മുരളീധരന്‍ പറഞ്ഞതിനെപ്പറ്റി അദ്ദേഹത്തോടാണ് ചോദിക്കേണ്ടത് ; കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനിടയായ കാരണങ്ങളിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് എം.എം. ഹസന്‍

കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനിടയായ കാരണങ്ങളിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍. എ.ഐ.സി.സി പറഞ്ഞിട്ട് അദ്ദേഹം രാജി വച്ചു. ചാരക്കേസുമായി അതിനൊന്നും ബന്ധമില്ലെന്നതാണ് വസ്തുതയെന്നും ഹസന്‍ പറഞ്ഞു. പ്രസ് ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരസിംഹ റാവുവാണ് കരുണാകരനെ ചതിച്ചത് എന്ന കെ.മുരളീധരരന്റെ പ്രസ്താവനയിൽ ആരാണ് ചതിച്ചത് എന്ന് പാര്‍ട്ടി ചര്‍ച്ച നടത്തിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. മുരളീധരന്‍ പറഞ്ഞതിനെപ്പറ്റി അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും മുരളീധരന്‍ കെ.പി.സി.സി യോഗത്തില്‍ പറഞ്ഞാല്‍ മറുപടി പറയാം എന്നും ഹസൻ പറഞ്ഞു.
എല്ലാം ചാരം മൂടിക്കിടക്കുന്ന ചരിത്രമാണ്. അതിലെ ചാരം മാറ്റേണ്ട സാഹചര്യമില്ല. മുരളി തന്നെ പറഞ്ഞത് പോലെ ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ ഗുണകരമല്ല എന്നദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് ആരോഗ്യമില്ലെന്നാണോ എന്ന ചോദ്യത്തിന്, പനിയോ ക്ഷീണമോ വന്നാല്‍ മൊത്തം ആരോഗ്യമില്ല എന്ന് പറയാനാവില്ലെന്നായിരുന്നു മറുപടി.
ഐ.എസ്.ആര്‍.ഓ ചാരക്കേസിന് പിന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസനുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച് മുസ്തഫ ആരോപിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്ന കെ. കരുണാകരന് നേരെ ഉണ്ടായ ഗൂഡാലോചനയുടെ ഫലമാണ് കേസ്. എം.എം ഹസന്‍ അവസരവാദിയാണ്. ഈ ഗൂഡാലോചനയില്‍ മുസ്‌ലീം ലീഗും, കേരളാ കോണ്‍ഗ്രസും പങ്കാളികളാണ്. ടി.എച് മുസ്തഫ ആരോപിച്ചു.
https://www.facebook.com/Malayalivartha























