Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തന്ത്രം മെനയുമ്പോള്‍ ബിഷപ്പ് സേഫ് സോണില്‍; നീതിക്കായി കന്യാസ്ത്രീമാരുടെ തെരുവിലെ പ്രതിഷേധം ശക്തമാകുമ്പോള്‍...

09 SEPTEMBER 2018 09:09 AM IST
മലയാളി വാര്‍ത്ത

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ത്താവിന്റെ മണവാട്ടിമാരായ കന്യാസ്ത്രീകളുടെ സഹനസമരം നടത്തുമ്പോഴും കുലുക്കമില്ലാതെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സഭയെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്. ഇതിനിടയ്ക്ക് ബിഷപ്പിനെതിരായ നിലപാട് സ്വീകരിച്ച് വോട്ട് ബാങ്ക് നഷ്ടപ്പെടുത്തരുതെന്നാണ് എല്ലാ പാര്‍ട്ടിയുടേയും നിലപാട്. അങ്ങനെ കന്യാസ്ത്രീമാരുടെ നീതിയ്ക്കായുള്ള പോരാട്ടം ഒറ്റയ്ക്കായി. ഒരു സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും അത് ഏറ്റെടുക്കുന്നുമില്ല. കുറച്ച് മാധ്യമങ്ങള്‍ മാത്രം വാര്‍ത്ത നിലനിര്‍ത്തുന്നു. 

പീഡനത്തിനെതിരായ പരാതിയില്‍ 74 ദിവസം കഴിഞ്ഞിട്ടും പോലീസ് അന്വേഷണം എങ്ങുമെത്താത്തതില്‍ മനംനൊന്താണ് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ ഒടുവില്‍ തെരുവിലിറങ്ങിയത്. 

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച ഉപവാസ സത്യഗ്രഹത്തില്‍ അവര്‍ക്കൊപ്പം ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അണിചേര്‍ന്നു. ഇന്നലെ രാവിലെ ഒന്‍പതിന് ആരംഭിച്ച സത്യഗ്രഹം ഇന്നു വൈകിട്ട് സമാപിക്കും. 

കത്തോലിക്കാസഭയുടെ ചരിത്രത്തിലാദ്യമാണു ദാരിദ്ര്യവ്രതവും ഉപവിയും ഉയര്‍ത്തിപ്പിടിക്കുന്ന സമര്‍പ്പിതര്‍ രൂപതാധ്യക്ഷനെതിരേ പരസ്യമായിപ്രതിഷേധിക്കുന്നത്. ബിഷപ്പിനെതിരായ പ്ലക്കാര്‍ഡുകളുമേന്തിയാണു സമരപ്പന്തലില്‍ അവരെത്തിയത്. പരാതിയില്‍ തെളിവെടുപ്പും ചോദ്യം ചെയ്‌ലയും മൊഴിയെടുക്കലും പൂര്‍ത്തിയാക്കിയിട്ടും ബിഷപ്പിനെതിരേ നടപടിയെടുക്കാത്ത സാഹചര്യത്തിലാണു സഭാ നേതൃത്വത്തെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി പോര്‍മുഖം തുറന്നത്. 

'സര്‍ക്കാരും സഭയും ഇരയെ കൈവിട്ടു. ഞങ്ങളുടെ സഹോദരിക്കു വേണ്ടിയാണു സമരം. സര്‍ക്കാരും പോലീസും ഞങ്ങളുടെ കൂടെ നിന്നില്ല. ഇനി കോടതിയാണ് ആശ്രയം. നീതി നിഷേധിക്കപ്പെട്ടു. ഈ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. അതിനാല്‍ സമരമല്ലാതെ മറ്റ് മാര്‍ഗമില്ല' സത്യഗ്രഹത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകള്‍ വ്യക്തമാക്കി. ഇരയായ കന്യാസ്ത്രീക്കൊപ്പം പരാതി ഉയര്‍ന്നതു മുതല്‍ ഉറച്ചുനിന്നവരാണ് അധികാരകേന്ദ്രങ്ങളുടെ കണ്ണുതുറപ്പിക്കാന്‍ സമരത്തിനെത്തിയത്. ഇരയും ഈ കന്യാസ്ത്രീകളും ഉള്‍പ്പെടെ ഒന്‍പതു പേരാണു കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിരുന്നത്. ഇവരില്‍ ഒരാള്‍ സഭാവസ്ത്രം ഉപേക്ഷിക്കുകയും മറ്റു രണ്ടുപേര്‍ ബിഷപ്പിന് അനുകൂലമായി നിലപാടെടുക്കുകയും ചെയ്തിരുന്നു. 

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹി അഡ്വ. ജോസ് ജോസഫാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഫെലിക്‌സ് ജെ. പുല്ലൂടന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ റിജൂ കാഞ്ഞുക്കാരന്‍, പരാതിക്കാരിയുടെ സഹോദരന്‍, സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ടീനാജോസ്, സിസ്റ്റര്‍ ആനിഗ്രയിസ്, അഡ്വ. ഇന്ദുലേഖ, സി.പി. സുബ്രഹ്മണ്യം, എം.എന്‍. ഗിരി, ഷൈജു ആന്റണി, അഡ്വ. ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പോഷക സംഘനകളുടെയും പിന്തുണയില്ലെങ്കിലും ഒട്ടേറെ ഇതരസംഘടകളും വ്യക്തികളും പിന്തുണയുമായി ഇന്നലെ സമരപ്പന്തലിലെത്തി. കന്യാസ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ കുടുതല്‍ സംഘടനകള്‍ ബിഷപ്പിനെതിരേ തിരിഞ്ഞു. 

സഭാ നവീകരണ പ്രസ്ഥാനമായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തുടക്കം മുതല്‍ ബിഷപ്പിനെതിരായ നിലപാടാണു സ്വീകരിച്ചുവരുന്നത്. ബിഷപ്പിനെതിരേ നടപടി വേണമെന്ന് കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെ.സി.വൈ.എം) ആവശ്യമുന്നയിച്ചു. അന്വേഷണം അനിശ്ചിതമായി നീട്ടാനും അട്ടിമറിക്കാനും നീക്കം ശക്തമായ സാഹചര്യത്തിലാണു സമരത്തിന് കന്യാസ്ത്രീകള്‍ നിര്‍ബന്ധിതരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (9 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (20 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

Malayali Vartha Recommends