അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!

മധ്യപ്രദേശിലെ വിനോദസഞ്ചാര മേഖലയെ നടുക്കിയ ബർഗി ഡാമിലുണ്ടായ ബോട്ട് ദുരന്തത്തിന്റെ അവസാന നിമിഷങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ ദയനീയമായ തകർച്ച വെളിപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങൾ. യാത്രക്കാർ ചിരിച്ചും കളിച്ചും ഇരിക്കുന്നതിനിടെ പെട്ടെന്ന് വെള്ളം ബോട്ടിനുള്ളിലേക്ക് ഇരച്ചുകയറുന്നതാണ് വീഡിയോയിലുള്ളത്. നിമിഷങ്ങൾക്കകം സന്തോഷം നിലവിളികൾക്ക് വഴിമാറി. ബോട്ട് മുങ്ങിത്തുടങ്ങിയതിന് ശേഷം മാത്രമാണ് ലൈഫ് ജാക്കറ്റുകൾ അഴിക്കാൻ പോലും ജീവനക്കാർ തയ്യാറായതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
പല യാത്രക്കാരും അടച്ചുപൂട്ടിയ ബോക്സുകളിൽ നിന്ന് ലൈഫ് ജാക്കറ്റുകൾ എടുക്കാൻ പാടുപെടുകയായിരുന്നു. ബർഗി ഡാം ദുരന്തത്തിൽ അധികൃതർ സുരക്ഷാ നിയമങ്ങൾ പൂർണ്ണമായും കാറ്റിൽ പറത്തിയതായി വ്യക്തമാണ്. ഇൻലാൻഡ് വെസൽസ് ആക്ട് (2021) പ്രകാരം ഓരോ യാത്രക്കാരനും ലൈഫ് ജാക്കറ്റ് നൽകണമെന്നും അത് കൃത്യമായി ധരിക്കണമെന്നും നിർബന്ധമാണെങ്കിലും ഇവിടെ ആ നിയമം ഗുരുതരമായി ലംഘിക്കപ്പെട്ടു. 29 യാത്രക്കാർക്ക് മാത്രം അനുമതിയുള്ള ബോട്ടിൽ 40-ലധികം വിനോദസഞ്ചാരികളെ കയറ്റി അമിതഭാരവുമായാണ് ക്രൂസ് സഞ്ചരിച്ചത്.
കൂടാതെ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലർട്ട്' മുന്നറിയിപ്പ് നൽകിയിരുന്നിട്ടും, അത് അവഗണിച്ചുകൊണ്ട് ബോട്ടിന് യാത്ര തുടരാൻ അധികൃതർ അനുമതി നൽകുകയും ചെയ്തു. രക്ഷാപ്രവർത്തകർ കണ്ടെടുത്ത മൃതദേഹങ്ങളിൽ മറീന മാസിയും നാല് വയസ്സുകാരൻ മകൻ തൃഷാനും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു. മരണത്തിലും ആ അമ്മ തന്റെ കുഞ്ഞിനെ വിട്ടുനൽകിയിരുന്നില്ല.
അപകടം നടക്കുമ്പോൾ അനങ്ങാതെ ഇരിക്കാൻ ജീവനക്കാർ പറഞ്ഞതല്ലാതെ യാതൊരു സഹായവും ലഭിച്ചില്ലെന്ന് മറീനയുടെ ഭർത്താവ് പ്രദീപ് മാസി വെളിപ്പെടുത്തി. വൈകുന്നേരം 6.15-ന് സന്ദേശം ലഭിച്ചെങ്കിലും ഔദ്യോഗിക രക്ഷാസംഘം എത്താൻ വൈകി. ഇവർ പോകാനിരുന്ന വാഹനം സ്റ്റാർട്ട് ആകാത്തതും തിരിച്ചടിയായി. ഈ കാലതാമസത്തിനിടയിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളും കർഷകരുമാണ് 15-ലധികം പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ബർഗി ഡാം ദുരന്തത്തിന് പിന്നാലെ കടുത്ത നടപടികളുമായി സർക്കാർ രംഗത്തെത്തി. സംഭവത്തെത്തുടർന്ന് മധ്യപ്രദേശിലെ മുഴുവൻ ക്രൂസ്, മോട്ടോർ ബോട്ട് സേവനങ്ങളും വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങളും മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് റദ്ദാക്കി. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്രൂസ് പൈലറ്റ് മഹേഷ് പട്ടേൽ, സഹായി ഛോട്ടേലാൽ ഗോണ്ട്, ടിക്കറ്റ് കൗണ്ടർ ഇൻ-ചാർജ് ബ്രിജേന്ദ്ര എന്നിവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
കൂടാതെ, ഹോട്ടൽ മൈക്കൽ റിസോർട്ട് ആൻഡ് ബോട്ട് ക്ലബ് ബർഗി മാനേജർ സുനിൽ മരാവിയെ സസ്‌പെൻഡ് ചെയ്യുകയും റീജിയണൽ മാനേജർ സഞ്ജയ് മൽഹോത്രയെ വകുപ്പുതല അന്വേഷണം തീരുന്നതുവരെ ആസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താനും സുരക്ഷാ വീഴ്ചകൾ പരിശോധിക്കാനും ഹോം ഗാർഡ് ഡിജി ഉൾപ്പെട്ട ഉന്നതതല അന്വേഷണ സമിതിക്ക് സർക്കാർ രൂപം നൽകി. അപകടത്തിൽ ഇതുവരെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു; മൂന്ന് കുട്ടികളടക്കം നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്.
ജബൽപുർ ബോട്ടപകടത്തിൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ ഒരു യുവതിയും നാലു വയസ്സുകാരനായ മകനും ലൈഫ്ജാക്കറ്റിനുള്ളിൽ കെട്ടിപ്പിടിച്ചിരിക്കുന്ന കാഴ്ച ഏവരെയും നൊമ്പരപ്പെടുത്തിയിരുന്നു. അപകടത്തിന് തൊട്ടുമുമ്പുള്ള ബോട്ടിൽനിന്നുള്ള ദൃശ്യം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ബോട്ടിൽ വെള്ളം കയറിക്കൊണ്ടിരിക്കുമ്പോൾ മകനെ ഈ അമ്മ ചേർത്ത് പിടിച്ച് ഇരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ബോട്ട് വെള്ളത്തിൽ മുങ്ങിത്തുടങ്ങിയപ്പോഴാണ് യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ കൈമാറിയതെന്നും ഈ ദൃശ്യങ്ങളിൽ കാണുന്നുണ്ട്.
ബോട്ടിന്റെ ഇടതുവശത്തായി ഈ അമ്മയും മകനും ഇരിക്കുന്നത് കാണാം. വ്യാഴാഴ്ച വൈകുന്നേരം ബർഗി ഡാം റിസർവോയറിലാണ് ഇവരടക്കം സഞ്ചരിച്ച ക്രൂസ് ബോട്ട് മുങ്ങുന്നത്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം കണ്ടെടുത്ത മൃതദേഹങ്ങളിൽ ഈ അമ്മയുടെയും കുഞ്ഞിന്റെതും ഉണ്ടായിരുന്നു. ഒരേ ലൈഫ് ജാക്കറ്റിനുള്ളിൽ കെട്ടിപ്പിടിച്ചിരിക്കുന്ന രീതിയിലായിരുന്നു അവരുടെ മൃതദേഹങ്ങൾ. ഈ കാഴ്ച ജബൽപുർ ദുരന്തത്തിന്റെ ഏറ്റവും വേദനാജനകമായ ഒന്നായി മാറി. ഇവരുടെ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചപ്പോൾ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. സ്ഥലം സന്ദർശിച്ച മധ്യപ്രദേശ് കാബിനറ്റ് മന്ത്രി രാകേഷ് സിങ് അടക്കം പൊട്ടിക്കരഞ്ഞു.
ഇതിനിടെ ഈ അമ്മയുടെയും കുഞ്ഞിന്റെതുമാണെന്ന് അവകാശപ്പെട്ട് വ്യാജ ഐഐ നിർമിത ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകടത്തിൽ ഇതുവരെ ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആറ് വിനോദ സഞ്ചാരികളെ ഇനിയും കണ്ടെത്താനുണ്ട്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകാത്തതടക്കമുള്ള സുരക്ഷാവീഴ്ചകളെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്, സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 28 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതിന് പുറമെ ഇത്തരം ബോട്ടുകളുടെ പ്രവർത്തനം സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തു.
കുട്ടികളടക്കം ഏകദേശം 40 പേർ ബോട്ടിലുണ്ടായിരുന്നു. പെട്ടെന്ന് കാലാവസ്ഥ മാറിയപ്പോൾ തിരിച്ച് പോകാൻ മുന്നറിയിപ്പുകളുണ്ടായിട്ടും ഡ്രൈവർ ഇത് അവഗണിച്ചെന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
'യാത്രക്കാരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. അവ ബോട്ടിൽ എവിടെയോ സൂക്ഷിച്ചിരുന്നു. വെള്ളം ബോട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അവ വിതരണം ചെയ്യാൻ ശ്രമിച്ചു, പക്ഷെ അത് പരിഭ്രാന്തിയിലേക്കും തർക്കത്തിലേക്കും നയിച്ചു. നിമിഷങ്ങൾക്കകം ബോട്ട് മറിഞ്ഞു' യാത്രക്കാരി പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചപ്പോൾ തന്നെ ബോട്ട് തിരിച്ചുവിട്ടിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























