ഫ്ലാറ്റുകൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ ; ഫ്ലാറ്റുകൾ തകർക്കാൻ ഉപയോഗിച്ച ആയുധം?

ഒക്ടോബർ 22ന് എന്താണ് സംഭവിച്ചത്. ഇസ്രയേൽ ആ ദിവസം ചില ഫ്ലാറ്റുകൾ ബോംബിട്ട് തകർത്തിരുന്നു എന്ത് ആയുധമാണ് ഫ്ലാറ്റുകൾ തകർക്കാൻ ഉപയോഗിച്ചത് എന്ന ചോദ്യം ഇവിടെ ശക്തമാകുകയാണ്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ഇസ്രായേൽ ആക്രമണമുണ്ടായത് . ഒക്ടോബർ 22ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് ഇസ്രേയേൽ സേന അവിടുത്ത ജനങ്ങൾക്ക് വലിയൊരു മുന്നറിയിപ്പ് കൊടുത്തു. ആ മുന്നറിയിപ്പ് ഇപ്രകാരമായിരുന്നു ‘നിങ്ങളുടെ ഫ്ലാറ്റ് സമുച്ചയങ്ങൾ ബോംബ് വച്ച് തകർക്കാൻ പോകുകയാണ്, അരമണിക്കൂറിനകം എല്ലാവരും പുറത്തിറങ്ങണം’.
അപായ മുന്നറിയിപ്പ് കിട്ടിയതോടെ പലരും ഫ്ലാറ്റിൽ നിന്നും ഇറങ്ങിയോടി. കുട്ടികളെയും പ്രായമായവരേയും പുറത്തെത്തിക്കുകഎന്നതായിരുന്നു അവർ ആദ്യം ശ്രമിച്ചത്. പല ഫ്ലാറ്റുകളിലും താമസക്കാർ ഉറക്കമായിരുന്നു ആ സമയം . ചില വീടുകളിൽ പ്രായമാവരും കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപായ സന്ദേശം വന്നതോടെ മിക്കവരും ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് ജീവനും കൊണ്ട് ഓടുകയായിരുന്നു .
സ്ത്രീകളും കുട്ടികളും നിലവിളിച്ച് ഓടുകയായിരുന്നു . വർഷങ്ങളായി താമസിച്ചിരുന്ന ഫ്ലാറ്റ് ഒരു നിമിഷം കൊണ്ട് തകർന്നടിയുന്നു എന്ന വിവരം അവർക്ക് താങാനായില്ല . എവിടേക്ക് പോകുമെന്ന് അറിയാതെ അവർ പകച്ചു. ഒരു വശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയായിരുന്നു . ആകാശത്ത് പോർവിമാനങ്ങൾ പാഞ്ഞ് പോകുന്നുണ്ടായിരുന്നു .
മുന്നറിയിപ്പ് സന്ദേശം വന്ന് 40 മിനിറ്റിനകം സകലരെയും വിറപ്പിക്കുന്ന ആ സംഭവമുണ്ടായി. സമീപത്തെ റോഡില്‍ നിന്ന് രാജ്യാന്തര മാധ്യമങ്ങളും പ്രദേശവാസികളും ആ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പലരും നടുങ്ങി വിറയ്ക്കുകയായിരുന്നു . ഫ്ലാറ്റ് സമുച്ചയത്തിന്റെ താഴത്തെ ബാൽക്കണിയിലാണ് ബോംബ് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു . പിന്നാലെ എല്ലാം തകർന്നു വീഴുകയായിരുന്നു .
https://www.facebook.com/Malayalivartha


























