ചോദ്യാവലി തയാറായി ഇനി ഒന്ന് വന്നാൽ മതി
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബുധനാഴ്ച രാവിലെ പത്തുമണിക്ക് വൈക്കം ഡി.വൈ.എസ്.പിയുടെ ഒാഫീസില്‍ ഹാജരാകണമെന്നാണ് പൊലീസ് നിര്‍ദേശം. പൊലീസ് നിര്‍ദേശപ്രകാരം സമയബന്ധിതമായി സ്ഥലത്തെത്തുമെന്ന് ബിഷപ്പ് അറിയിച്ചിട്ടുണ്ട്.കേസില്‍ ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി തയാറാക്കിയ ചോദ്യാവലി കോട്ടയം എസ്.പിക്ക് കൈമാറി. എസ്.പിയും ഐ.ജിയും ചോദ്യാവലി വിശദമായി പരിശോധിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങളും സാക്ഷിമൊഴികളും ഉള്‍പ്പെടുത്തിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ മേലുദ്യോഗസ്ഥരുടെ അനുമതിക്കായി കൈമാറിയിരുന്നു. ബിഷപ്പിനെ ജലന്ധറില്‍ എത്തി ചോദ്യം ചെയ്തെങ്കിലും പല കാര്യങ്ങളിലും വൈരുധ്യങ്ങള്‍ നിലനിന്നിരുന്നു. ഇക്കാര്യങ്ങള്‍ കന്യാസ്ത്രീയോട് ചോദിച്ച് വ്യക്തത വരുത്തുകയും ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഈ വൈരുധ്യങ്ങളില്‍ ബിഷപ്പ് എന്ത് മറുപടി പറയും എന്നാണ് പൊലീസ് നോക്കുന്നത്.
ചോദ്യം ചെയ്യലില്‍ പൊരുത്തകേടുകള്‍ ഉണ്ടായാല്‍ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ രണ്ട് ദിവസമെങ്കിലും നീണ്ടുപോയേക്കാം. ചോദ്യം ചെയ്യലിനായി കോട്ടയം ജില്ലയില്‍ 3 സ്ഥലങ്ങള്‍ പൊലീസ് ക്രമീകരിച്ചിട്ടുണ്ട്. വൈക്കത്ത് ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരായാല്‍ ബിഷപ്പിനെ പൊലീസ് സംരക്ഷണത്തില്‍ ചോദ്യം ചെയ്യുന്ന സ്ഥലത്തേക്ക് എത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
കേസില്‍ ഫ്രാങ്കോ മുളക്കല്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കുമെന്നാണ് സൂചന.
ഫ്രാങ്കോ മുളക്കലിെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ ഇങ്ങനെയാണ് കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമാണെന്ന് അപേക്ഷയില്‍ പറയുന്നു. കന്യാസ്ത്രീ പൊലീസിന് നൽകിയ ആദ്യ പരാതിയിൽ തനിക്കെതിരെ ലൈംഗികാരോപണം ഇല്ലായിരുന്നു. വ്യക്തി വൈരാഗ്യത്തിെൻറ പേരിൽ കന്യാസ്ത്രീ തനിക്കെതിരെ കള്ളക്കഥ മെനയുകയാണെന്നും ഫ്രാങ്കോ മുളക്കൽ മുൻകൂർ ജാമ്യാപേഷയിൽ പറയുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha