Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...

കേരളം വീണ്ടും പ്രളയ ഭീതിയില്‍

16 AUGUST 2018 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..

സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...

ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...

ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്

കേരളം അതിശക്തമായ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അവസ്ഥയില്‍ ലോകത്തെമ്പാടു നിന്നും സഹായ ഹസ്തങ്ങള്‍ ഉയരുകയാണ്. അതേസമയം സുരക്ഷിതരെന്ന് കരുതിയിരുന്ന പല സ്ഥലങ്ങളിലേയും വീട്ടുകാര്‍ വെള്ളത്തില്‍ കുടുങ്ങിയതോടെ എല്ലാപേരേയും രക്ഷിക്കുക എന്ന വലിയൊരു പ്രയത്‌നത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പലരും ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും തങ്ങള്‍ അകപ്പെട്ടുപോയ സ്ഥാനം വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ വെള്ളത്താല്‍ മുങ്ങിയ സ്ഥലത്ത് എത്താനും ആ സ്ഥലം കണ്ടെത്താനും രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത വെറും സാധാരണക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടു കഴിയുകയാണ്. 

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ കേരളം വീണ്ടും പ്രളയ ഭീതിയില്‍. കിഴക്കന്‍മല നിരകളില്‍ തിമിര്‍ത്തു പെയ്യുന്ന മഴയും മലയോര ജില്ലകളില്‍ വ്യാപകമായി ഉണ്ടായ ഉരുള്‍പൊട്ടലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. സംസ്ഥാനത്തെ 27 മേജര്‍ ഡാമുകള്‍ തുറന്നു വിടേണ്ടിവന്നു. ഇടുക്കി പദ്ധതിയുടെ ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറും വീണ്ടും തുറന്നു. ഇടമലയാര്‍ ഡാം നിറഞ്ഞതോടെ അവിടെനിന്നുള്ള വെള്ളമൊഴുക്കും വര്‍ധിച്ചു. ഇതു പെരിയാറിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേതുപോലെ ഉയര്‍ത്തുമെന്ന ആശങ്കയുണ്ട്.

ചെങ്ങന്നൂര്‍ ഇടനാട്ടിലും, മങ്കലം മാര്‍ത്തോമാ പള്ളിക്കടുത്തും നിരവധിപേര്‍ പുറംലോകവുമായി ബന്ധപ്പെടാനാകാതെ കുടുങ്ങിക്കിടക്കുന്നു. വെള്ളം താഴുമെന്ന പ്രതീക്ഷയില്‍ വീടിനുള്ളില്‍ തങ്ങിയവരാണ് കുടുങ്ങിക്കിടക്കുന്നത്. പക്ഷെ പ്രതീക്ഷകള്‍ ആസ്ഥാനത്താക്കി വീടുകളുടെ ഒന്നാം നിലവരെ വെള്ളം ഉയര്‍ന്നിരിക്കുകയാണ്.

കണ്‍ഡ്രോള്‍ റൂമില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും കിട്ടാത്ത അവസ്ഥയാണ്.വനിതാ സെല്ലില്‍ വിളിച്ചിട്ടും കണ്‍ഡ്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന അറിയിപ്പാണ് കിട്ടുന്നത്. രാവിലെ മുതല്‍ ഭക്ഷണം പോലുമില്ലാതെ കെട്ടിടങ്ങളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പുകളില്‍ സന്ദേശമയക്കുകയാണ് ഇവര്‍. ശബരിഗിരി പദ്ധതിയുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പന്പാനദിയില്‍ വെള്ളം അനുനിമിഷം ഉയരുന്നതു കുട്ടനാടിനും ഭീഷണിയായി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും മഴ കനത്തു. നെയ്യാര്‍ ഡാം മുതല്‍ വയനാട്ടിലെ ബാണാസുര സാഗര്‍ വരെ തുറന്നു വിട്ടു. വയനാടും മൂന്നാറും ഒറ്റപ്പെട്ട നിലയിലായി.

അതേസമയം ഇടമലയാര്‍ ഡാമിന്റെ നാലു ഷട്ടറുകളില്‍ ഒരെണ്ണം രണ്ടു മീറ്ററോളം ഉയര്‍ത്തി. മൂന്നു ഷട്ടറുകള്‍ ഓരോ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയോടെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററില്‍ എത്തിയപ്പോഴാണ് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. ദുരിതാശ്വാസ ക്യാന്പുകളില്‍നിന്നു വീടുകളിലേക്കു മടങ്ങിയവരോട് പെരിയാറില്‍ വെള്ളം ഉയര്‍ന്ന അടിയന്തര സാഹചര്യം കണക്കിലെടുത്തു തിരികെയെത്താന്‍ എറണാ കുളം ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

മാട്ടുപ്പെട്ടി ഡാമിലെ രണ്ടു ഷട്ടറുകള്‍ തുറന്നതോടെ മൂന്നാറില്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു. പഴയ മൂന്നാര്‍, മൂലക്കട എന്നിവിടങ്ങളില്‍ ഇരുപതോളം വീടുകള്‍ മുങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ മൂന്നാര്‍ ടൗണില്‍ വെള്ളം കയറിയിത്തുടങ്ങിയിരുന്നു.മൂന്നാര്‍ ടൗണിലെ ഇരു കരകളിലുമുള്ള മുപ്പതോളം വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിലായി. അന്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പഴയ മൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂളിനു സമീപമുള്ള തൂക്കുപാലം ഒലിച്ചു പോയി.

പാലക്കാട് ജില്ലയില്‍ മഴ ശക്തമായതോടെ മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ തുറന്നു. വാളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. ചുള്ളിയാര്‍ ഡാം ഏതു നിമിഷവും തുറക്കും. കല്പാത്തി പുഴയോരത്തെ വീടുകളും പാലക്കാട് നഗരത്തിലെ ചില പ്രദേശങ്ങളും വീണ്ടും വെള്ളത്തിലായി. വീടുകളുടെ ഒരു നില വെള്ളത്തിനടിയിലാണ്. ഇടുക്കി കുഞ്ചിത്തണ്ണി എല്ലക്കല്‍ പള്ളിക്കു സമീപം ഉരുള്‍പൊട്ടി ആര്യനാക്കല്‍ ത്രേസ്യാമ്മ (70) യെ കാണാതായി. ഇന്നലെ രാത്രി ഏഴരയോടെയാണു സംഭവം. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടു പൂര്‍ണമായും തകര്‍ന്നു. പോലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുകയാണ്.

മലപ്പുറം ജില്ലയിലും കോഴിക്കോട് മലയോര പ്രദേശത്തും ഇന്നലെ വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ല. നിരവധി വീടുകളില്‍ വെള്ളം കയറി. കക്കയം ഡാം സൈറ്റ് മേഖല ഒറ്റപ്പെട്ടു. തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാനെത്തിയ തൊഴിലാളികള്‍ കക്കയത്ത് കുടുങ്ങി. വയനാട്ടില്‍ മഴ ശക്തമായതോടെ ജനങ്ങള്‍ പ്രതിസന്ധിയിലായി. ചുരം റോഡു കളില്‍ മണ്ണിടിച്ചില്‍ മൂലം ജില്ല ഒറ്റപ്പെട്ടു. ബാണാസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.
അതീവ ജാഗ്രത (റെഡ് അലര്‍ട്ട്) ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന്
അതി ജാഗ്രത (ഓറഞ്ച് അലര്‍ട്ട്)
കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ഇന്ന്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ വ്യാഴം വരെ.
കാലാവസ്ഥാ മുന്നറിയിപ്പ്
എല്ലാ ജില്ലകളിലും 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റോടുകൂടിയ കനത്ത മഴ ഉണ്ടാകും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..  (2 minutes ago)

സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അ  (12 minutes ago)

'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ  (24 minutes ago)

ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവ  (35 minutes ago)

ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്  (1 hour ago)

കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

E D-യുടെ ആദ്യ അറസ്റ്റ് നാളെ ഉന്നം കടകംപള്ളി AKG സെന്ററിലേക്കും ഇ.ഡി.? ലിസ്റ്റിൽ നേതാക്കന്മാർ എല്ലാം  (1 hour ago)

റിപ്പോർട്ട് എവിടെടോ..? പറപ്പിച്ച് ജഡ്‌ജി എസ്. നസീറ രാഹുലിന് ആശ്വസിക്കാം..! ജോബി പുറത്തേയ്ക്ക്..!  (2 hours ago)

സംസ്കാര ചടങ്ങിനിടെ ധ്യാനിന്റെ മൂക്കിൽ നിന്നും ചോര... !അയ്യോ..ചോര ഞെട്ടി അവസാനമായി ഓടി എത്തി ..! "  (2 hours ago)

എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ  (2 hours ago)

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (4 hours ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (4 hours ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (4 hours ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (5 hours ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (5 hours ago)

Malayali Vartha Recommends