കന്യാസ്ത്രിമാർ ഗൂഢാലോചന നടത്തി ബിഷപ്പിനെ കുരുക്കിയെന്ന് വരുത്തി തീർക്കാൻ മഠങ്ങളിൽ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ജലന്തർ രൂപതയുടെ ശ്രമം

ബിഷപ്പിനെ കേസിൽ നിന്നും രക്ഷിക്കാൻ സ്വന്തം മഠങ്ങളിൽ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ജലന്തർ രൂപത ശ്രമിക്കുന്നു. കന്യാസ്ത്രിമാർ ഗൂഢാലോചന നടത്തി ബിഷപ്പിനെ കുരുക്കിയെന്ന് വരുത്തി തീർക്കാനാണ് ശ്രമം. അന്വേഷണ സംഘം പ്രധാന തെളിവായി ചൂണ്ടി കാണിക്കുന്ന രജിസ്റ്ററിൽ കന്യാസ്ത്രിമാർ ക്രിത്രിമത്വം കാണിച്ചുവെന്നാണ് ജലന്തർ രൂപത പറയുന്നത്. കന്യാസ്ത്രിമാർക്ക് പിന്നിൽ യുക്തിവാദികളാണെന്നും രൂപത ആരോപിക്കുന്നു.
ഏറെ നാളായി കന്യാസ്ത്രിമാർ ഗൂഢാലോചന നടത്തുന്നുണ്ട്. സഭയെ തകർക്കാൻ താത്പര്യമുള്ളവരാണ് ഇതിനു പിന്നിൽ. അവർ സഭയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ബിഷപ്പ് എത്തിയെന്ന് പറയുന്ന മഠത്തിലെ മേൽനോട്ടക്കാരാണ് കന്യാസ്ത്രിമാർ. അതു കൊണ്ട് തന്നെ മഠത്തിൽ എന്തും ചെയ്യാനുള്ള അവസരം അവർക്കുണ്ട്. ബിഷപ്പിനെതിരെ ബലാൽസംഗ ആരോപണം ഉന്നയിക്കാൻ കന്യാസ്ത്രിമാർ നേരത്തെ തീരുമാനിച്ചിരുന്നു. അതിനു വേണ്ടി വ്യാജ തെളിവുണ്ടാക്കി എന്നാണ് ആരോപണം.
എന്നാൽ മിഷനറീസ് ഓഫ് ജീസസിന്റെ ആരോപണം ശരിയാണെന്ന് പറയാനാവില്ല. കാരണം കുറവിലങ്ങാട് ആശ്രമത്തിലെ അന്തേവാസികൾ മാത്രമാണ് കന്യാസ്ത്രിമാർ. അവർക്ക് മഠത്തിന്റെ ദൈനംദിന കാര്യത്തിൽ ഒരു ഉത്തരവാദിത്വവുമില്ല. മഠത്തിന്റെ കാര്യങ്ങളിൽ ചുമതല കന്യാസ്ത്രിമാർക്കില്ല. അവർ വെറും ഉപകരണങ്ങൾ മാത്രമാണ്.
എന്നാൽ ഫ്രാങ്കോക്കെതിരെ പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം അനൗദ്യോഗികമായി അറിയിച്ചത്. രണ്ട് ദിവസത്തിനകം തെളിവുകൾ പുറത്തുവരുമെന്നാണ് പോലീസ് പറയുന്നത്. എന്താണ് തെളിവെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. സർക്കാർ ഉന്നതരുടെ ഇടപെടൽ കാരണമാണ് അങ്ങനെ സംഭവിച്ചത്. സർക്കാർ പൊതുജനമധ്യത്തിൽ മോശമാകുമെന്ന അവസ്ഥ വന്നു ചേർക്കുന്നു. ഇത്തരമൊരു വിധി സർക്കാർ പ്രതീക്ഷിച്ചതല്ല. ഹൈക്കോടതിയിൽ നിന്ന് ഉത്തരവുണ്ടാകുന്നത് വരെ സർക്കാർ താളം ചവിട്ടി . എന്നാൽ കോടതി ഫ്രാങ്കോക്ക് അനുകൂലമായിരുന്നു.
എന്നാൽ ഫ്രാങ്കോയെ അകത്താക്കാനൊന്നും സർക്കാർ ഉദ്ദേശിച്ചിട്ടില്ല. അദ്ദേഹത്തിന് നിയമപരമായി രക്ഷപ്പെടുന്നതിനുള്ള എല്ലാ അവസരങ്ങളും സർക്കാർ നൽകും. അറസ്റ്റ് വേണമോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha

























