ആരു വിചാരിച്ചാലും നന്നാവാത്ത സ്ഥാപനമാണെന്നും വെറുതേ സമയം കളയേണ്ടെന്നുമാണ് പലരും പ്രതികരിച്ചത് ; ദിവസങ്ങള്‍ കഴിയുന്തോറും സ്ഥാപനത്തോടുള്ള ഇഷ്ടം കൂടിവരികയാണ് ; ഒരുമിച്ച് ശ്രമിച്ചാല്‍ കെഎസ്ആർടിസിയെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് ടോമിന്‍ ജെ. തച്ചങ്കരി

ഐ.എൻ.ടി.യുസിയോടൊപ്പം സി.ഐ .ടി.യുവും എ.ഐ.ടി.യു.സിയും ചേർന്ന് കെ.എസ്.ആർ.ടി.സിയിൽ സമരപ്രഖ്യാപന സമ്മേളനം നടത്തുന്നത്തിന്റെ പച്ഛാത്തലത്തിൽ കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധി തടയാൻ ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കണമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി.
ഇത്തരത്തിലുള്ള കൈകടത്തലുകൾ അനുവദിക്കാൻ കഴിയില്ലെന്നും മുൻ മാനേജുമെന്റുകൾ അത്തരം ഇടപെടലുകള്‍ക്ക് വഴങ്ങിക്കൊടുത്തതാണ് സ്ഥാപനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും എംഡി കത്തില്‍ പറയുന്നു. നിയമപരമായി സമരം ചെയ്യാനുള്ള തൊഴിലാളിയുടെ അവകാശത്തെ നിഷേധിക്കുവാന്‍ മാനേജ്മെന്റിന് കഴിയില്ല. ജോലി സമയത്ത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ മൈക്ക് ഉപയോഗിച്ചുള്ള മുദ്രാവാക്യങ്ങളും ഓഫീസിൽ നടത്തിയ പ്രകടനവുമാണ് തടഞ്ഞത്.
ഇതു ഭരിക്കുന്ന സര്‍ക്കാരിന്റെ നയമാണ്. മാനേജ്മെന്റ് പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. രണ്ടര മാസത്തിനുള്ളില്‍ നിയമവിരുദ്ധമായി ഒരു തൊഴിലാളിയെപോലും പിരിച്ചു വിട്ടിട്ടില്ല. സ്വാധീനമുപയോഗിച്ച്, ശാരീരിക അവശതകളുടെ പേരില്‍ ലഘുവായ ജോലികള്‍ തരപ്പെടുത്തുന്ന രീതിയുണ്ടായിരുന്നു. ഇതിനു തടയിടാനാണ് ശാരീരിക അവശത അനുഭവിക്കുന്നവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കാന്‍ തീരുമാനിച്ചത്.
തനിക്ക് ഒട്ടും താല്‍പര്യമില്ലാതെയാണ് എംഡിയുടെ പദവി ഏറ്റെടുത്തതെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. ആരു വിചാരിച്ചാലും നന്നാവാത്ത സ്ഥാപനമാണെന്നും വെറുതേ സമയം കളയേണ്ടെന്നുമാണ് പലരും പ്രതികരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും സ്ഥാപനത്തോടുള്ള ഇഷ്ടം കൂടിവരികയാണെന്നും ഒരുമിച്ച് ശ്രമിച്ചാല്‍ സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നും ടോമിന്‍ ജെ. തച്ചങ്കരി കത്തിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















