മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത

കഴിഞ്ഞ ദിവസം വെള്ളാണിക്കൽ പാറയ്ക്ക് സമീപത്തായി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ രണ്ട് പേരുടേയും ശവ സംസാകര ചടങ്ങുകൾ പൂർത്തിയായി. ഒരു നാടൊന്നടങ്കം ആ ആത്മഹത്യയുടെ ഞെട്ടലിലാണ്. ഭാര്യ എവിടെയെന്ന് അറിയാതെ പോലീസിൽ പരാതി നൽകി അവൾക്കായി കാത്തിരിക്കുകയായിരുന്നു അർച്ചനയുടെ കുടുംബം. ഒടുവിൽ ആ വീട്ടിലേക്ക് എത്തിയതാകട്ടെ അർച്ചനയുടെ മൃതദേഹവും, ആൺസുഹൃത്തായ വെള്ളനാട് സ്വദേശികളായ ഷെബിനൊപ്പം ആത്മഹത്യ ചെയ്ത നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്.
എന്നാൽ സംഭവത്തിൽ ചില സംശയങ്ങൾ ഉയരുകയാണ്. അവർ ആത്മഹത്യ ചെയ്തു എന്ന നിലയിൽ വരുത്തി തീർത്ത് നടത്തിയ കൊലപാതകമാണോ എന്നതാണ് സംശയം. ആത്മഹത്യ ചെയ്ത ഇരുവരുടേയും കൈകൾ ഞരമ്പറുത്ത നിലയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. അങ്ങനെയെങ്കിൽ കൈ അറുത്ത സമയത്തെങ്കിലും വേദന കൊണ്ട് ആത്മഹത്യയിൽ നിന്ന് പിൻതിരിയേണ്ടതല്ലേ.. എന്തായാലും ചില ദുരൂഹ സംശയങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ആര്യനാട് ഭാഗത്തുനിന്ന് കാണാതായ യുവതിയെയും യുവാവിനെയും പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയ്‌ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത് . വെള്ളനാട് സ്വദേശികളായ ഷെബിന്‍ (34), അര്‍ച്ചന (32) എന്നിവരെയാണ് റബര്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരസ്പരം കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കല്‍ പാറയില്‍ വെള്ളിയാഴ്ച രാവിലെ എത്തിയ വിനോദസഞ്ചാരികളാണ് റബര്‍ മരത്തിന്റെ രണ്ട് കൊമ്പുകളിലായി തൂങ്ങിനില്‍ക്കുന്ന മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഉടന്‍ തന്നെ വിവരം പോത്തന്‍കോട് പോലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് പേരും കൈകള്‍ പരസ്പരം ബന്ധിപ്പിച്ച നിലയിലായതിനാല്‍ ഇതൊരു ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അര്‍ച്ചനയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ഭര്‍ത്താവ് ആര്യനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കെയാണ് രാവിലെ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























