ്യാറാകും എന്ന സൂചനയും ഹഗാറി നല്‍കി. ഹിസ്ബുള്ളയുടെ ശല്യം തീര്‍ക്കാന്‍ ഇനി ഇസ്രയേലിന് മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളത്. ഒന്ന് നിലവിലെ വ്യോമാക്രണം തുടരുക എന്നുള്ളത് തന്നെ. സര്‍വ്വശക്തിയുമെടുത്ത് ഹിസ്ബുള്ളയെ തകര്‍ക്കുക എന്നത് തന്നെയായിരിക്കും ഇസ്രയേല്‍ പ്രാധാന്യം നല്‍കുക. ലബനന്‍ അതിര്‍ത്തിയി്ല്‍

 

ഉടനീളം ഗാസയില്‍ ഹമാസ് ചെയതത് പോലെ വ്യാപകമായി ഹിസ്ബുള്ളയും തുരങ്കങ്ങള്‍ തീര്‍ത്തിട്ടുണ്ട് എന്ന് കൃത്യമായി ഇസ്രയേലിന് അറിയുകയും ചെയ്യാം. രണ്ടാമത് ഒരു ബഫര്‍സോണ്‍ സൃഷ്ടിച്ച് ലബനീസ് അതിര്‍ത്തി സുരക്ഷിതമാക്കുക എന്നതാണ്. ആറ് മൈല്‍ മുതല്‍ 12 മൈല്‍ വരെ ആയിരിക്കും ഈ ബഫര്‍സോണ്‍ ഉണ്ടായിരിക്കുക. പതിനായിരം മുതല്‍ മുപ്പതിനായിരം വരെ ഇസ്രയേല്‍ സൈനികരെ ഇവിടേക്ക് നിയോഗിക്കുക എന്നുള്ളതും ആലോചനയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (29 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (33 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (42 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (52 minutes ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (1 hour ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (1 hour ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (4 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (5 hours ago)

Malayali Vartha Recommends