പ്രണയം പുതുക്കി പുതുക്കി ജയിലിലെത്തി... ഒരു ദിവസം രണ്ടരക്കിലോ ചിക്കനും 50 മുട്ടയും കഴിച്ചിരുന്ന മിസ്റ്റര്‍ ഇന്ത്യയ്ക്ക് ജയിലിലെ ചപ്പാത്തിയും ഉപ്പുമാവും കഴിക്കാൻ വിമിഷ്ടം; നേവി ഉദ്യോഗസ്ഥന്റെ ക്രൂര പീഡനത്തിന് ഇരയായ യുവതി എഴുന്നേറ്റ് നടക്കാന്‍ ഒരു മാസമെടുക്കുമെന്ന് ഡോക്ടർമാർ

പീഡനക്കേസില്‍ അകത്തായ മുരളി കുമാര്‍ ഒരു ദിവസം രണ്ടരക്കിലോ ചിക്കനും അന്‍പത് മുട്ടയുടെ വെള്ളയും കഴിച്ച് മണിക്കൂറുകളോളം വ്യായാമം ചെയ്തുകഴിഞ്ഞിരുന്ന ആളാണ് കൂടാതെ മിസ്റ്റര്‍ ഇന്ത്യയും നേവി ഉദ്യോഗസ്ഥനുമാണിദേഹം. എന്നാല്‍ മുരളി കുമാറിന് ജയിലില്‍ ചിക്കനും മുട്ടയും ജിമ്മുമില്ല.
തിങ്കളാഴ്ച രാവിലെ കഴിച്ചത് നാലു ചപ്പാത്തി, പിന്നീട് ഇടവിട്ട് മൂന്ന് ദിവസങ്ങളില്‍ രാവിലെ ഉപ്പുമാവ് ഇടവിട്ട് ഇഡ്ഡലിയും ഒരു ദിവസം മട്ടനും രണ്ടു ദിവസവും ഉച്ചയ്ക്ക് മീന്‍ കറിയുമായി ഉച്ചയ്ക്കും രാത്രിയിലും ചോറ്. പിന്നെ നിന്ന് തിരിയാന്‍ ഇടമില്ലാത്ത കോട്ടയം സബ്ജയിലില്‍ വ്യായാമം ചെയ്യാന്‍ പോലും സൗകര്യമില്ലാത്തപ്പോള്‍ എന്ത് ജിമ്മ്. പീഡനക്കേസില്‍ റിമാന്റ് ചെയ്യപ്പെട്ട മസില്‍മാനും നേവി ഉദ്യോഗസ്ഥനുമായ മുരളിയുടെ ഇപ്പോഴത്തെ ഗതി ഏതാണ്ടിങ്ങനെയാണ്. ദിവസം രണ്ടരക്കിലോ ചിക്കനും അമ്പത് മുട്ടയുടെ വെള്ളയും ആറു മണിക്കൂര്‍ ജിമ്മില്‍ വ്യായാമവും ചെയ്തിരുന്ന ബലാത്സംഗക്കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട മുരളീകുമാറിന്റെ അവസ്ഥയാണിത്.
പീഡനത്തിനിരയായി അമിത രക്തസ്രാവത്തെ തുടര്‍ന്ന കുടമാളൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന യുവതി അപകടനില തരണം ചെയ്തിരിക്കുകയാണ്. ഒരു മാസം വിശ്രമിച്ചാലേ യുവതിക്ക് നടന്നു തുടങ്ങാന്‍ കഴിയൂ. പീഡനക്കേസില്‍ ജാമ്യം കിട്ടുന്ന കാര്യവും ബുദ്ധിമുട്ടിലായതോടെ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്ന് സ്ഥാപിച്ച് കേസില്‍ നിന്നും തലയൂരാനാണ് ഇനി മുന്‍ മിസ്റ്റര്‍ ഇന്ത്യയുടെ ശ്രമം.
കോട്ടയം ഹെഡ് പോസ്‌റ്റോഫീസ് ജംഗ്ഷനില്‍ നിന്ന തന്നെ മയക്കുമരുന്നു സ്‌പ്രേ ചെയ്ത് തട്ടിക്കൊണ്ടു പോയി ഒരു സംഘം പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആദ്യം നല്‍കിയ മൊഴി. പിന്നീടാണ് തന്നെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ഭക്ഷണം കഴിക്കാനെന്ന വ്യാജേനെ മുറിയില്‍ വിളിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി മൊഴി കൊടുത്തത്. കേസില്‍ പെട്ടതോടെ രണ്ടു തവണ മിസ്റ്റര്‍ ഏഷ്യ വരെയായ ഈ നേവി ഉദ്യോഗസ്ഥന്റെ ജോലിയും പരുങ്ങലിലായി.
കഴിഞ്ഞ ദിവസമാണ് മിസ്റ്റര്‍ ഇന്ത്യയ്‌ക്കെതിരേ യുവതിയുടെ ആരോപണം പുറത്തു വന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയെടുത്തിരുന്നു. രണ്ടാമത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരളിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതേസമയം മുരളീകുമാറിന്റെ കേസിന്റെ സത്യാവസ്ഥ പോലീസ് അന്വേഷിക്കണമെന്ന ആവശ്യം ശ്കതമാകുകയാണ്.
മുരളിയ്‌ക്കൊപ്പം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഹോട്ടലില്‍ എത്തിയതെന്നു തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതായാണ് സൂചനകള്‍. അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍ ശേഖരിച്ചതായി സൂചനയുണ്ട്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ നടപടികളിലേയ്ക്കും പൊലീസ് കടക്കും.
https://www.facebook.com/Malayalivartha






















