പറന്നുയരാൻ കണ്ണും നട്ട് കണ്ണൂർ;കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനകള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനകള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി. പരിശോധന പൂര്‍ത്തിയാക്കി നാളെ മടങ്ങും. ഡി.ജി.സി.എ, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയുടെ ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരായ അശ്വിന്, സമ്ബത്ത് എന്നിവരാണ് പരിശോധനകള്‍ക്കായി കണ്ണൂരിലെത്തിയത്.
പരിശോധനക്കുശേഷം ഉദ്യോഗസ്ഥര്‍ നല്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച് വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നത് വ്യോമയാന മന്ത്രാലയം പരിഗണിക്കും. ലൈസന്‍സിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം ഉറപ്പ് നല്‍കിയത്.
മുൻപ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയതു സംഘം പരിശോധിക്കും. ഐ.എല്‍.എസ് ഗ്രൗണ്ട് അനുമതിക്കുള്ള ഒരുക്കങ്ങളും സംഘം വിലയിരുത്തും.
200 പേരെ കയറ്റാവുന്ന യാത്രാവിമാനവും വൈകാതെ റണ്‍വേയില്‍ ഇറക്കി പരിശോധിക്കും. വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാനുള്ള ഐ.എല്‍.എസ് കാലിബ്രേഷന്‍ പരിശോധന ഈമാസം ഒന്നിനു പൂര്‍ത്തിയായിരുന്നു.
എയര്‍ഇന്ത്യ, ഇന്‍ഡിഗോ വിമാനക്കമ്ബനികളുടെ പുതിയ ഷെഡ്യൂളില്‍ കണ്ണൂരിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിമാന സര്‍വിസ് തിയതി കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) തീരുമാനിക്കാത്തതിനാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല.
കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞിരുന്നു ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ഈ കാര്യങ്ങൾ ചർച്ച ചെയ്തു എന്ന്എം സുരേഷ് പ്രഭുവിന്റെ പ്രതികരണം.
വിമാനത്താവളം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിന് സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയെ ഡല്‍ഹിയില്‍ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുരേഷ് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കേരളത്തിന്റെ എല്ലാ മേഖലയ്ക്കും കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവഴി വാണിജ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha