Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പത്ത് വർദ്ധിക്കും, വീടും വാഹനവും സ്വന്തമാക്കാം; മേടം രാശിക്കാർക്ക് അത്ഭുത മാറ്റങ്ങൾ!


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

സുനിതാ വില്യംസിന്റെയും വില്‍മോര്‍ ബുച്ചിന്റെയും തിരിച്ച് വരവ് സാധ്യമോ..? ഭൂമിയിൽ അന്യഗ്രഹ ജീവികൾ എത്തി..? പ്രതികരിച്ച് എസ് സോമനാഥ്...

25 AUGUST 2024 03:33 PM IST
മലയാളി വാര്‍ത്ത

ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകം തകരാറിനെലായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിതാ വില്യംസിന്റെയും വില്‍മോര്‍ ബുച്ചിന്റെയും തിരിച്ചുവരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. സ്റ്റാര്‍ലൈനറില്‍ തന്നെയുള്ള ഇരുവരുടെയും മടങ്ങിവരവിന്റെ സാധ്യത നാസ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ ഇരുവരുടെയും മടങ്ങി വരവില്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് (ഐഎസ്ആര്‍ഒ) സഹായിക്കാന്‍ സാധിക്കുമോ എന്നുള്ള ചോദ്യവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതിന് മറുപടി പറഞ്ഞിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ബീര്‍ ബൈസെപ്‌സിന്റെ പോഡ്കാസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നിലവിലെ സാഹചര്യത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് നേരിട്ടുള്ള സഹായം നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തേക്ക് ചെന്ന് സുനിതയെ രക്ഷിക്കാനുള്ള ഒരു സ്‌പേസ്‌ക്രാഫ്റ്റ് നമുക്കില്ല – ഐഎസ്ആര്‍ഒ ചീഫ് വ്യക്തമാക്കി. റഷ്യയ്ക്കും യുഎസിനും മാത്രമേ സുനിതയേയും ബുച്ചിനേയും തിരിച്ചെത്തുന്നതില്‍ സഹായിക്കാന്‍ പറ്റുകയുള്ളുവെന്ന് സോമനാഥ് പറഞ്ഞു. യുഎസിന്റെ പക്കല്‍ ക്രൂ ഡ്രാഗണും റഷ്യയുടെ പക്കല്‍ സോയൂസുമുണ്ടെന്നും ഇതിലേതെങ്കിലും ഉപയോഗിച്ച് ഇരുവരെയും തിരിച്ചെത്തിക്കാമെന്നും അദ്ദേഹം വിശദമാക്കി. സ്റ്റാര്‍ലൈനര്‍ പേടകത്തിനും ബഹരാകാശത്തുള്ള രണ്ട് യാത്രികര്‍ക്കും നിലവില്‍ ഗുരുതരമായ എന്തെങ്കിലും പ്രശ്‌നമുള്ളതായി വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.

അതിനിടെ അന്യഗ്രഹജീവികള്‍ ഉണ്ടോ എന്ന ചോദ്യത്തിന് അതിനെ തള്ളിക്കളയാതെയാണ് അദ്ദേഹം മറുപടി നൽകിയത്. നൂറു ശതമാനവും എലിയൻസ് ഉണ്ടെന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. കൂടാതെ അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം പങ്കുവച്ചത്. അന്യഗ്രഹജീവികളുമായി മനുഷ്യർ ഇതുവരെ സമ്പർക്കം പുലർത്താത്തതിൽ സന്തുഷ്ടനാണെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് കൂട്ടിച്ചേർത്തു.

ഭൂമിയിലെ ജീവൻ ഒരു പൊതു പൂർവികനിൽ നിന്നാണ് പരിണമിച്ചതെന്നും അന്യഗ്രഹ ജീവികൾ വ്യത്യസ്തമായ ജനിതക, പ്രോട്ടീൻ ഘടനകൾ ഉള്ളവരായിരിക്കാമെന്നും ഇതിന് കാരണമായി എസ് സോമനാഥ് ചൂണ്ടിക്കാണിച്ചു. അന്യഗ്രഹജീവികളുമായുള്ള സമ്പർക്കം ചിലപ്പോൾ അപകടരമാവുമെന്നും ഒരു ജീവിതരീതി മറ്റൊന്നിൽ ആധിപത്യം സ്ഥാപിക്കേണ്ടി വരുമെന്നും അദേഹം വിശദീകരിച്ചു.

'അന്യഗ്രഹജീവികളെക്കുറിച്ച് കൂടുതൽ അറിയാൻ നിരവധി പേർ ശ്രമിക്കാറുണ്ട്. മനുഷ്യരെ പോലെയുള്ള ജീവികൾ അന്യഗ്രഹത്തിൽ ഉണ്ടാകുമോ എന്നത് സംബന്ധിച്ച സംശയമാണ് ഇതിന് പിന്നിൽ. അന്യഗ്രഹത്തിൽ ജീവൻ തേടുന്നത് ശാസ്ത്രലോകത്തിന്‍റെ പ്രധാന വിഷയങ്ങളിലൊന്നാണ്. കൂടാതെ മറ്റ് ഗ്രഹങ്ങളിൽ ഭൂമിയ്ക്ക് സമാനമായ സാഹചര്യമുണ്ടോ? ഭൂതകാലത്ത് എപ്പോഴെങ്കിലും ജീവൻ നിലനിന്നിരുന്നോ? അതിന്‍റെ സാധ്യതകൾ...

എന്നിവയ്ക്കുള്ള ഉത്തരങ്ങളും ശാസ്ത്രലോകം തേടുന്നുണ്ട്. സ്ഥിരീകരണമില്ലെങ്കിലും പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടാകാമെന്നും അവർ മനുഷ്യരേക്കാളും ആയിരം വർഷങ്ങളുടെ പുരോഗമനം ചിലപ്പോള്‍ കൈവരിച്ചിട്ടുണ്ടാകാമെന്നും' എസ് സോമനാഥ് അഭിപ്രായപ്പെടുന്നു.

അന്യഗ്രഹ ജീവികൾ തീർച്ചയായും ഭൂമിയിലേയ്ക്ക് എത്തിയിരിക്കാമെന്ന് അദ്ദേഹം പറയുന്നു. ചിലപ്പോൾ ഈ പരിപാടി പോലും അവർ കാണുന്നുണ്ടാകാം. നമ്മെക്കാൾ ആയിരം വർഷം പുരോഗമനപരമായ ഒരു സമൂഹമോ അന്യഗ്രഹ വ്യവസ്ഥിതിയോ ഉണ്ടാകും. അവർ നമ്മുടെ പോഡ്‌കാസ്റ്റ് ശ്രദ്ധിക്കുന്നുണ്ടാകണം," നമ്മേക്കാൾ ആയിരക്കണക്കിന് വർഷങ്ങൾ മുന്നിലാണെങ്കിൽ അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിച്ചിട്ടുണ്ടെന്നതിൽ "സംശയമില്ല.

എന്നിരുന്നാലും, ഒരിക്കലും അവരുമായി സമ്പർക്കം പുലർത്തരുതെന്ന് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു, കാരണം മനുഷ്യരിൽ നിന്ന് തികച്ചും വ്യത്യസ്തമായി പരിണമിച്ചിരിക്കുന്നു അന്യഗ്രഹ ജീവികളുടെ ജനിതക ഘടന നമുക്ക് വിനാശകരമാകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗ്ലാദേശിലെ ഹിന്ദുക്കളെ തൊട്ടാൽ ! വിവരമറിയുമെന്ന് ആർ എസ് എസ് ഞെട്ടി ഭരണകൂടം കേന്ദ്രം ബംഗ്ലാദേശിലേക്ക്...  (4 minutes ago)

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ വാടക മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (15 minutes ago)

ഫോണ്‍ തുറക്കേണ്ടതെങ്ങനെയാണെന്നും പണം കൊടുക്കാനുള്ളവരുടെ വിവരങ്ങളും എഴുതി വച്ച് ഹോട്ടലുടമ ജീവനൊടുക്കി  (41 minutes ago)

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കുരുക്കു മുറുകി 27കാരിക്ക് ദാരുണാന്ത്യം  (45 minutes ago)

ഉത്തരവാദിത്ത ടൂറിസം മേള ഫെബ്രുവരി 11 മുതല്‍ തിരുവനന്തപുരത്ത്: അഞ്ചു ദിവസത്തെ ഫെസ്റ്റ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും  (1 hour ago)

ഭര്‍ത്താവ് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു  (1 hour ago)

യൂറോഗ്രിപ്പ് ടയേഴ്‌സിൻ്റെ എക്‌സ്‌ക്ലൂസീവ് റീട്ടെയിൽ ഔട്ട്ലെറ്റ് ആലപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു  (1 hour ago)

സി.ജെ റോയിയെ യൂ ട്യൂബര്‍മാര്‍ വേട്ടയാടിയെന്ന് ടി.എ ജോസഫ്: കുടുംബത്തെ തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്ത ചെയ്യുന്നു...  (1 hour ago)

ആടിലെ അഭിനേതാക്കൾ ഒറിജിനൽ കഥാപാത്രങ്ങളായി പോസ്റ്റർ എത്തി!!  (1 hour ago)

പാര്‍ലമെന്റിലും ഡല്‍ഹിയിലെ 10 സ്‌കൂളുകളിലും ബോംബ് ഭീഷണി; ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി  (2 hours ago)

പകൽ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത ന  (3 hours ago)

സിറ്റിംഗ് എംഎൽഎമാർ മണ്ഡലങ്ങളിൽ നിലനിർത്തുന്ന വൻ ജനപിന്തുണ പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; എൽഡിഎഫ് എംഎൽഎമാർക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന്  (3 hours ago)

വല്യേ രായാവിന് ചൂര പിടിക്കൂല, നെയ്മീൻ ഉണ്ടെങ്കിലേ വറ്റ് ഇറങ്ങൂ; ഈ വാർത്ത ഗൾഫിലെ ലേബർ ക്യാബിലെ ഇത്തിരി സ്ഥലത്ത് കൂട്ടം കൂടിയിരുന്നു കുബ്ബൂസും ഉള്ളിക്കറിയും കഴിച്ച് വിശപ്പ് അടക്കുന്ന പ്രവാസികൾ കാണുന്നുണ  (4 hours ago)

"കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാൽ തല്ലും തല്ലും" എന്നും പറഞ്ഞു ജനകീയ സമിതി ഇവിടെ ബോർഡ് വരെ സ്ഥാപിക്കേണ്ട ഗതികേട്; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന ചില സ്ഥലങ്ങളി  (4 hours ago)

ഗജഫ്രോഡ് ആണെന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട്; ഇരുപത്തൊന്നാം നൂറ്റാണ്ടിലും കവടി, ബാധ ഒഴിപ്പിക്കൽ, ഭാവി പ്രവചനം എന്നൊക്കെ കേൾക്കുമ്പോൾ ചാടി ഇറങ്ങി ഓടി കാപ്പാത്തുങ്കോ ചാമി എന്നും പറഞ്ഞ് ഇവന്റെയൊക്കെ അടു  (5 hours ago)

Malayali Vartha Recommends