ഇന്ത്യൻ പൗരൻമാർക്ക് അടക്കം ജാഗ്രത നിർദ്ദേശം നൽകി... ലോകം മറ്റൊരു യുദ്ധത്തിലേക്ക്..വ്യോമാക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ കരയുദ്ധത്തിനും ഒരുങ്ങുന്നു... രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേല്‍..

ഇസ്രയേലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ളസംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് അടക്കം ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് ഇന്ത്യൻ എംബസി ഗാസാ മുനമ്പിലെ കൂട്ടക്കുരുതിക്ക് ആഘാതം മാറുന്നത് മുന്ന് ലോകം മറ്റൊരു യുദ്ധത്തിലേക്ക് കടക്കുകയാണ് എന്നുള്ളതിന്റെ സൈറണുകളാണ് ഇപ്പോൾ മുഴങ്ങി കൊണ്ട് ഇരിക്കുന്നത് . സമനില തെറ്റിയ ഇസ്രായേൽ ലെബനൻ പിടിച്ചെടുക്കാനുള്ള ആരംഭ ഘട്ടത്തിലാണ് . ജീവൻ വേണ്ടവരോടെല്ലാം രക്ഷപെടാൻ അറിയിച്ചു കഴിഞ്ഞു .
ദക്ഷിണ ലബനാനിലെ കൂട്ടക്കുരുതിക്കു പിന്നാലെ, ഉത്തര ഭാഗത്തേക്കുകൂടി വ്യോമാക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ കരയുദ്ധത്തിനും ഒരുങ്ങുന്നു. കരയുദ്ധത്തിന്റെ സാധ്യത പരിശോധിക്കാന്‍ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതായി സൂചനകൾ പല സൈഡിൽ നിന്നും വരികയാണ് . ഇനി ഇസ്രയേലിനെ തടുക്കാനായിട്ട് ആരേം കൊണ്ട് സാധിക്കില്ല എന്നുള്ളത് ഉറപ്പാണ് . ഏതുനിമിഷവും ലെബനനിലേക്ക് കരവഴി കടക്കാന്‍ ഒരുങ്ങിയിരിക്കണമെന്ന് ആണ് ബുധനാഴ്ച ഇസ്രയേല്‍ സേനാമേധാവി ഹെര്‍സി ഹവേലി സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വടക്കന്‍ അതിര്‍ത്തിയിലേക്ക് കരുതല്‍സേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേല്‍ തീരുമാനിച്ചു.
ഇതോടെ മറ്റൊരുയുദ്ധവും ആസന്നമായ അവസ്ഥയിലാണ്.ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി നിര്‍ദേശിച്ചു.സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാര്‍ ലെബനനലിലേക്ക് യാത്ര ചെയ്യരുത്. ലെബനനിലുള്ളവര്‍ രാജ്യം വിടണമെന്നും ഏതെങ്കിലും കാരണത്താല്‍ ലെബനനില്‍ തുടരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബെയ്‌റുത്തിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























