Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

തൊണ്ണൂറ്റി രണ്ട് വർഷത്തെ ചരിത്രത്തിൽ കേരളം നേരിട്ട ഏറ്റവും വലിയ പ്രളയ കെടുതി ; സംസ്ഥാനത്ത് സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന രക്ഷ പ്രവർത്തനങ്ങൾ അതിന്റെ പൂർണ തോതിലേക്ക്

17 AUGUST 2018 02:52 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന രക്ഷ പ്രവർത്തനങ്ങൾ അതിന്റെ പൂർണ തോതിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഹെലികോപ്റ്ററുകളും ചെറു വിമാനങ്ങളും ബോട്ടുകളും എല്ലാം സജ്ജമാക്കികൊണ്ട് സൈന്യം എല്ലാ ജില്ലകളിലും രക്ഷ പ്രവർത്തനത്തിൽ മുൻപന്തിയിൽ തന്നെ. ഓപ്പറേഷൻ കരുണയെ പറ്റി കൂടുതൽ അറിയാം .

തൊണ്ണൂറ്റി രണ്ട് വർഷത്തെ ചരിത്രത്തിൽ കേരളം നേരിട്ട ഏറ്റവും വലിയ പ്രളയ കെടുതിയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ട് ഇരിക്കുന്നത്. സംസ്ഥാന സംവിധാനങ്ങൾ ഉപയോഗിച്ച് കൃത്യമായി സുരക്ഷാ സംവിധാനങ്ങൾ നടത്താൻ കഴിയാത്തത്കൊണ്ടാണ് സൈന്യത്തെ പൂർണമായും രക്ഷ പ്രവർത്തനം ഏൽപിക്കേണ്ടിവന്നത്. പല സ്ഥലങ്ങളിലും എത്തപെടുന്നതത്തിനും പെട്ടന്ന് തീരുമാനം എടുക്കപെടുന്നതിനും സംസ്ഥാന ദുരന്ത നിവാരണ സേനക്കടക്കം കാര്യമായി പാടുപെടേണ്ടി വന്നു. ഇവിടെക്കാണ് ഓപ്പറേഷൻ കരുണയുമായി സൈന്യം എത്തുന്നത്. ദുരന്ത നിവാരണ സേനയുമായി ചേർന്നാണ് നാവിക, വായു, കരസേനകൾ ഇപ്പോൾ രക്ഷ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. ചാലക്കുടി മേഖലയിലും ആലുവയിലും എല്ലാം സൈന്യത്തിന്റെ രക്ഷ പ്രവർത്തനം മൂലം ഒരുപാട് പേരെ രക്ഷപെടുത്താനായി.

ആലുവയില്‍ ദുരന്ത നിവാരണ സേനയും കാലടിയില്‍ കരസേനയും മൂവാറ്റുപുഴയില്‍ നാവിക സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. വെള്ളപ്പൊക്ക മേഖലയില്‍ അകപ്പെട്ട ആളുകള്‍ക്ക് അടിയന്തരമായി ഭക്ഷണവും, വെള്ളവും നല്‍കാനായി മൈസൂരിലെ ഡി ആര്‍ ഡി ഓ ആസ്ഥാനത്ത് നിന്നും സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്ടര്‍ കേരളത്തിലേക്ക് പുറപ്പെട്ടു.
ഇന്നു രാവിലെ ഏഴ് മുതല്‍ ഭക്ഷണപ്പൊതികള്‍ ഇവര്‍ ഹെലികോപ്റ്ററില്‍ വിതരണം ചെയ്ത തുടങ്ങി.ആലുവയില്‍ രാവിലെ അഞ്ചു മുതലും പത്തനംതിട്ടയില്‍ ആറുമുതലുമാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. വ്യോമസേനയുടെ 23 ഹെലികോപ്റ്ററുകള്‍ രണ്ട് ചെറു വിമാനങ്ങളും 250 ബോട്ടുകളുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. കുത്തൊഴുക്കുള്ള സ്ഥലങ്ങളില്‍ ഹെലികോപ്ടറുകളാണ് ഉപയോഗിക്കുന്നത്. എന്‍ഡിആര്‍എഫിന്റെ അഞ്ചു ടീമുകള്‍ കൂടി സംസ്ഥാനത്ത് ഉടന്‍ എത്തിച്ചേരും.

പുതിയ ആറു ബോട്ടുകള്‍ കൂടി എത്തുന്നതോടെ 50 ബോട്ടുകള്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടാകും. റാന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ച ബോട്ടുകളില്‍ ഒരെണ്ണം പാറയില്‍ ഇടിച്ചു തകരാറിലായി. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു. ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരത്തുനിന്നും 500 പേര്‍ക്കുള്ള ഭക്ഷണവുമായി ആദ്യ ഹെലികോപ്ടര്‍ ഏഴുമണിയോടെ എത്തും.

പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവര്‍ത്തനം രാവിലെ ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലും എറണാകുളത്തും എത്തിയിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും ഒപ്പമുണ്ടാകും. കേരളം സമാനതകളില്ലാത്ത വെള്ളകെടുതിയിൽ മുങ്ങി താഴുമ്പോൾ കരുണയോടെ സൈന്യവും കൂടെയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (17 minutes ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (32 minutes ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (49 minutes ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (1 hour ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (1 hour ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (1 hour ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (2 hours ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (2 hours ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (2 hours ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (2 hours ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (3 hours ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (3 hours ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends