Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രയേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി ഔദ്യോഗികമായി ഹിസ്ബുള്ള അംഗീകരിക്കുമ്പോള്‍ പ്രതികരണവുമായി അമേരിക്കയും.... ഇത് നീതിയുടെ വിജയമാണെന്നാണ് പ്രതികരണം...

29 SEPTEMBER 2024 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്

ഇസ്രയേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി ഔദ്യോഗികമായി ഹിസ്ബുള്ള അംഗീകരിക്കുമ്പോള്‍ പ്രതികരണവുമായി അമേരിക്കയും. ഇത് നീതിയുടെ വിജയമാണെന്നാണ് പ്രതികരണം. നസ്റുല്ലയുടെ കൊലപാതകത്തില്‍ ആശ്വാസം അറിയിച്ചു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് വന്നു. പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും അമേരിക്ക അറിയിച്ചു. മാനവരാശി കണ്ട ഏറ്റവും വലിയ ഹീനകൃത്യത്തിന് അമേരിക്കയും മറുപടി പറയേണ്ടി വരുമെന്ന് മുന്നറിപ്പ് നല്‍കി ഇറാനും യുദ്ധ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചു. പശ്ചിമേഷ്യ എല്ലാ അര്‍ത്ഥത്തിലും പൊട്ടിത്തെറിയുടെ വക്കിലാണ്.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ബയ്റുത്തിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. ലെബനനിലെയും ഇസ്രയേലിലെയും ജനതയ്ക്ക് ഒരു സമ്പൂര്‍ണ്ണ യുദ്ധം താങ്ങാന്‍ കഴിയില്ലെന്നും ഈ അക്രമ ചക്രം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം എക്‌സിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ കാര്യങ്ങള്‍ നീങ്ങുന്നത് സംഘര്‍ഷ സാഹചര്യത്തിലേക്കാണ്. അമേരിക്കയുടെ പ്രതികരണവും നല്‍കുന്നത് ആ സൂചനകളിലാണ്. ഇറാന്‍ അഞ്ചു ദിവസത്തെ ദുഖാചരണത്തിലാണ്. അതിന് ശേഷം തിരിച്ചടിക്കുമെന്നാണ് പ്രഖ്യാപനം. ഹിസ്ബുല്ലയും കരുത്തുകാട്ടാന്‍ എന്തും ചെയ്യാന്‍ ഒരുങ്ങുകയാണ്.

 

 

തങ്ങളുടെ സെക്രട്ടറി ജനറല്‍ നസ്റുല്ല തന്റെ സഹരക്തസാക്ഷികളോടൊപ്പം ചേര്‍ന്നുവെന്നും ഹിസ്ബുള്ള പലസ്തീനെ പിന്തുണച്ചുകൊണ്ട് ശത്രുവിനെതിരേ വിശുദ്ധയുദ്ധം തുടരുമെന്നും ഹിസ്ബുള്ള പ്രസ്താവനയിലറിയിച്ചിട്ടുണ്ട്. ലോകത്തെ ഭീതിപ്പെടുത്താന്‍ നസ്റുല്ല ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേല്‍ സൈന്യമാണ് നസ്റുല്ലയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത്. തെക്കന്‍ ബയ്‌റുത്തിലെ ദഹിയയിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തിനുനേരേ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്റുല്ല കൊല്ലപ്പെട്ടത്.

ഹിസ്ബുള്ളയുടെ തെക്കന്‍മേഖലാ കമാന്‍ഡറായ അലി കരകെയും മറ്റു കമാന്‍ഡര്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും സൈന്യം അറിയിച്ചു. ഇറാന്റെ അര്‍ധസൈനികവിഭാഗമായ റെവലൂഷണറി ഗാര്‍ഡിന്റെ പ്രമുഖനായ ജനറല്‍ അബ്ബാസ് നില്‍ഫോരുഷനും കൊല്ലപ്പെട്ടു. നസ്റുല്ലയുടെ കൊലപാതകത്തെത്തുടര്‍ന്ന് ലെബനന്‍ ഇസ്രായേല്‍ പ്രദേശത്തിന് നേരെ ആക്രമണം ആരംഭിച്ചു. ലെബനനില്‍ നിന്ന് ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണം ആരംഭിച്ചതായും ജറുസലേമിലെ പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയതായും ഇസ്രായേല്‍ പ്രതിരോധ സേന(ഐഡിഎഫ്) എക്‌സിലൂടെ അറിയിച്ചു.

 

 

ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ അമേരിക്ക നേരത്തെ നടത്തിയ ശ്രമങ്ങള്‍ വിഫലമായിരുന്നു. വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം ഇസ്രായേല്‍ തള്ളുകയായിരുന്നു. ഹിസ്ബുല്ലയ്ക്ക് നേരെ നടക്കുന്ന സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതിന് ശേഷം ആക്രമണം കൂടുതല്‍ ശക്തമാവുകയും ചെയ്തു. 21 ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന നിര്‍ദ്ദേശം അമേരിക്ക മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് ബെഞ്ചമിന്‍ നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.

അമേരിക്കയും ഫ്രാന്‍സും സംയുക്തമായാണ് ഇസ്രായേലിന് മുന്നില്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം വെച്ചത്. എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുല്ലയ്ക്ക് എതിരെ ആഞ്ഞടിക്കണമെന്ന് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്തത്. ഈ പോരാട്ടത്തിനൊടുവിലാണ് ഹിസ്ബുല്ല തലവനെ വകവരുത്തിയത്. അടുത്തിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 500-ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നിരവധി അറബ് രാജ്യങ്ങളും സംയുക്തമായാണ് ലെബനന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ 21 ദിവസത്തെ വെടിനിര്‍ത്തല്‍ എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

 

 

 

ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുകയാണ്. അടുത്തിടെ ഹിസ്ബുല്ലയുടെ ആശയവിനിമയോപാധികളായ പേജറുകളും വോക്കി-ടോക്കികളും പൊട്ടിത്തെറിച്ച് 40ഓളം പേര്‍ കൊല്ലപ്പെടുകയും 3000-ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ ഇസ്രായേലാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇസ്രായേലിനെതിരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. ഇതിന് മറുപടിയെന്നോണം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനിലും മറ്റുമായി നിരവധിയാളുകള്‍ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (6 minutes ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (2 hours ago)

കുംഭം രാശി: വിഷുഫലം 2026  (3 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (3 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (3 hours ago)

മകരം രാശി: വിഷുഫലം 2026  (4 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (4 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (4 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (5 hours ago)

ധനു രാശി: വിഷുഫലം 2026  (5 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (5 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (5 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (6 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends