ജെറുസലേമില്‍ എംബസി ; യുഎസിന് മുന്നറിയിപ്പുമായി പലസ്തീന്‍

രാമല്ല; ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പലസ്തീന്‍ ശക്തമായി രംഗത്തെത്തി. അമേരിക്കയുടെ പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളെ ഇത്തരം നീക്കം അട്ടിമറിക്കുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മൊഹമ്മദ് അബ്ബാസ് പറഞ്ഞു.
ജെറുസലേം ഇസ്രയേലും, പാലസ്‌തീനും ഒരുപോലെ അവകാശവാദമുന്നയിക്കുന്ന സിറ്റിയാണ്. ക്രിസ്ത്യൻ , മുസ്ലിം മതവിഭാഗങ്ങളുടെ പുണ്യ സ്ഥലങ്ങളുടെ കവാടവും. പലസ്തീന്‍ ജനത തലസ്ഥാനമായി കരുതുന്ന കിഴക്കന്‍ ജെറുസലേം ഇസ്രയേല്‍ 1967ല്‍ പിടിച്ചെടുക്കുകയായിരുന്നു.
ഇതിനിടെ ജറുസലേമിൽ അമേരിക്കൻ എംബസിക്കുവേണ്ടിയുള്ള നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ട്രൂമ്പ് വിശ്വസ്തർ എംബസ്സിക്കുവേണ്ടിയുള്ള സ്കെച്ചും അനുബന്ധ രേഖകളും സിറ്റി മേയർക്ക് നൽകിക്കഴിഞ്ഞു. അമേരിക്കൻ സ്റ്റാൻഡേർഡ് തങ്ങളുടെ നിലവിലുള്ള കെട്ടിട നിർമ്മാണ രീതിയെക്കാൾ വളരെ ഉയർന്ന നിലവാരത്തിലുള്ളതാണെന്ന് സിറ്റി ഡെപ്യൂട്ടി മേയർ പറഞ്ഞു.
അമേരിക്കന്‍ നീക്കത്തിനെതിരെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമവും പലസ്തീന്‍ ആരംഭിച്ചു. ജെറുസലേമില്‍ അമേരിക്കന്‍ സ്ഥാനപതികാര്യാലയം തുറക്കാനുള്ള നീക്കം പലസ്തീന്‍ ജനതയും അറബ് ലോകവും അംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജെറുസലേമില്‍ ഇസ്രയേല്‍ സ്ഥാനപതികാര്യാലയം തുറക്കുക എന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വൈറ്റ്ഹൌസ് വക്താക്കളുടെ വെളിപ്പെടുത്തല്‍. നിലവില്‍ ജെറുസലേമിനെ തലസ്ഥാനമായിട്ടാണ് ഇസ്രയേല്‍ പരിഗണിക്കുന്നതെങ്കിലും സമാധാന ചര്‍ച്ചകളിലൂടെമാത്രമേ ഇതുസംബന്ധിച്ച അന്തിമ തീര്‍പ്പ് ഉണ്ടാക്കാകൂ എന്നാണ് അന്താരാഷ്ട്രസമൂഹത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha























