തിരുവനന്തപുരം ആറ്റിങ്ങലിൽ അനുവാദം ഇല്ലാതെ കുഴൽ കിണർ കുഴിക്കാൻ എത്തിയവരെ നാട്ടുകാർ തടഞ്ഞു. പിന്നെ ഉണ്ടായത് ഞെട്ടിക്കുന്ന സംഭവങ്ങൾ

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ നാഗരൂരിൽ അനുവാദം ഇല്ലാതെ കുഴൽ കിണർ കുഴിക്കാൻ എത്തിയവരെ നാട്ടുകാർ തടഞ്ഞു.. തുടർന്ന് പോലീസ് സ്ഥലത്തു എത്തിയെങ്കിലും പ്രദേശത്തെ സംഘർഷാവസ്ഥ നില നിൽക്കുകയാണ്. എന്നാൽ ഈ പ്രശ്നത്തിൽ മേൽ അധികാരികൾ ഇടപെടുന്നില്ല എന്നും നാട്ടുകാർ പരാതിയിൽ പറയുന്നു.
പക്ഷെ നഗരൂർ പഞ്ചായത്ത് പ്രസിഡന്റും ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്‌മെന്റും കുഴൽ കിണർ നിർമിക്കാൻ ഉത്തരവ് ഒന്നും തന്നെ നൽകിയിട്ടില്ല. സംസ്ഥാനത്ത് കുഴല്‍ കിണര്‍ കുഴിയ്ക്കുന്നതിന് കഴിഞ്ഞ വർഷം വിലക്ക് ഏർപ്പെടുത്തിയിരുന്നു. സര്‍ക്കാരാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കടുത്ത വരള്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം ഉണ്ടായത് .
ഇതു പ്രകാരം പൊതു കുടിവെളള സ്രോതസ്സുകളില്‍ നിന്ന് 30 മീറ്ററിനുളളില്‍ പുതിയതായി കുഴല്‍ കിണര്‍ നിര്‍മിക്കുവാന്‍ പാടില്ല. കുഴല്‍ കിണര്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലമുടമ പൂര്‍ണ്ണമായ മേല്‍വിലാസം, നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, സര്‍വെ നമ്പര്‍, എന്ത് ആവശ്യത്തിനാണ് നിര്‍മിക്കുന്നത് എന്നീ വിവരങ്ങള്‍ ഉള്‍ക്കൊളളിച്ച് അപേക്ഷ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം.
അപേക്ഷ ലഭിച്ച് രണ്ട് ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറി സ്ഥലം പരിശോധിച്ച് കുടിവെളള ആവശ്യത്തിന് വേണ്ടി മാത്രമാണ് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതെന്നും അപേക്ഷകന് സ്വന്തമായി കുടിവെളളം ലഭ്യമാകുന്ന കിണറോ വാട്ടര്‍ കണക്ഷനോ പൊതു കുടിവെളള സ്രോതസ്സോ ഇല്ല എന്നും ഉറപ്പുവരുത്തിയശേഷം നിര്‍മ്മാണത്തിന് അനുമതി നല്‍കും.
കുഴല്‍കിണര്‍ കുഴിക്കുന്ന ഏജന്‍സികള്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ക്ക് തദ്ദേശസ്ഥാപന സെക്രട്ടറിയില്‍ നിന്ന് അനുമതി പത്രം ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. അനുമതി നല്‍കിയ കുഴല്‍ കിണറുകളുടെ എണ്ണം, നിരസിച്ച അപേക്ഷകളുടെ എണ്ണം തുടങ്ങിയ വിശദ വിവരങ്ങള്‍ ആഴ്ചതോറും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























