വയറ്റിൽ ബെൽറ്റ് കെട്ടിയും, അയഞ്ഞ വസ്ത്രം ധരിച്ചും ഗർഭം ഒളിച്ചു വച്ചു; നിരാശയോടെ തന്റെ കണ്ണിലേയ്ക്ക് നോക്കിയ കുഞ്ഞിനെ നോക്കാൻ കഴിയാതെ രണ്ട് കണ്ണുകളും അടച്ച് പിടിച്ച് കുഞ്ഞിന്റെ കഴുത്തറുത്ത് മാറ്റി: കേട്ടാല്‍ അറയ്ക്കുന്ന കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി കുഞ്ഞിന്റെ അമ്മ നബീല

കൂട്ടിലങ്ങാടി പെരിന്താറ്റിരി ചെലൂരില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്. നാലു വര്‍ഷമായി ഭർത്താവുമായി അകന്ന് കഴിയുന്ന സഹോദരി പ്രസവിച്ചപ്പോൾ കുടുംബത്തിനുണ്ടാകുന്ന മാനഹാനി ഭയന്ന് നബീലയുടെ അറിവോടും സമ്മതത്തോടും കൂടി സഹോദരൻ ഷിഹാബ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
രണ്ടുമക്കളുള്ള നബീല രണ്ട് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് താമസം. അവിഹിത ഗര്‍ഭം നാട്ടുകാര്‍ അറിയാരതിരിക്കാന്‍ ബെല്‍റ്റിട്ടും അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിച്ചും മറച്ചുവക്കുകയായിരുന്നു. ഞായറാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെ നബീല ആണ്‍കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
തന്‍റെ രണ്ടു കണ്ണുകളും അടച്ചു പിടിച്ചായിരുന്നു ആ അരും കൊല ഞാന്‍ ചെയ്തത്…കാരണം കുഞ്ഞ് നിരാശയോടെ എന്‍റെ കണ്ണുകളിലേക്ക് നോക്കി…വികാരങ്ങളെ അടക്കി പിടിച്ച് ചെയ്തു ഞാൻ അത് …ഇതായിരുന്നു നബീലയ്ക്ക് പറയാനുണ്ടായിരുന്നത്.
പ്രസവശേഷം കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം പോലീസ് സ്‌ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയില്‍ തലയിണ കവറിലാക്കി കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭകാലത്ത് കുട്ടി വീടിന് അപമാനമാകുമെന്ന് പറഞ്ഞ് നബീലയുടെ സഹോദരന്‍ ശിഹാബ് നിരന്തരം കുറ്റപ്പെടുത്താറുണ്ടെന്ന പറയുന്നു.
ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. നവജാത ശിശുവിന്റെ കഴുത്ത് പൂര്‍ണമായി അറുത്ത് വേര്‍പെട്ട നിലയിലായിരുന്നു. അവശനിലയിലായ നബീല മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്‌റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി വൈകുന്നേരത്തോടെ കബറടക്കി. രക്‌തസ്രാവത്തെ തുടര്‍ന്നാണ് നബീലയെ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നബീലയ്‌ക്ക് നേരത്തെയുള്ള വിവാഹബന്ധത്തില്‍ ആറ് വയസായ ആണ്‍കുട്ടിയും രണ്ടര വയസായ പെണ്‍കുട്ടിയുമുണ്ട്. ഇതില്‍ രണ്ടര വയസുകാരിയുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നത്. സഹോദരൻ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha























