പോലീസ് മർദ്ദനത്തിൽ മനംനൊന്ത് ദമ്പതികളുടെ ആത്മഹത്യ; ചങ്ങനാശ്ശേരിയില്‍ നാളെ യു.ഡി.എഫ് ഹർത്താൽ

ചങ്ങനാശ്ശേരിയില്‍ മോഷണക്കേസ് ആരോപിച്ച് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്‌ച ചങ്ങനാശേരി താലൂക്കില്‍ ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫ് ആഹ്വാനം ചെയ്‌തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വാകത്താനത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന സുനില്‍ കുമാറും ഭാര്യ രേഷ്മയേയും തന്റെ സ്ഥാപനത്തില്‍ നിന്നും സ്വര്‍ണം മോഷ്‌ടിച്ചുവെന്ന നഗരസഭാ കൗണ്‍സിലര്‍ സജി കുമാറിന്റെ പരാതിയില്‍ ചോദ്യം ചെയ്തിരുന്നു.
മാനസികമായി തകർന്ന ഇവരെ ഇന്ന് മൂന്ന് മണിയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശരാക്കിയെന്ന് സുനില്‍ കുമാര്‍ മരിക്കുന്നതിന് മുൻപ് പറഞ്ഞതായി ഒരു ബന്ധു വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി പൊലീസ് സ്‌റ്റേഷനിലേക്കും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha























